19 Aug 2012

ഘടികാരമണികള്‍ നിലച്ചപ്പോള്‍

ടി.സി.വി .സതീശൻ

ജീവിതം തുടങ്ങുന്നതും ഒടുങ്ങുന്നതും രാത്രിയിലാണ് എന്നവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ വെറുതെ ചിരിച്ചതേയുള്ളൂ .
നിന്‍റെ പേരെന്താണ് ? നഗ്നമായ അവളുടെ ചുമലില്‍ തട്ടി , ഞാന്‍ ചോദിച്ചു .
വട്ടുപിടിച്ച മുഴുത്ത ചിരിയായിരുന്നു മറുപടി .
പേരും നാളുമൊക്കെ ചോദിച്ചറിയാന്‍ നീ എനിക്കാരാണ് ?
ഒരു പൂവും പൂമ്പാറ്റയോട് ഇത്തരത്തില്‍ ഒരു ചോദ്യം ഇതുവരെ ചോദിച്ചു കാണാനിടയില്ല എന്ന് ഞാന്‍ കളിയാക്കി. അതവളെ തൃപ്തിപ്പെടുത്തിരുന്നു എന്ന് വേണം കരുതാന്‍ , എന്‍റെ പിന്‍കഴുത്തില്‍ പതിഞ്ഞ അവളുടെ ചുണ്ടുകള്‍ അതായിരിക്കണം സാക് ഷ്യപ്പെടുത്തിയത്.
വസന്തം പൂക്കള്‍ക്കുള്ളതാണ് , പൂമ്പാറ്റകള്‍ക്കും . തേന്‍ നുകരുക .. മധുചഷകത്തില്‍ മുഖം പൂഴ്ത്തി സമാധിയടയുക ..ആ ചുണ്ടുകള്‍ മന്ത്രിച്ചു .
നിന്നെ മീര എന്നു ഞാന്‍ വിളിക്കട്ടെ ..?  അവള്‍ തലയാട്ടി .
മീര..  നല്ല പേര് , ഒരുപാട് പേരുകളിലൂടെ കടന്നുവന്ന ഒരാളാണ് ഞാന്‍ , ഇത്രയും മനോഹരമായ പേര് ചൊല്ലി ഇതേ വരെ ആരും എന്നെ വിളിച്ചിട്ടില്ല . കൈകള്‍ എന്‍റെ കഴുത്തിലൂടെ പിണച്ച് നെറ്റിയില്‍ തുരുതുരെ അവള്‍ ഉമ്മവെച്ചു .
ഗോതമ്പിന്‍റെ നിറമല്ല , എണ്ണ കറുപ്പാണ് . കരിങ്കല്ലില്‍ കടഞ്ഞെടുത്ത ശിപ്പംപോലെ . പിറന്നപടിയിലുള്ള  നില്‍പ്പ് .. എന്‍റെ കണ്ണുകള്‍ അവളുടെ  നഗ്നമേനിയെ തുടച്ചു. ഭക്ത്യാദരപൂര്‍വ്വം മീരയുടെ ശരീരത്തില്‍ ഞാന്‍ തൊട്ടു . ഇക്കിളി കൊണ്ടവള്‍ പുളഞ്ഞു . പൂജാ വിധികളില്‍ പ്രാവിണ്യമുളള  ഒരാളെ പോലെ കുനിഞ്ഞിരുന്നു. ദൈവഹിതം , അവളുടുടെ വക്ഷസ്സുകള്‍ എന്‍റെ ചുമലില്‍ പതിഞ്ഞു . പുറത്തു  നിലാവുണ്ടായിരുന്നു , അവളുടെ കണ്ണുകളില്‍  നക്ഷത്രങ്ങള്‍ പൂക്കുന്നുണ്ടായിരുന്നു ..
കണങ്കാലുകള്‍ പിടിച്ചുയര്‍ത്തി  ഞാനവളെ സോഫയിലേക്ക് മറിച്ചിട്ടു . തിരമാലകള്‍ അലയടിച്ചുയരുന്ന ആവേശത്തോടെ മീര കടലായി . അസ്തമയ സൂര്യനെ പോലെ ഞാന്‍ ആഴിയില്‍ മുങ്ങിത്താണു .
പാതിരാക്കോഴികള്‍ കൂകിയിരിക്കണം , നിലാവ് വിരിയിച്ച നക്ഷത്രങ്ങള്‍ അവളുടെ മേനിയില്‍ പൂമഴ പെയ്യിച്ചിരുന്നു .എന്നില്‍ മദജലമോഴുകി .
ഉത്തമാ ..അവള്‍ വിളിച്ചു , ഞാന്‍ വിളി കേട്ടില്ല , കാരണം ഞാന്‍ ഉത്തമാനായിരുന്നില്ല .
