ശ്രീകാന്ത് സുകുമാരൻ
തന്റെ ആ ആഴ്ചയിലെ വാരഫലം വായിച്ച നാരായണേട്ടന്‍ ഒട്ടും
സന്തോഷവാനായിരുന്നില്ല . പത്രം മടക്കി നാരായണേട്ടന്‍ താടിക്കു കയ്യും
കൊടുത്ത് കുറച്ചുനേരമിരുന്നു. സുശീലേച്ചി കൊണ്ടുവച്ച ചായ തണുത്ത്
പാടകെട്ടിത്തുടങ്ങി.
"എടീ സുശീലേ".
അകത്തേയ്ക്കു നോക്കി നാരായണേട്ടന്‍ ഉച്ചത്തില്‍ മിസ്സിസ്സിനെ വിളിച്ചു.
"ഹൊ മനുഷ്യാ രാവിലെ തന്നെ നിങ്ങളിങ്ങനെകെടന്നലറുന്നതെന്തി നാ". കയ്യിലൊരു ചട്ടുകവുമായി മിസ്സിസ് നാരായണന്‍ പുറത്തേയ്ക്കു വന്നു.
"നീയീ വാരഫലം കണ്ടോടീ. എന്റെ ഈ ആഴ്ച പോക്കാണെന്നു. പൊതുവാള്‍ പ്രവചിച്ചാല്‍
അത് അച്ചട്ടാ. എന്റെ ജീവിതത്തില്‍ ഇതേവരെയുള്ള എല്ലാം നടന്നത്
പൊതുവാളിന്റെ വാരഫലത്തില്‍ പറഞ്ഞിരുന്നതുപോലെയല്ലേ. ഇനി എന്തുചെയ്യും". ഒരു
നെടുവീര്‍പ്പിട്ടുകൊണ്ട് നാരായണേട്ടന്‍ പത്രമുയര്‍ത്തി സുശീലേച്ചിയെ
കാണിച്ചു.
"ഹൊ ഇതായിരുന്നോ. അടുക്കളയിലൊരു നൂറുകൂട്ടം കാര്യം കെടക്കണു. നിങ്ങടെയൊരു
വാരഫലം". ദേക്ഷ്യത്തോടെ പറഞ്ഞുകൊണ്ട് മിസ്സിസ്സ് ചവിട്ടിക്കുലുക്കി
അടുക്കളയിലേയ്ക്കു തിരിച്ചു നടന്നു. യാതൊരു ലക്ഷ്യബോധവുമില്ലാത്തതുപോലെ
നാരായണേട്ടന്‍ ഉമ്മറത്ത് ഒരു രണ്ടു ചാല്‍ നടന്നു. വീണ്ടും പത്രം
കയ്യിലെടുത്ത് ചിത്തിരനക്ഷ്ത്രത്തിന്റെ ഫലം ഒരിക്കല്‍കൂടി വായിച്ചു.
"ചിത്തിരക്കാര്‍ക്ക് പൊതുവേ ഈ ആഴ്ച ഒട്ടും നന്നല്ല. ശാരീരികമായ പല
വിഷമതകളും നേരിടേണ്ടി വരും.ആഴ്ചാവസാനം അപകടമുണ്ടാവാന്‍ സാധ്യതയുണ്ട്.
സന്താനങ്ങള്‍ മൂലം മാനഹാനിയുണ്ടാവാനിടയുണ്ട്. തീ, വെള്ളം എന്നിവയെ
സൂക്ഷിക്കുക.കളത്രവുമായി കലഹമുണ്ടാകും. അവിചാരിതമായി ധനാഗമയോഗമുണ്ടാകും".
എന്തായാലും വരുന്നതുപോലെ വരട്ടെ. മനസ്സിലുറപ്പിച്ചുകൊണ്ട് നാരായണേട്ടന്‍
തണുത്ത ചായ മാറ്റിയെടുക്കുന്നതിനായി അടുക്കളയിലേയ്ക്കു നടന്നു. മിസ്സിസ്സ്
ദോശയുണ്ടാക്കുന്ന തിരക്കിലായിരുന്നു. ഇട്ടു വച്ചിരുന്ന ചായ ഒന്നു
ചൂടാക്കുന്നതിനായി സ്റ്റൌവില്‍ വച്ചിട്ട് നാരായണേട്ടന്‍ മിസ്സിസ്സിനോടായി
പറഞ്ഞു.
"എന്നാലും ഫലം വളരെ മോശമാണല്ലോടീ. നമുക്ക് ആ വാസുക്കണിയാന്റെയടുത്ത് പോയൊന്നു നോക്കിച്ചാലോ".
