19 Aug 2012

കർഷകർ സ്വയം ശാസ്ത്രജ്ഞരാകുന്ന ശ്രീലങ്കൻ പാഠം









രമണി ഗോപാലകൃഷ്ണൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി-11


നെല്ല്‌ കഴിഞ്ഞാൽ ശ്രീലങ്കയുടെ പ്രധാന വിളയാണ്‌ തെങ്ങ്‌. എല്ലാ
ജില്ലകളിലും വ്യാപിച്ച്‌ കിടക്കുന്ന തെങ്ങ്‌ കൃഷിയുടെ വിസ്തൃതി 3.94
ലക്ഷം ഹെക്ടറാണ്‌. കേരളത്തിലേതിനു സമാനമായ കൃഷിയിടങ്ങളുള്ള ശ്രീലങ്കയിൽ
75 ശതമാനവും ചെറുകിട -നാമമാത്ര കർഷകരാണ്‌. തെങ്ങ്‌ മുഖ്യമായും
ചെറുകിടക്കാരന്റെ വിളയും. എന്നിരുന്നാലും ശ്രീലങ്കയുടെ സാമ്പത്തികമേഖലയിൽ
ഗണ്യമായ സ്വാധീനം ചെലുത്തുന്ന വിളയാണ്‌ തെങ്ങ്‌. ആഹാരത്തിന്റെ 15 ശതമാനം
കലോറി മൂല്യവും 5 ശതമാനം മാംസ്യവും പ്രദാനം ചെയ്ത്‌  ശ്രീലങ്കൻ ജനതയുടെ
ആഹാരത്തിന്റെ മുഖ്യഘടകമായി മാറുന്നു തേങ്ങ. 7 ലക്ഷം ജനങ്ങളുടെ ജീവസന്ധാരണ
മാർഗ്ഗവും 1.35 ലക്ഷംപേർക്ക്‌ തൊഴിലും നൽകുന്നു തെങ്ങ്കൃഷി. മുഖ്യമായും
തെങ്ങ്‌ കൃഷി ചെയ്യുന്ന രാജ്യങ്ങളിൽ നാലാംസ്ഥനം നിലനിർത്തുന്നു ശ്രീലങ്ക.
ഇന്തോനേഷ്യയും ഫിലിപ്പീൻസും ഇന്ത്യയുമാണ്‌ മുൻനിരയിൽ നിൽക്കുന്ന മറ്റ്‌
വമ്പന്മാർ.
ഇന്ത്യ 1934ൽ നെടിയഇനവും കുറിയ ഇനവും തമ്മിൽ വർഗ്ഗസങ്കരണം നടത്തി ടി ഃ ഡി
സങ്കരയിനം വികസിപ്പിച്ചെടുത്തത്‌ ഇവിടുത്തെ കേരകൃഷി മേഖലയിലെ
നാഴികക്കല്ലായെങ്കിൽ ശ്രീലങ്കയിൽ ഈ വിപ്ലവം സാധ്യമായത്‌ 1960ലും
1965ലുമാണ്‌. ഇഞ്ചകഇ 60 എന്ന ടി X  ടി സങ്കരഇനവും (ശ്രീലങ്കൻ ടാൾ X സാന്റമൺ) ഇഞ്ചകഇ 65 എന്ന ഡി X  ടി സങ്കരയിനവും  (ശ്രീലങ്കൻ ഗ്രീൻ
ഡ്വാർഫ്‌ X സാന്റമൺ), വികസിപ്പിച്ചെടുത്തുകൊണ്ട്‌. തെങ്ങിൻ തൈ
ഉത്പാദനത്തിനുവേണ്ടി രാജ്യത്ത്‌ നിരവധി വിത്തുതോട്ടങ്ങൾ ഇതേത്തുടർന്ന്‌
സ്ഥാപിക്കപ്പെട്ടു.