നിന്നെ വിളിക്കാന്‍ എനിക്കൊരു പേര് വേണം .. ?
ഉത്തമന്‍, അതു വേണ്ടാ .. കേള്‍ക്കുമ്പോള്‍ ഒരു സുഖം പോരാ , വലിയൊരു നുണ പറയുന്നത് പോലെയാണ് അതു വിളിക്കുമ്പോള്‍ നിന്‍റെ ചുണ്ടുകള്‍ ചലിക്കുന്നത്‌ , ഇത്രയും പറഞ്ഞ് ഞാനവളുടെ ചെവിയഗ്രം കടിച്ചു .. സുഖം പെറ്റ നോവോടെ അവള്‍ മൊഴിഞ്ഞു .. നിനക്കിഷ്ടമല്ലെങ്കില്‍ വേണ്ടാ .
പേര് ഒരു വ്യവഹാരത്തിനു വേണ്ടി മാത്രമുള്ളതല്ലേ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവള്‍ തല കുലുക്കി .
അതേയ് ഒരു വസ്ത്രം പോലെ , ചിലത് മറച്ചു പിടിക്കാന്‍ ഒരു പേര് ഉണ്ടായിരിക്കുന്നത് നല്ലതാ ..
മൈഥൂനത്തിന്‍റെ വേറിട്ട വഴികള്‍ തേടി കെട്ടു പിണഞ്ഞു കിടക്കുന്ന രണ്ടു നിഴലുകളായി തീര്‍ന്നിരിക്കുകയായിരുന്നു  ഞങ്ങളപ്പോള്‍ . പേര് പേരയ്ക്കാ മരമായി താണും ചെരിഞ്ഞും നിന്നു .
ഇരുള് പകരുന്ന രാത്രിയില്‍ വ്യവഹാരങ്ങള്‍ ഇല്ലാത്തത് പോലെ പേരുകളും ഇല്ലാതാവുന്നു എന്നതാണ് വാസ്തവം .
അഴിമുഖത്തേക്ക് അണയാന്‍ അവള്‍ക്കു വെമ്പലായി , ആഴിയില്‍ അലിഞ്ഞില്ലാതാവണം.
ബാല്യം , യൌവ്വനം , വാര്‍ദ്ധക്യം എന്നിങ്ങനെ കാലത്തെയും സമയത്തെയും സാക് ഷ്യപ്പെടുത്തുന്നത്  ഘടികാരമണികള്‍ ആണ് . സെക്കണ്ട് സൂചികള്‍ക്ക് വാശിയായിരുന്നു മിനുട്ട് സൂചികളെ പിന്നിലാക്കാന്‍,  സൂചികള്‍ മത്സരിച്ചു പായുന്നു   .. ഓരോരുത്തര്‍ക്കും വാശിയായിരുന്നു മറ്റുള്ളവരെ താഴ്ത്തി കെട്ടാനും മുന്നോട്ടുള്ള അവരുടെ ഗതി തടയാനും . ഇല്ലാതാവേണ്ടത് ഘടികാര മണികള്‍ ആണ് .. അതുപറയുമ്പോള്‍ ആര്‍ത്തിരമ്പുന്ന കടല്‍ത്തിരകള്‍ പോലെ ആവേശത്തിലായിരുന്നു അവളുടെ മുഖം .
ഘടികാരമണികള്‍ നിശ്ചലമായി , നിഴലുകളായി തന്നെ സമാധിയടയുക .. അവളുടെ ചുണ്ടുകള്‍ മന്ത്രിച്ചു .
തുടങ്ങുന്നതും ഒടുങ്ങുന്നതും രാത്രിയിലാണല്ലോ .. നിന്‍റെ വാക്കുകളിലെ പകലിനെ നിന്‍റെ ശരീരത്തിലെ ഉപ്പില്‍ ഞാന്‍ തിരയുന്നു .
പുറത്തു വീശിയ തണുത്ത കാറ്റ് അതു ശരിവെച്ചു . നിലച്ചുപോയ ഘടികാര മണികളെ നോക്കിയുള്ള  അവളുടെ ദീര്‍ഘനിശ്വാസം വായുവില്‍ പുതിയ ചൂട് സമ്മാനിച്ചു .
..............................
..............................
........................................................................

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...