"എന്റെ പൊന്നു മനുഷ്യാ. നിങ്ങളിത്രക്ക് അന്ധവിശ്വാസിയായിപ്പോയല്ലോ.
വാരഫലമെന്നൊക്കെ പറഞ്ഞെഴുതിവിടുന്നത് അപ്പടി കള്ളമാ. കഴിഞ്ഞയാഴ്ച
ഉത്രത്തിനെഴുതിയത് ഈയാഴ്ച അല്‍പ്പം മാറ്റം വരുത്തി പൂരത്തിനിടും.
അടുത്തയാഴ്ച അത് ചിത്തിരയ്ക്കാവും. ഇത്രയേയുള്ളു.നിങ്ങളല്ലാതെ ആരെങ്കിലും
ഇതെല്ലാം കാര്യമായിട്ടെടുക്കുമോ". ദോശ മറിച്ചിട്ടുകൊണ്ട് സുശീലേച്ചി
പറഞ്ഞു.
"വേണ്ട വേണ്ട പൊതുവാളിന്റെ വാരഫലത്തെ കുറിച്ചു നീ കുറ്റം പറയണ്ട. അതേ
അച്ചട്ടാ. അല്ലെങ്കി തന്നെ ഏതാ നടക്കാതിരുന്നിട്ടൊള്ളത്. എനിക്കു
ലോട്ടറിയടിക്കുമെന്ന്‍ വാരഫലത്തിലൊണ്ടായിരുന്നത് സംഭവിച്ചില്ലേ. വസ്തു
വാങ്ങുമെന്നതും നടന്നില്ലേ. പിന്നെന്താ".
"പിന്നേ കോടിക്കണക്കിനല്ലേ ലോട്ടറിയടിച്ചത്. 500 കുലുവ തന്നല്ലോ.
അതിനുവേണ്ടി എത്ര രൂപയ്ക്കാ മനുഷ്യാ നിങ്ങള് ലോട്ടറിയെടുത്തത്. പിന്നെ
പൊരയിടം വേടിച്ചത്. അതേ എന്റെ അച്ഛന്‍ നിങ്ങള്‍ക്ക് തരാമെന്ന്‍ പറഞ്ഞ വസ്തു
എഴുതി തന്നതല്ലേ".
"അതെന്താടീ നീ അങ്ങനെ പറഞ്ഞേ. നിന്റച്ഛന്‍ എന്തോ തന്നെന്നാ. കല്യാണസമയത്ത്
ഒരേക്കര്‍ തരാമെന്ന്‍ പറഞ്ഞിട്ട് ആകെ 50 സെന്റ് തന്നല്ല് തന്നത്. ബാക്കീം
കൂടി തരാന്‍ പറയെടീ. ഒന്നുമില്ലേലും നിന്നേം നിന്റെ പുന്നാരമോനേം
തീറ്റിപോറ്റണത് ഞാനല്ല". നാരായണേട്ടന്റെ ബ്ലഡ് പ്രഷര്‍
ഉയര്‍ന്നുകൊണ്ടിരുന്നു.
"നിങ്ങക്ക് പ്രാന്താ. രാവിലെ മനുഷ്യനെ ഒരു വേല ചെയ്യാന്‍ സമ്മതിക്കില്ല.
നിങ്ങളിപ്പോ തന്നെപോയി ബാക്കി 50 കൂടി മേടിക്ക്". ദോശ തിരിച്ചിട്ടുകൊണ്ട്
സുശീലേച്ചി ഹസ്സിനെ രൂക്ഷമായൊന്നു നോക്കി.
"ദേ സുശീലേ നീ ഒരു മാതിരി മറ്റേടത്തെ വര്‍ത്തമാനം പറഞ്ഞാലൊണ്ടല്ലോ. എന്റെ തനികൊണം നീ കാണും."
കൈ വീശിക്കൊണ്ട് നാരായണേട്ടന്‍ പറഞ്ഞതും അടുപ്പില്‍ തിളച്ചുകൊണ്ടിരുന്ന
ചായപാത്രത്തില്‍ കൈ തട്ടി അത് ആശാന്റെ കാലില്‍ കൂടി ചരിഞ്ഞതും
ഒരുമിച്ചായിരുന്നു. തിളച്ചവെള്ളം കാലില്‍ വീണതും ഒരലര്‍ച്ചയോടെ
നാരായണേട്ടന്‍ ഒന്നു മുന്നോട്ടു ചാടി. അയ്യോ എന്നു വിളിച്ചുകൊണ്ട്
സുശീലേച്ചി കണവനെ പിടിക്കാന്‍ ശ്രമിച്ചതും കയ്യിലിരുന്ന ചട്ടുകം ആശാന്റെ
നെറ്റിയില്‍ ശക്തിയില്‍ മുട്ടിയതും എല്ലാം സെക്കന്റുകള്ക്കുള്ളിലായിരുന് നു.
