19 Aug 2012

സ്പർശം


കെ.ജി.സൂരജ്
ആണി തിരഞ്ഞ യാത്രയിൽ
ആദ്യം കണ്ട കൊല്ലൻ

ആർത്തിയോടെ

ഹൃദയം ചോദിച്ചു ...

നെഞ്ചും കണ്ണും
പകുത്തു നൽകി ... ;
ഉലയും തീയും
സ്വന്തമാക്കി ...

തീ കൂട്ടിയുലയൂതി
കരളാൽ ഒരാണി തീർത്തു ...

വേദനിപ്പിക്കില്ലെന്ന
കാട്ടുറപ്പ് .. ;
പാദങ്ങളിലൂടെ
കാലും തുടകളും കടന്ന്
നിന്റെ തലച്ചോറിലേക്ക്‌ …

നീ വിരൽ തൊട്ടു ..
ഞാനൊരു പട്ടമായി ..
പീലി മുറിച്ച്
കണ്ണു കടന്ന്‍
ഒരൊറ്റപ്പറക്കല്‍

നൂലറ്റം മുറുകെപ്പിടിക്കണം ;
വിരലിൽ നീയതിറുക്കിക്കെട്ടണം ..
ഒരു പെരും കാറ്റെന്നെ
മോഷ്ടിച്ചു കടന്നാലോ …?

കാലറ്റത്തില്‍ ചവിട്ടി പിടിക്കണം
നീലമേഖങ്ങളില്‍ മറഞെങ്ങാന്‍ പോയാലോ ?

കാഴ്ച്ച പിരിയും നേരത്തിനപ്പുറം
കാറ്റുപിടിച്ചൊരു മഴ പാഞ്ഞതെത്തും ..
നിന്നെ നനയ്ക്കും -
അതെന്നെക്കുതിര്‍ക്കും ..
ഇടയിലെത്തൂക്കുപാലത്തെ തകര്‍ക്കും..

ഉരുള്‍പൊട്ടും ..
കടല്‍, മാമലകളാകും !
സൂര്യന്‍ തണുത്തു വിറക്കും ..
കാടുകള്‍ പെരും നദികളായൊഴുകും ..

അതിനിടയിലെവിടെയോ
ഞാനടിഞെത്തും ..
വിരലില്‍ , നഖങ്ങളില്‍ മൃദുവായ് കുരുങ്ങും ...

ഇമമുറിച്ചീടാന്‍ ..
പട്ടമായീടാന്‍ ..
സ്പര്‍ശതാപത്താല്‍ ജീവന്‍ പിടിക്കാന്‍ ..

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...