പവിത്രൻ തിക്കുനി
ഘോരതമസ്സിൽ നീ
നീന്തിവന്നപ്പോഴെൻ
പ്രാണൻ നിനക്കായ് തെളിഞ്ഞിരുന്നു
മൂകഗാനത്തിൽ നീ
മുറ്റിനിന്നപ്പൊഴെൻ
കാതുകൾ നിനക്കായ് തപിച്ചിരുന്നു
നീർമിഴിത്തുമ്പിൽ നിൻ
വാക്കു വീണപ്പൊഴെൻ
മാനസം നിനക്കായ് മുറിഞ്ഞിരുന്നു
വഴികൾ മറന്ന
യാത്രകണ്ടപ്പൊഴെൻ
മിഴികൾ നിനക്കായ്
നിറഞ്ഞിരുന്നു...
പക്ഷെ ഒരുനാളുമെന്നെനീ കണ്ടീല
നിന്റെ നിഴൽപോലെ
പിമ്പെ വരുമ്പൊഴും !