ഇന്ത്യയിൽ ഇന്ത്യൻ കൗൺസിൽ ഓഫ്‌ അഗ്രികൾച്ചർ റിസർച്ചിന്റെ കീഴിൽ (കഇഅഞ്ഞ)
കേന്ദ്രതോട്ടവിള ഗവേഷണസ്ഥാപനം (സിപിസിആർഐ)  കേര സംബന്ധിയായ
ഗവേഷണങ്ങൾക്ക്‌ മേൽനോട്ടം വഹിക്കുമ്പോൾ ശ്രീലങ്കയിൽ ഇത്‌ കോക്കനട്ട്‌
റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ടി (ഇഞ്ചക) ലാണ്‌ നിക്ഷിപ്തമായിരിക്കുന്നത്‌.
തെങ്ങിനങ്ങളുടെ ജനിതകശേഖരണത്തിലും ഗവേഷണത്തിലും ഇന്ത്യ മറ്റ്‌
രാജ്യങ്ങളേക്കാൾ ഏറെ മുന്നിലാണ്‌.  സ്വദേശി - വിദേശി ഇനങ്ങളുൾപ്പെടെ 400
ഇനം ജനിതകശേഖരം സിപിസിആർഐ സംരക്ഷിച്ചുവരുന്നു.  വിള മെച്ചപ്പെടുത്തൽ
(ക്രോപ്‌ ഇംപ്രോ‍ാവ്‌മന്റ്‌) ഗവേഷണങ്ങളുടെയെല്ലാം ആധാരശില ഈ
ജനിതകശേഖരമാണ്‌.
മുന്തിയയിനം ജനിതക ദ്രവ്യ ശേഖരണവും അത്‌ സംരക്ഷിക്കലും ശ്രീലങ്കയിൽ 1983ൽ
തുടക്കമിട്ട്‌ 1994ൽ കൂടുതൽ ശക്തിപ്രാപിച്ചു. വിദേശരാജ്യങ്ങളിലെ
ജനിതകശേഖരവും ഇവിടെ സംരക്ഷിക്കാൻ തുടങ്ങി. 2002-04 കാലയളവിൽ ഇന്ത്യയിൽ
നിന്ന്‌ 4 ഇനങ്ങൾ കൂടി ഈ ശേഖരത്തിൽ ഉൾപ്പെടുത്തിയതായി 2012 ജൂലൈ 2 മുതൽ 6
വരെ നടന്ന 45-​‍ാമത്‌ കൊക്കോടെക്‌ സമ്മേളനത്തിൽ ഡോ.എച്ച്‌.എ.ജെ. ഗുണതിലകെ
അവതരിപ്പിച്ച പ്രബന്ധത്തിൽ പറയുന്നു. 1998ൽ ഒരു മുന്തിയയിനം കുറിയയിനം,
'ശ്രീലങ്കൻ ബ്രൗൺ ഡ്വാർഫ്‌' കണ്ടുപിടിച്ചതായും ഇതുപയോഗിച്ച്‌ 2003ൽ
സങ്കരയിനങ്ങൾ ഉത്പാദിപ്പിച്ച്‌ അവയുടെ വളർച്ച നിരീക്ഷിച്ചു വരുന്നതായും
അദ്ദേഹത്തിന്റെ പ്രസന്റേഷനിൽ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന്‌,
മണ്ഡരിയെ​‍്ക്കതിരെ പ്രതിരോധിക്കാൻ ശേഷിയുള്ള സങ്കരയിനങ്ങളും കാറ്റുവീഴ്ച
രോഗത്തിനു സമാനമായ വേളിഗാമ ഇലചീയൽ രോഗത്തിനെ പ്രതിരോധിക്കാവുന്ന വിവിധ
സങ്കരയിനങ്ങളും വികസിപ്പിച്ചെടുത്ത്‌ നിരീക്ഷിച്ചു വരുന്നു ശ്രീലങ്കയിൽ.
