21 Apr 2012

പ്രണയം


സുധാകരൻ ചന്തവിള

ആഗോളവിപണിയും കുടുംബവും


കാലാനുസൃതമായി മാറാത്തതെന്തുണ്ട്‌ ലോകത്തിൽ? കുടുംബം എന്ന സങ്കൽപത്തിനും
യാഥാർത്ഥ്യത്തിനും വളരെയധികം മാറ്റങ്ങൾ സംഭവിച്ചുകഴിഞ്ഞു. സ്വാശ്രയവും
സ്വതന്ത്രവുമായ വിക്തിജീവിതങ്ങൾ കൂട്ടിയോജിപ്പിക്കപ്പെടുന്ന
'സെറ്റില്‍മന്റു'കൾ മാത്രമായി കുടുംബം മാറി. ആരും ആർക്കും വിധേയരാകാത്ത
വിപണി മൂല്യാധിഷ്ഠിത ബന്ധങ്ങളുടെ ഏച്ചുകെട്ടലുകൾ മാത്രം.
ആഗോളമൂലധനത്തിന്റെ സ്വാധീനത്താൽ നിയന്ത്രിക്കപ്പെടുന്ന ജീവിതമാണ്‌
എവിടെയും കാണാൻ കഴിയുന്നത്‌.  ഏതുതരം ആഗ്രഹങ്ങളിലും ചിന്തയിലും
വർത്തമാനത്തിലും ഒളിഞ്ഞിരിക്കുന്നത്‌ വിപണി മൂല്യങ്ങളാണ്‌.  നമ്മുടെ
വിവാഹങ്ങൾതന്നെ ഏറ്റവും വലിയ വിപണിയായി മാറിയിട്ടുണ്ട്‌. വിലയ്ക്കു
വാങ്ങാൻ കഴിയുന്നതിനപ്പുറമെന്ത്‌ എന്ന ചിന്ത!  പണംപോലെ
ഭർത്താക്കന്മാരെയും ഭാര്യമാരെയും വിലക്കുവാങ്ങാൻ കഴിയുന്ന സ്ഥിതി!
അങ്ങനെയല്ലാതെ ചിന്തിക്കുവാൻ ആളില്ലാതായി.


       പ്രേമവിവാഹങ്ങൾ ചിലപ്പോഴൊക്കെ ഇതിനപവാദമായി  സംഭവിക്കാറുണ്ടെങ്കിലും
ഭൂരിഭാഗം വിവാഹങ്ങളും പണത്തെ ആശ്രയിച്ചുതന്നെയാണ്‌ നിലനിൽക്കുന്നത്‌.
കുടുംബം, കുലമഹിമ, ആഭിജാത്യം എന്നിവയെല്ലാം ഇന്ന്‌ വലിയ
ഗുണങ്ങളല്ലാതാവുകയും ഇവയെയെല്ലാം നിയന്ത്രിക്കപ്പെടുകയോ
അപ്രസക്തങ്ങളാക്കുകയോ ചെയ്യുന്നത്‌ പണമായിത്തീരുകയും ചെയ്തു.
സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണെന്ന നിയമം
നിലവിലുള്ളപ്പോൾ തന്നെ അത്‌ യഥേഷ്ടം നടപ്പിൽ വരുത്തിക്കൊണ്ടിരിക്കുന്നു.
മനുഷ്യബന്ധങ്ങളുടെ കൂട്ടായ്മയ്ക്കുപകരം കമ്പോളലാഭത്തിന്റെ കൂട്ടായ്മകൾ
സ്ഥാനം പിടിച്ചു. പണംകൊടുത്തുവാങ്ങുന്ന ഭർത്താവിന്റെ  അഭിപ്രായങ്ങൾക്ക്‌
എന്തുപ്രസക്തി എന്ന ചോദ്യം യാഥാർത്ഥ്യമായിത്തീർന്നു. വികാരവിചാരങ്ങളുടെ
ബന്ധത്തിനപ്പുറം വിനിമയം ചെയ്യപ്പെടുന്നത്‌ ക്യാപിറ്റലിസ്റ്റ്‌
മോഹങ്ങളാണ്‌. കുട്ടികളുണ്ടാകുന്നതും വളർത്തുന്നതുമെല്ലാം
കുലംനിലനിർത്താൻ, തലമുറകളുടെ ആവശ്യങ്ങൾക്ക്‌ എന്നതിനപ്പുറം ഒരു തരം
സൗന്ദര്യാത്മക പ്രവർത്തനമായിമാറി. കുട്ടികളുണ്ടാകുന്നത്‌ ഒരു കുറ്റമായി
കരുതുന്ന ദമ്പതികളും ഇല്ലാതില്ല.  അച്ഛനമ്മമാരുടെ ഇഷ്ടാനിഷ്ടങ്ങൾക്കും
സ്വാതന്ത്ര്യത്തിനും കുട്ടികൾ വിഘാതമായിമാറുന്നതാതി അവർ വിശ്വസിക്കുന്നു.
വിവാഹാലോചനകൾ, പെണ്ണുകാണൽ, നിശ്ചയിച്ചുറപ്പിക്കൽ തുടങ്ങിയവയിലെല്ലാം ഏറെ
മാറ്റങ്ങൾ സംഭവിച്ചുകഴിഞ്ഞു. 'പെണ്ണുകാണൽ' എന്ന പദംതന്നെ മാറി ഇനി
'ആണുകാണൽ' എന്നപദം സ്ഥാനം നേടുമോ എന്ന ആശങ്ക നിലനിൽക്കുന്നു. മുൻപെല്ലാം
പെണ്ണിനെ കാണാൻ പുരുഷനെത്തുമ്പോൾ പെണ്ണ്‌ ലജ്ജാവിവശയായി പുരുഷന്റെ
മുഖത്തുപോലും നോക്കാതെ നിൽക്കുമായിരുന്നെങ്കിൽ ഇപ്പോൾ പുരുഷൻ പെണ്ണിനെ
കാണാൻപോകുന്നത്‌ അൽപം പരുങ്ങലോടെയാണെന്നു പറയാം. പെണ്ണ്‌ മുന്നോട്ടു
വയ്ക്കുന്ന പല അഭിപ്രായങ്ങളും പുരുഷനെ തെല്ല്‌ ആശങ്കപ്പെടുത്തിയേയ്ക്കാം.
പുരുഷൻ ഏതുതരം വസ്ത്രം ധരിക്കണം എന്തെല്ലാം ശീലങ്ങൾ സ്വീകരിക്കണം,
എന്തെല്ലാം ശീലങ്ങൾ വെടിയണം എന്നെല്ലാം കൽപിക്കുവാൻ ധൈര്യമുള്ളവളാണ്‌
ഇന്നത്തെ സ്ത്രീ. അതുപോലെ ഏതുതരം സൗന്ദര്യവർദ്ധകവസ്തു അണിഞ്ഞാലാണ്‌
സ്ത്രീ കൂടുതൽ സുന്ദരിയാകുന്നതെന്ന അഭിപ്രായങ്ങൾ മുന്നോട്ടുവയ്ക്കുന്നതിൽ
മിടുക്കന്മാരായ യുവാക്കന്മാരും വർദ്ധിച്ചുകൊണ്ടിരിക്കുന്നു.


