ശ്രീജിത്ത് മൂത്തേടത്ത്
ഭംഗിയായി വെട്ടിനിര്‍ത്തിയ പുല്‍ത്തകിടികളായിരുന്നു ആ ഉദ്യാനത്തെ അവര്‍ക്ക് പ്രിയങ്കരമാക്കിയത്. അതിന്റെ മതില്‍ക്കെട്ടുകളില്‍ പലനിറങ്ങളിലുള്ള ബോഗന്‍വില്ലകള്‍ പൂത്തുലഞ്ഞിരുന്നു. വിളക്കുകാലുകള്‍ സന്ധ്യ മയങ്ങിക്കഴിയുമ്പോള്‍ സ്വര്‍ഗ്ഗീയപ്രഭ ചൊരിഞ്ഞിരുന്നു. നഗ്നയായ മത്സ്യകന്യകയുടെ ശില്‍പ്പവും അതിനുചുറ്റും കൃത്രിമതടാകത്തില്‍ വിരിഞ്ഞുനിന്ന വെള്ളയാമ്പല്‍പ്പൂക്കളും, രാസലീലാശില്പങ്ങളും, മറ്റ് ബഹുവര്‍ണ്ണപുഷ്പങ്ങളും, ജലധാരകളും, ദീപപ്രഭയുമെല്ലാം ആ ഉദ്യാനത്തിന് സ്വര്‍ഗ്ഗതുല്യമായ ഒരു പരിവേഷം നല്‍കിയിരുന്നു. തോട്ടക്കാരനോട് കടുകിടതെറ്റാതെ അനുസരണകാട്ടുന്ന പട്ടുപോല്‍ മൃദുലമായ പുല്‍ത്തകിടിയില്‍ ചാഞ്ഞുകിടന്ന് മാനത്തെ പഞ്ഞിമേഘക്കെട്ടുകളില്‍ കണ്ണുനട്ടുള്ള പ്രണയാര്‍ദ്രമായ നിമിഷങ്ങളില്‍ സ്വര്ഗ്ഗീയമായൊരനുഭൂതിയനുഭവിക്
വിവാഹജീവിതാരംഭത്തിലെ
മധുതുളുമ്പിയനാളുകളിലെ
സുഖകരവും തീഷ്ണവുമായ
മുഹൂര്‍ത്തങ്ങള്‍ പലതും ആ
പുല്‍ത്തകിടിയില്‍ ചാഞ്ഞുകിടന്നാണ്
അവരയവിറക്കാറ്. അത്തരം
ദിവസങ്ങളില്‍ നഗരത്തിലെ
ഏതെങ്കിലും മുന്തിയ ഹോട്ടലില്‍
നിന്ന് സ്വാദിഷ്ഠമായ
വിഭവങ്ങളോടെയുള്ള അത്താഴവും
കഴിച്ച് ചിലപ്പോള്‍ വൈകിയായിരിക്കും
വീടണയുന്നത്.
സായന്തനം
പ്രണയതീവ്രമായൊരുദിനം മാനത്തെ
ചുവന്നുതുടങ്ങിയ വെണ്‍മേഘങ്ങളെ
നോക്കി അയാള്‍ പറഞ്ഞു.
“നിന്റെ
കവിളുകളുടെ സിന്ദൂരഭംഗി
ശരിക്കുമെന്നെ ഭ്രാന്തുപിടിപ്പിക്കുന്നു.
എനിക്കുവല്ല
മാന്ത്രികസിദ്ധിയുമുണ്ടായിരുന് നെങ്കിലെന്നു
ഞാനാശിച്ചുപോവുകയാണ്.
അങ്ങിനെയെങ്കില്‍
നമുക്കുചുറ്റുമൊരു മഞ്ഞിന്റെ
പുകമറസൃഷ്ടിച്ച് നിന്നെ
ഞാനിപ്പോള്‍ കടിച്ചുതിന്നേനെ.”
ആര്‍ത്തിപൂണ്ട
അയാളുടെ കണ്ണുകളില്‍ നിന്നും
നാണത്തോടെ മുഖംതിരിച്ച്
അവള്‍ പറഞ്ഞു.
“നമുക്കുപോവാം...”