ഈ പ്രക്രിയയിലെല്ലാം കുറിയയിനം മാതൃവൃക്ഷമോ പിതൃവൃക്ഷമോ ആയി ഉപയോഗിച്ചു
വരുന്നു. കാറ്റുവീഴ്ചരോഗത്തിനെതിരെ പ്രതിരോധ ശേഷി കാണിക്കുന്നത്‌
ചാവക്കാട്‌ ഗ്രീൻ ഡ്വാർഫ്‌ ആണെങ്കിൽ ഏറെ സമാനതകളുള്ള വേളിഗാമ
രോഗത്തിനെതിരെ പ്രതിരോധശേഷി പ്രകടമാക്കുന്നത്‌ ശ്രീലങ്കൻ ഗ്രീൻ ഡ്വാർഫ്‌
ആണ്‌. രണ്ടു രാജ്യങ്ങളിലും വർഗ്ഗ സങ്കരണത്തിന്‌ ഈ
കുറിയയിനങ്ങളാണുപയോഗിക്കുന്നതെ
ന്നത്‌ ശ്രദ്ധേയമാണ്‌.
കുറിയയിനം തെങ്ങുകളെ പരമ്പരാഗതമായി വർഗ്ഗസങ്കരണത്തിനുള്ള ഒരു
പിതൃവൃക്ഷമായിട്ടു മാത്രമാണ്‌ കണ്ടിരുന്നത്‌. ഇന്ന്‌ ഈ സമീപനം പാടെ
മാറിയിരിക്കുകയാണ്‌. ശ്രീലങ്കയിൽ മാത്രമല്ല, ഇന്ത്യയിലും മറ്റ്‌
രാജ്യങ്ങളിലുമെല്ലാം ഈ മാറ്റം പ്രകടമാണ്‌. പൊക്കക്കുറവ്‌, നേരത്തെ
കായ്ക്കൽ, ഉയർന്ന വിളവ്‌ ഇതെല്ലാം കുറിയ ഇനത്തിന്റെ മേന്മകളാണ്‌.
ഒന്നിരാടം കായ്ക്കൽ പോലുള്ള ചില അഭികാമ്യമല്ലാത്ത ഗുണങ്ങൾ മാറ്റി
വലിപ്പവും നല്ല കൊപ്രയുമുള്ള കുറിയയിനങ്ങൾ ലഭ്യമായാൽ ഇവയുടെ ശുക്രദശ
തെളിയും.
കരിക്കിന്റെ ആവശ്യകതയും വിപണനവും വർദ്ധിച്ചതോടുകൂടിത്തനെ കുറിയയിനം
തൈകളുടെ ആവശ്യകത വർദ്ധിച്ചിട്ടുണ്ട്‌.  നേരത്തെ നമ്മൾ വളരെ
ലാഘവത്തോടെയാണ്‌ കുറിയയിനങ്ങളെക്കണ്ടിരുന്നത്‌. ഒന്നോ രണ്ടോ
പറമ്പിലുണ്ടെങ്കിൽത്തന്നെ അവയ്ക്ക്‌ പുല്ലുവില. നമ്മുടെയിടയിലെ
പുരോഗമനകർഷകരാണ്‌ ഈ സമീപനത്തിന്‌ കുറച്ചെങ്കിലും മാറ്റംവരുത്തിയത്‌.
കുറിയഇനം തേങ്ങ പാകി കിട്ടുന്ന പ്രകൃതിദത്തമായ സങ്കരയിനം (ചഇഉ വ്യയൃശറ)
ഇവരിലൂടെ  പുറംലോകം അറിഞ്ഞു.
കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം കരിക്കിന്‌ പറ്റിയ ഇനമായി ചാവക്കാട്‌
ഓറഞ്ചിനെ ശുപാർശ ചെയ്തതോടെ ഈ ഇനത്തിന്‌ കൃഷിക്കാരുടെ ഇടയിൽ പ്രിയമേറി.
കുറിയയിനങ്ങൾ ഉപയോഗിച്ചുള്ള വർഗ്ഗസങ്കരണം ഇന്ത്യയിലും വ്യാപകമാണ്‌.
