20 May 2012

തുരുത്തുകൾ


ബെസ്സി കടവിൽ

വിടചൊല്ലിയകലുന്ന നിമിഷങ്ങളോരോന്നും
വിരഹാർദ്രരാഗത്തിൽ വിതുമ്പിയമരുന്നു
വിളിപ്പാടകലെനിന്നതുനോക്കി നാം സ്വയം
വിധിയുടെ കോലങ്ങൾക്കഭയമൊരുക്കുന്നു.

ജീവിതപന്ഥാവിലുരുകിടും കണികകൾ
ദംശിച്ചുപോകുന്ന ദാർശനിക ഭാവങ്ങ-
ളോരോരോ തുരുത്തുകളേറ്റു വാങ്ങി സ്വയ-
മൊടുങ്ങാത്ത സ്വപ്നങ്ങൾ തടവറയിലാക്കുന്നു

എങ്ങുനിന്നോ വന്ന സംഗീതധോരണി-
യെൻ കാതുകൾക്കാനന്ദവർഷം ചൊരിയവേ
അക്ഷയമോഹങ്ങളൊരുപിടിപ്പൂക്കളാ-
യക്ഷാന്തം പിറക്കയായീ മൗനഭൂമിയിൽ.

ഇനിയുണരില്ലെന്നു തീർപ്പുകൽപിച്ചയെൻ
ഇനിയുമുറങ്ങാത്തോർമ്മകൾ പുണരുമ്പോ-
ളിമകളിലായിരമഗ്നിസ്ഫുലിംഗങ്ങ-
ളിടതടവില്ലാതെ വർഷിച്ചു മറയുന്നു.

ആശകൾക്കർത്ഥം കൊടുത്തോരുനാളിലെ-
ന്നാത്മബലത്തിന്റെ വറ്റിയനീർക്കര
ആ ധ്വനിമൂളാനായെത്രയോരാവുക-
ളാത്മരോദനത്തിന്റെ തന്ത്രിമുറുക്കി

പൊലിയാത്ത മോഹങ്ങൾ നറുമുത്തു പാകിയ
നവരാത്രികളൊന്നായ്‌ മാടിവിളിക്കുന്നു
നഖക്ഷതമേൽക്കാത്ത പൂങ്കനിയേതുണ്ടോയീ
നവഭാവനയുടെ പൂന്തിടമ്പേറനായ്‌?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...