അവളെഴുനേറ്റുനടന്നു.
തൃപ്തമായൊരു
മന്ദഹാസത്തോടെ അയാളുമെഴുനേറ്റു.
അവളുടെ കവിളുകളില്‍
നാണത്തിന്റെ ചെഞ്ചായം
പുരണ്ടിരുന്നു. കണ്‍പീലികള്‍
എന്തിനോവേണ്ടിത്തുടിച്ചിരുന്നു.
ഉടയാടകളില്‍നിന്നും
വമിച്ചിരുന്ന വശ്യഗന്ധം
മറ്റുസന്ദര്‍ശകരെപ്പോലും
ആകര്‍ഷിച്ചിരുന്നു. അവള്‍
ഒരു മന്ദസ്മിതത്തിലൊളിപ്പിച്ചിരുന്ന
സംതൃപ്തിയെ അയാള്‍ ഒരു
ഗൂഡസ്മിതത്തോടെ ഒളിക്കണ്ണിട്ടുനോക്കി.
“നമ്മുടെ
ജീവിതം ജലഭിത്തിപോലെ സുതാര്യമാവണം.
നമുക്കിടയില്‍
രഹസ്യങ്ങളുടെ അതിര്‍ത്തിരേഖകരുത്.
ഈ പുല്‍ത്തകിടിയിലെ
പുല്‍നാമ്പുകളെ സാക്ഷിനിര്‍ത്തി
നമുക്കു നമ്മുടെ വിവാഹപൂര്‍വ്വകാല
രഹസ്യങ്ങള്‍ കൈമാറാം..”
ബാല്യ
കൗമാര യൗവനങ്ങളിലെ പ്രണയാനുഭവങ്ങളെ
തീവ്രതയരിച്ചുമാറ്റി,
അരികും മൂലയും
ചെത്തിമിനുക്കി,
അപകടമില്ലാത്തവിധത്തില്‍
അവരിരുവരും പങ്കുവച്ചു.
പുല്‍നാമ്പുകള്‍
അവകേട്ട് കോരിത്തരിച്ചു.
ഉരുകിപ്പടര്‍ന്നുകിടന്ന
മഞ്ഞുകണങ്ങള്‍ വീണ്ടും
ഉറഞ്ഞുകൂടി. എല്ലാമൊരു
തമാശയായിക്കാണുന്നെന്നമട്ടിലിരു വരും
തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിച്ച്
പ്രണയചേഷ്ടകള്‍കാട്ടി,
അന്തരീക്ഷത്തിലെ
ശേഷിച്ചപുകയെ അലിയിച്ചുകളഞ്ഞു.
ഇത്തവണയും നാണത്തോടെ
അവളെഴുനേറ്റു. അയാള്‍
പിന്നാലെയും. അപ്പോഴും
അയാളുടെ ഒളികണ്ണുകള്‍ അവളുടെ
കവിളുകളില്‍ വിരിഞ്ഞ
സിന്ദൂരപ്പൂക്കളെ ഏറുകണ്ണിട്ടുനോക്കി.
പിന്നൊരു
ദിവസം പുല്‍നാമ്പുകള്‍
കോരിത്തരിച്ചത് അയാളുടെ
ജോലിസ്ഥലത്തെ തമാശകള്‍
കേട്ടായിരുന്നു.
പെണ്‍സുഹൃത്തുക്കളുടെ
തുറന്നപെരുമാറ്റവും, അവരുടെ
ഇടപെടലുകളും, തമാശകളും
അതിലെ നിഷ്കളങ്കതയും എല്ലാം
അയാള്‍ അരികുകള്‍ ചെത്തിമിനുസപ്പെടുത്തി,
മുറിവേല്‍ക്കാതെ
പറഞ്ഞൊതുക്കി. അവള്‍
തമാശകള്‍ കേട്ട് കുടുകുടാചിരിച്ചു.
അവളുടെ മൂക്കിന്‍തുമ്പും,
കവിളുകളും എന്തിനോ
ഇത്തവണയും ചുവന്നിരുന്നു.