ചാവക്കാട്‌ ഓറഞ്ച്‌ ഡ്വാർഫ്‌, ചാവക്കാട്‌ ഗ്രീൻ ഡ്വാർഫ്‌, മലയൻ ഡ്വാർഫ്‌
മഞ്ഞ, പച്ച, ഗംഗ ബോണ്ടം ഇവയെല്ലാം ഡി ഃ  ടി സങ്കരയിനം തൈകളുടെ
ഉത്പാദനത്തിൽ മാതൃവൃക്ഷങ്ങളാണ്‌. ചന്ദ്രസങ്കര, കൽപസമൃദ്ധി എന്നീ ഡി ഃ ടി
ഇനങ്ങളിൽ മാതൃവൃക്ഷമായി ഉപയോഗിച്ച ഡ്വാർഫിനങ്ങൾ ചാവക്കാട്ട്‌ കുറിയ
ഓറഞ്ച്‌, ചാവക്കാട്‌ കുറിയ പച്ച, മലയൻ കുറിയ മഞ്ഞ എന്നിവയാണ്‌. കൂടാതെ
കേരസങ്കര, കേരഗംഗ, കേരശ്രീ എന്നീ
ടി ഃ ഡി സങ്കരയിനങ്ങളിൽ പിതൃവൃക്ഷം ഗംഗബോണ്ടം, ചാവക്കാട്ട്‌ കുറിയ
ഓറഞ്ച്‌ എന്നീ കുറിയ ഇനങ്ങൾ ആണ്‌. ഇവയിൽ ചാവക്കാട്‌ പച്ച
മാതൃവൃക്ഷമാക്കിക്കൊണ്ടുള്ള വർഗ്ഗസങ്കരണം കേന്ദ്രതോട്ടവിള
ഗവേഷണസ്ഥാപനത്തിൽ ഒരു ദശാബ്ദത്തിലധികമായി നടക്കുന്ന ഏറ്റവും
പ്രധാനപ്പെട്ട ചുവടുവെയ്പ്പായി കണക്കാക്കപ്പെടുന്നു. അതായത്‌
കാറ്റുവീഴ്ചരോഗത്തിനെതിരായ പ്രതിരോധശേഷിയുള്ളതെന്ന്‌ പറയപ്പെടുന്ന
കൽപ്പസങ്കരയുടെ ഉത്പാദനത്തിലൂടെ.
ഡി X ഡി സങ്കരയിനങ്ങളുണ്ടാക്കി അവയുടെ പ്രകടനവും കേന്ദ്രതോട്ടവിള
ഗവേഷണസ്ഥാപനത്തിൽ നിരീക്ഷിച്ചുവരുന്നു. ഇങ്ങനെ നമ്മുടെ രാജ്യത്തെ
ഗവേഷണങ്ങളുമായി സമാനതകളേറെയുള്ള ഗവേഷണങ്ങളാണ്‌ ശ്രീലങ്കയിൽ നടക്കുന്നത്‌.
എല്ലാ രാജ്യങ്ങളിലേയും ഗവേഷണങ്ങൾ ഏകോപിപ്പിക്കേണ്ടതിന്റെ
ആവശ്യകതയിലേക്കും പ്രാധാന്യത്തിലേക്കുമാണ്‌ ഈ സമാനതകൾ വിരൽ ചൂണ്ടുന്നത്‌.