കട്ടിലില്‍ ചാരിക്കിടന്നുകൊണ്ട് നാരായണേട്ടന്‍ ഒരു മൊന്ത വെള്ളം കുടിച്ചു
തീര്‍ത്തു. തലയിലെ വച്ചുകെട്ടില്‍ മെല്ലെയൊന്നു തടവിനോക്കി. മൂന്നു
സ്റ്റിച്ചൊള്ളതാണ്. കാലിന്റെ ഒരു വശം നല്ല രീതിയില്‍
പൊള്ളിയിട്ടുണ്ടായിരുന്നു. ആശുപത്രിയില്‍ നിന്നും നല്‍കിയ മരുന്ന്‍ അതില്‍
മെല്ലെ തേച്ചുകൊണ്ട് സുശീലേച്ചി ആശാന്റെ അടുത്തു തന്നെയിരുന്നു.
"കണ്ടോടീ. പൊതുവാളിന്റെ പ്രവചനം ഒരോന്നായി ഫലിക്കുന്നത്.
ആദ്യദിവസമായതേയുള്ളു. ഇനിയും ആറു ദിവസം കിടക്കുന്നു. എന്തെല്ലാം
അനുഭവിക്കേണ്ടി വരുമോ ആവോ".മച്ചിലേയ്ക്കു നോക്കിക്കൊണ്ട് നാരായണേട്ടന്‍
ആവലാതിപ്പെട്ടു.
"അല്ല ഇതാരു വാസുവോ. കണ്ടിട്ട് കൊറച്ചുദെവസായല്ലോ. ഇരിക്ക്". തന്നെ
കാണാനായി വന്ന വാസുവിനു കസേരനീക്കിയിട്ടുകൊടുത്തിട്ട് നാരായണേട്ടന്‍
വെറ്റിലചെല്ലത്തില്‍ നിന്നും ഒരു വെറ്റിലയെടുത്തു.
"പൊന്നു നാരായണേട്ടാ എന്നോടൊന്നും തോന്നരുതു. ഞാന്‍ മുമ്പ് കൊറച്ചു കാശു
മേടിച്ചിരുന്നല്ലോ. സമയത്തത് തരാന്‍ പറ്റിയില്ല. ഇപ്പോഴാണ് അതൊത്തത്".
മടിയില്‍ നിന്നും കാശുപൊതിയെടുത്ത് നാരായണേട്ടനു മുമ്പില്‍ വച്ച വാസുവിനെ
ആശാനൊന്നു നോക്കി. കൂടെ തന്റെ ശ്രീമതിയേയും. കണ്ടില്ലേ വാരഫലത്തിന്റെ ഗുണം
എന്ന മട്ടില്‍. വാമഭാഗം ഒന്നും കണ്ടില്ലെന്ന മട്ടില്‍ കുനിഞ്ഞു നിന്നു
സ്കൂളിലേയ്ക്കു നടക്കുമ്പോള്‍ നാരായണേട്ടന്‍ ചുറ്റുപാടും നന്നായി
കണ്ണോടിക്കുന്നുണ്ടായിരുന്നു. അപകടം ഏതു വഴിയിലൂടെയാണു വരുന്നതെന്നു
പറയാന്‍ പറ്റില്ലല്ലോ. ഇനി മകന്‍ എന്തു പുലിവാലാണൊപ്പിച്ചു
വച്ചിരിക്കുന്നതെന്ന്‍ സ്കൂളിലെത്തിയാലേ അറിയാന്‍ പറ്റൂ. നെറ്റിയിലെ മുറിവു
വച്ചുകെട്ടാനും പോകേണ്ടതാണു. നാരായണേട്ടന്‍ സ്കൂളിലേയ്ക്കു ആഞ്ഞുനടന്നു.
"ഇതേപോലൊരു തലതെറിച്ചതിനെ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല.
ഇങ്ങിനെയാണോ പുള്ളേരെ വളര്‍ത്തിവച്ചിരിക്കുന്നത്. ഒന്നും പഠിക്കില്ലെന്നതോ
പോട്ടെ സാറമ്മാരെ പുല്ലുവിലപോലും കല്‍പ്പിക്കില്ല. മാത്രമോ ഇന്നലെ അവന്‍
കൂടെപഠിക്കുന്ന ചെക്കന്റെ മൂക്കിനിട്ടിടിച്ച് പൊട്ടിച്ചു. ഇനി
ഇതാവര്‍ത്തിച്ചാല്‍ മോനിവിടെ പഠിക്കില്ല. ഇതു പറയാനാ നിങ്ങളെ വിളിച്ചു
വരുത്തിയത്". കണ്ണാടി മൂക്കിലൊന്നുകൂടി ഉറപ്പിച്ചുകൊണ്ട് ഹെഡ്മാസ്റ്റര്‍
പറയുന്നതുകേട്ട് നാരായണേട്ടന്‍ അരിശത്തോടെ മകനെ നോക്കി. അവനാകട്ടെ ഇതൊന്നും
തനിക്കു ബാധകമല്ലെന്നമട്ടില്‍ തലയും കുനിച്ചു നിന്നു.
