19 Feb 2012

തെങ്ങ്‌


അഴകത്ത്‌ പത്മനാഭക്കുറുപ്പ്‌

തെങ്ങിൻ തടികളെക്കൊണ്ടു
തീർപ്പിക്കാം കെട്ടിടങ്ങളെ
ഉലക്കമുതലായുള്ള
സാമാനം പണിയിച്ചിടാം,
ഓലകീറി മെടഞ്ഞിട്ടീ-
വീട്‌ ചോരാതെ കെട്ടിയാൽ
മഴയുംമറ്റുമേൽക്കാതെ
പാർക്കാമിങ്ങു നമുക്കിതിൽ?
കുരുത്തോല പുഴുങ്ങീട്ടു
മഞ്ഞുകൊള്ളിച്ചുണക്കിയാൽ
തെറുത്തുതോടപോലാക്കി
പെൺകിടാങ്ങൾക്കണിഞ്ഞിടാം-
ചൂട്ടും മടലുമെല്ലാം
തീ പൂട്ടുവാൻ നല്ലതെത്രയും
കൂട്ടുവാൻ ചേർക്കുമിത്തേങ്ങ -
യാട്ടുന്നതൊരു ലാഭമാം.
കുളുർത്തു മധുരിച്ചുള്ളോ-
രിളന്നീരു കുടിക്കുകിൽ
തളർച്ച തീരുമെല്ലാർക്കും
വിളങ്ങും മുഖമേറ്റവും.
അകത്തുള്ളൊരു മാധുര്യം
ചോർന്നുപോകാതിരിക്കുവാൻ
കുരുക്കു നല്ല കാഠിന്യം
പുറമേ പൂണ്ടിടുന്നിതോ?
പല്ലുതേപ്പിനു പച്ചീർക്കി-
ലില്ലെങ്കിൽ സുഖമായ്‌ വരാ;
മെല്ലെനാവിലഴുക്കെല്ലാ-
മില്ലാതാക്കാനതുത്തമം.
ചിരട്ട തവികോട്ടാനും
കരിയ്ക്കുമുപയോഗമാം
മൊരിച്ചൂട്ടു* വെളിച്ചെണ്ണ-
യരിക്കുന്നതിനുത്തമം,
തൊണ്ടഴുക്കിപ്പിരിപ്പിച്ചു
കൊണ്ടുനൽക്കയറാക്കിയാൽ
അണ്ടർകോനും കൊതിക്കുന്ന
പണ്ടമെല്ലാം കരസ്ഥമാം.
കള്ളെടുത്ത്‌ കുറുക്കീട്ട്‌
വെള്ളച്ചക്കരയാക്കിയാൽ
പിള്ളേർക്കെന്നല്ല വല്ല്യോർക്കും
കൊള്ളാം മധുരമുള്ളത്‌.
ഇത്രയ്ക്കുപകരിക്കുന്ന
നന്ദിയുള്ളൊരു തെങ്ങിനെ
സൂക്ഷിക്കണം നാമാകുന്ന
പോലതേകാത്തീതെങ്ങിനെ.
* പച്ചക്കോഞ്ഞാട്ട

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...