ശ്രീലങ്കയിൽ ഇന്ന്‌ പ്രധാനമായും നാലുതരം കുറിയ ഇനങ്ങളാണ്‌ ഉള്ളത്‌. പച്ച,
ചുവപ്പ്‌, മഞ്ഞ, ബ്രൗൺ കൂടാതെ രണ്ട്‌ വിദേശയിനങ്ങളും കാമറൂൺ കുറിയ
ചുവപ്പും ബ്രസീലിയൻ കുറിയ പച്ചയും. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ
ഡി ഃ ഡി പരീക്ഷണങ്ങളെ ആധാരമാക്കി ശ്രീലങ്കയിലും ഡി ഃ ഡി സങ്കരണം
നടന്നുവരികയാണ്‌. ശ്രീലങ്കയിലെ ചെറുകിട തോട്ടങ്ങളിലേക്ക്‌ യോജിച്ച ഒരിനം
ഉരുത്തിരിച്ചെടുക്കുകയാണ്‌ ഉദ്ദേശം. 2008ൽ വർഗ്ഗ സങ്കരണം വഴിയുണ്ടാക്കിയ
സങ്കരയിനം തൈകൾ 2009ൽ തോട്ടത്തിൽ നട്ട്‌ നിരീക്ഷിച്ചുവരുന്നു. കൂടാതെ
രണ്ട്‌ അർബൻ ഹൗസിംഗ്‌ സ്കീമുകളും നടപ്പിലാക്കിവരുന്നു. ഇതിന്റെ
പ്രത്യേകത, രണ്ടോ മൂന്നോ കുറിയയിനം തൈകൾ പട്ടണനിവാസികൾക്ക്‌ നൽകി നട്ടു
പിടിപ്പിക്കുന്നു. ഉടമസ്ഥർ തന്നെ കുറിയയിനങ്ങൾ തമ്മിൽ വർഗ്ഗസങ്കരണം
നടത്തി ഡി X ഡി ഉത്പാദിപ്പിക്കുവാൻ പ്രോത്സാഹിപ്പിക്കുന്നു. കർഷകർ സ്വയം
ശാസ്ത്രജ്ഞരാകുന്ന ചുവടുവെയ്പാണിത്‌. ഗുണമേന്മയുള്ള തൈകളുടെ ഉത്പാദനത്തിൽ
കർഷകരുടെ പങ്കാളിത്തം ഉറപ്പ്‌ വരുത്തുവാനുള്ള ശക്തമായ ഇടപെടലുകളുമാണ്‌
ഇത്തരം പദ്ധതികളെന്ന്‌ അനുമാനിക്കാം.
ഗുണമേന്മയുള്ള തൈകളുടെ ഉത്പാദനം വിപുലപ്പെടുത്തണമെങ്കിൽ കർഷകരുടെ
പങ്കാളിത്തം ഉറപ്പ്‌ വരുത്തേണ്ടതുണ്ട്‌. ഈ ദിശയിൽ നാളികേര വികസനബോർഡ്‌
ഒരു പദ്ധതിക്ക്‌ രൂപം നൽകിയിട്ടുണ്ട്‌.  കൃഷിക്കാരുടെ തോട്ടങ്ങളിലെ
കുറിയയിനം മാതൃവൃക്ഷങ്ങൾ മാർക്ക്‌ ചെയ്ത്‌ ബോട്ടണി, സുവോളജി,
ബയോടെക്നോളജി എന്നീ ബിരുദാനന്തര ബിരുദ കോഴ്സുകളുള്ള കോളേജുകളുടെ
നേതൃത്വത്തിൽ വർഗ്ഗസങ്കരണം നടത്തി വിത്തുതേങ്ങയുണ്ടാക്കി,
തൈകളുണ്ടാക്കുന്ന ഒരു പദ്ധതിയാണിത്‌. നാല്‌ കോളേജുകളും രണ്ട്‌ സ്വാശ്രയ
സംഘടനകളും ഇതിനുവേണ്ടി മുന്നോട്ട്‌ വന്നിട്ടുണ്ട്‌. ഇതിനായി
മാതൃവൃക്ഷങ്ങൾ കണ്ടുപിടിക്കുന്നതിനുള്ള സർവ്വേ പുരോഗമിക്കുന്നത്‌
പ്രോത്സാഹനജനകമാണ്‌. ഇവിടേയും കർഷകരുടെ പങ്കാളിത്തമാണ്‌ ഉറപ്പ്‌
വരുത്തുന്നത്‌. ഇത്തരം പദ്ധതികളിലൂടെ ശ്രീലങ്കൻ പാഠം അനുകരിച്ച്‌ കർഷകർ
തന്നെ കൃത്രിമ പരാഗണം നടത്താൻ പ്രോത്സാഹിപ്പിച്ച്‌ കർഷകരെ ശാസ്ത്രജ്ഞരായി
വളർത്തിയെടുക്കാം. നമ്മുടെ കർഷകർ ഇതിനായി മുന്നോട്ടുവരട്ടെ!




--

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...