       വിദ്യാഭ്യാസവും സംസ്കാരവും നാഗരികതയുമെല്ലാം ഒരുപോലെ സ്വാധീനിക്കപ്പെട്ട
പുതുതലമുറയ്ക്ക്‌ സങ്കോചമില്ലാതെ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള കഴിവ്‌
കൂടുതലാണെന്നു സമ്മതിച്ചേ തീരൂ. അച്ഛനമ്മമാരുടെയോ കാരണവന്മാരുടെയോ
അഭിപ്രായം കാത്തിരിക്കുന്ന കാലം കഴിഞ്ഞുപോയി. സ്വന്തം കാലിൽ നിന്നു
പറയാനും പ്രവർത്തിക്കാനുമുള്ള ശക്തി വേഗത്തിൽ സമ്പാദിക്കുന്നവരായി അവർ
മാറപ്പെട്ടു. അതിന്റെ ഫലമായി ഞാൻ എന്ന ചിന്തയും സ്വയം എന്ന ബോധവും
കൂടുതലായിത്തീർന്നു.

ഇതിന്റെ ഫലമായി സാമൂഹ്യബോധം തീരെ മുറിഞ്ഞ്‌ 'വ്യക്തി' എന്ന സങ്കൽപം
മാത്രം ശ്രദ്ധിക്കപ്പെട്ട ഒരവസ്ഥ ജീവിതത്തിന്‌ കൈവന്നു. വലിയ ശംമ്പളം
കിട്ടുന്ന ജോലിയും ഉന്നതനിലവാരത്തിലുള്ള ജീവിതരീതികളും ആധുനിക ഫാഷൻ
ജീവിതമോഹങ്ങളുമെല്ലാം യുവത്വത്തെ പാരമ്പര്യനിഷേധികളാക്കിമാറ്റുവാ
പര്യാപ്തമാക്കിത്തീർന്നു.


അൽപസുഖത്തിനുവേണ്ടിയുള്ള അമിതാവേശം പോലെ പാഞ്ഞുപോകുന്ന
ആധുനികജീവിതംക്ഷമയോ സഹിഷ്ണുതയോ ഇല്ലാത്തവരുടെ കൂത്തരങ്ങായി മാറപ്പെട്ടു.
കമ്പോളത്തിലെ ഉൽപന്നങ്ങൾ എന്നതിനപ്പുറം ജീവിതത്തിന്‌ അർത്ഥമില്ലാതായി.
ഒരു പക്ഷേ ഇതാണ്‌ ഇന്നത്തെ ജീവിതം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ
പ്രശ്നമെന്ന്‌ സമ്മതിച്ചേ പററൂ. വേഗത്തിൽ തകരുന്ന കുടുംബ-ദാമ്പത്യ
ബന്ധങ്ങുളുടെ പട്ടിക പരിശോധിച്ചാൽ  അവയുടെ 'വിപണി മൂല്യസംസ്കാരം'
വ്യക്തമാകും.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...