"ക്ഷമിക്കണം സാര്‍. ഇനിയിങ്ങിനെയൊന്നുമുണ്ടാവാതെ ശ്രദ്ധിച്ചുകൊള്ളാം".
വിനീതനായി ഹെഡ്മാസ്റ്ററോറു പറഞ്ഞിട്ട് പുറത്തേയ്ക്കിറങ്ങിയപ്പോള്‍ തന്നെ
മാനം കെടുത്തിയ മകനെ കൊന്നു കുഴിച്ചുമൂടാനുള്ള ദേക്ഷ്യമുണ്ടായിരുന്നു
നാരായണേട്ടന്.
വീട്ടിനുമുമ്പില്‍ കാറുവന്നു നില്‍ക്കുന്ന ഒച്ച കേട്ട് സുശീലേച്ചി
അടുക്കളയില്‍ നിന്നും പുറത്തേയ്ക്കു വന്നു നോക്കിയപ്പോള്‍ നാലഞ്ചുപേര്‍
നാരായണേട്ടനെ കാറില്‍ നിന്നും താങ്ങിയിറക്കുന്നതാണു കണ്ടത്.
"അയ്യോ ഇതെന്തോ പറ്റി" അലമുറയിട്ടുകൊണ്ട് സുശീലേച്ചി കാറിനടുത്തേയ്ക്കോടിചെന്നു.
"കുഴപ്പമൊന്നുമില്ല ചേച്ചി.ചെറിയൊരപകടം. അത്രേയുള്ളു" നാരായണേട്ടനെ കസേരയില്‍ ചാരിയിരുത്തിക്കൊണ്ട് കൂടെവന്നയാള്‍ പറഞ്ഞു.
"എന്താ സംഭവിച്ചത്". ടാക്സിയുടെ കൂലികൊടുത്ത് അവരെ പറഞ്ഞയച്ചശേഷം സുശീലേച്ചി നാരായണേട്ടനോടായി ചോദിച്ചു.
"ഹൊ ഒന്നും പറയണ്ടെന്റെ ഭാര്യേ. സ്കൂളീന്ന്‍ തിരിച്ചു വരുന്നവഴി
ആശൂത്രീക്കേറി തലേലെ വച്ചുകെട്ട് മാറ്റാമെന്നു കരുതി വരുവാരുന്നു. ദൂരെ
നിന്നും ആ ആട്ടോറിക്ഷ വരുന്നതു കണ്ടപ്പോഴേ എനിക്കു സംശയം തോന്നി. എന്നെ അതു
തവിടാക്കുമെന്ന്‍. അതുകൊണ്ട് ഞാന്‍ മാക്സിമം റോഡിന്റെ ഓരം പിടിച്ചു
നടന്നു. ആട്ടോറിക്ഷനോക്കി നടന്നതുമൂലം മുമ്പിലെ പൊട്ടിപ്പൊളിഞ്ഞ സ്ലാബ്
ഞാന്‍ കണ്ടില്ല. ഹൊ എന്തായാലും പൊതുവാളിന്റെ വാരഫലം അച്ചട്ടു തന്നെ. ഞാന്‍
പറഞ്ഞപ്പം നീ വിശ്വസിച്ചില്ലല്ലോ. വാരഫലത്തി പറഞ്ഞതെല്ലാമൊത്തില്ലേ. ഇപ്പോ
എങ്ങിനെയുണ്ട്. ഇതിലൊതുങ്ങിയതു തന്നെ മഹാ ഭാഗ്യം".
പ്ലാസ്റ്ററിട്ടു കഴുത്തില്‍ കെട്ടിതൂക്കിയിട്ടിരിക്കുന്ന കൈ ഒന്നുകൂടി
ഒതുക്കിവച്ചുകൊണ്ട് മുറിഞ്ഞുവാരിയ മറുവശം തട്ടാതെ നാരായണേട്ടന്‍ കസേരയില്‍
ഒരു വശം ചരിഞ്ഞിരുന്നു. താടിയ്ക്കു കൈകൊടുത്തുകൊണ്ട് ഇറയത്തെ പടിയിലായി
സുശീലേച്ചിയും.
ശ്രീക്കുട്ടന്‍