സന്തോഷ് പാലാ ഞാനൊരു ചൂട്ട് ചോദിച്ചാണ് അവിടെച്ചെന്നത് ചിലരെന്തൊക്കയോ ഉറക്കെപ്പറയുന്നുണ്ടായിരുന്നു. അവാര്‍ഡ് പടത്തിലഭിനയിക്കുന്ന മാതിരി ഗൌരവത്തിലായിരുന്നു മറ്റുചിലര്‍. ഞാന്‍ എന്റെ വലം കൈയോട് പലവട്ടം ചോദിച്ചു എന്തിനാണ് നീ അവര്‍ക്ക് ഹസ്തദാനം ചെയ്തത്? ഞാന്‍ എന്റെ ചൂണ്ടു വിരലിനോട് പലവട്ടം ചോദിച്ചു എന്തിനാണ് നീ അവര്‍ക്കു നേരെ ദൃഷ്ടി ഉയര്‍ത്തിയത്? ഞാന്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു എനിക്കെന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. എന്റെ കയ്യിലെ ചൂട്ട് അവിടെയെവിടെയോ എരിയുന്നുണ്ടായിരുന്നു, കൈപ്പത്തിയും.
23 Oct 2012
ചൂട്ടെരിയുമ്പോള്‍
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...