അയാള്‍ കാണാതെ
ചേലത്തുമ്പുകൊണ്ട് നാസികാഗ്രത്തിലെ
വിയര്‍പ്പുമണികള്‍ ഒപ്പിക്കളഞ്ഞ്
അവള്‍ എഴുനേറ്റു.
പരിക്കേല്‍ക്കാത്തതിന്റെ
ആശ്വാസത്തോടെ, തന്റെ
വാഗ്ചാതുരിയില്‍ നിഗൂഢമായി
അഭിമാനിച്ച് അയാളും എഴുനേറ്റു.
ഐസ്ക്രീം
നുണയുന്നതിനിടയില്‍
താഴെയിറ്റിപ്പോയ വെളുത്തതുള്ളികളില്‍
കുനിയനുറുമ്പുകള്‍
അരിച്ചെത്തുന്നതില്‍
ദൃഷ്ടിയുറപ്പിച്ചാണ് അയാള്‍
യൗവനത്തിന്റെ തീഷ്ണതയില്‍
തിളച്ചുമറിഞ്ഞചൂടില്‍
ഞരമ്പുകള്‍ ചുട്ടുപഴുത്തപ്പോള്‍
തനിക്കുപിണഞ്ഞുപോയൊരബദ്ധത്തെപ് പറ്റി
അവളോട് പറഞ്ഞത്. അതു
വിവരിക്കുമ്പോള്‍ പെയ്തുതോര്‍ന്ന
തുലാമഴയുടെ ഈറന്‍ തങ്ങിനിന്ന
സന്ധ്യയിലും അയാള്‍
വിയര്‍ത്തൊഴുകിയിരുന്നു.
ചുമലില്‍ കൈകള്‍വച്ച്
മറ്റെങ്ങോ നോട്ടമുറപ്പിച്ചിരുന്ന
അയാളെ തന്നിലേക്ക് തിരിച്ച്
അവള്‍ നനുത്ത ചിരിചിരിച്ചു.
ആ നനുത്ത ചിരിയില്‍
അവിടെ രൂപപ്പെട്ട കറുത്തമേഘപടലം
ഘനീഭവിച്ചു മഞ്ഞുമഴയായി
പെയ്തു. അയാളുടെ
കണ്ണുകള്‍ പെയ്തുകൊണ്ടേയിരുന്നു.
സാരിത്തുമ്പുകൊണ്ട്
അയാളുടെ വീര്‍ത്തുതുടുത്ത
കവിളുകളിലെ കണ്ണുനീര്‍ച്ചാലുകളെയും
നെറ്റിയിലെ വിയര്‍പ്പുതുള്ളികളെയും
ഒപ്പിയെടുത്ത് അവള്‍ പറഞ്ഞു.
“സാരമില്ല.
കഴിഞ്ഞുപോയതല്ലെ?
ഞാന്‍ ക്ഷമിച്ചിരിക്കുന്നു.”
അവള്‍
എഴുനേറ്റു. പിന്നാലെ
അയാളും.
അയാള്‍
പറഞ്ഞു.
“നേരമിരുട്ടി.
നമുക്കുപോകാം"
“എനിക്കൊരു
രഹസ്യം കൂടെ പറയാനുണ്ട്”
അവള്‍
മനസ്സിന്റെ തുറക്കാത്ത
തുരുമ്പെടുത്ത വിജാഗിരികള്‍
കടുപ്പിച്ച വാതിലുകള്‍
തുറന്നിട്ടു. കെട്ടിനിന്ന
വായുവിന്റെ അസ്വസ്ഥ ഗന്ധമാര്‍ന്ന
വിറയലോടെ അവള്‍ പറഞ്ഞു.
“എല്ലാം
മനസ്സുതുറന്നു കൈമാറി
സ്ഫടികംപോലെ സുതാര്യമായ
ബന്ധം നമുക്കിടയിലുള്ളപ്പോള്‍
എനിക്കതുപറയാതിരിക്കാനാവുന്നില് ല.”
അവള്‍
വിക്കി.
“എന്തായാലും
പറഞ്ഞോളൂ.. ”
അല്‍പ്പമൊരാശങ്കയുടെ
നീരസമുണ്ടായിരുന്നെങ്കിലും
അയാള്‍ പ്രോത്സാഹിപ്പിച്ചു.