23 Nov 2012

ചുരുക്കെഴുത്ത്‌


ബെസ്സി കടവിൽ

ഒരുനാൾ മരണമൊരജ്ഞാതനെപ്പോ-
ലാടിത്തിമിർത്തെത്തും നമ്മെയെതിരേൽക്കാ-
നാദിനമേതെന്നറിയാതെ നാമെന്നും
ആരണ്യകത്തിലേയിരുട്ടറതേടുന്നു.

ജന്മാവകാശിയാം ജനനിക്കുപോലും
നിർണ്ണയിച്ചീടുവാനാവാത്തവേളയിൽ
മർത്ത്യനുനേരുന്ന ശീർഷകഫലകമോ
ജനനമരണത്തിന്നടിക്കുറിപ്പുകൾ

ഓരോദിനവും മഹത്തരമെന്നോർ-
ത്താദ്യന്തം വർണ്ണിപ്പാനാർക്കു കഴിയുന്നു
അജ്ഞേയജ്യോതിസ്സുചൂഴുന്ന മൂല്യങ്ങൾ
രാപ്പക്ഷി വാഴ്ത്തിപ്പാടാത്തതെന്തേ

നഗ്നീകരിച്ചീടുമോരോരോ ജീവിതം
നഷ്ടവ്യഥയുടെ വാല്യങ്ങളോരോന്നായ്‌
കംബളം മൂടിയ ചില്ലുജാലകത്തിൽ
കരിമഷിയാലുള്ള ചരിതങ്ങളെഴുതി

പകിടിയില്ലാത്ത പഞ്ചശീലങ്ങളും
പകരാതെ പോയിടും പരിദേവനങ്ങളും
നാസ്തികവാദത്തിൻ നാട്യം രചിച്ചു
നാൾവഴി തേടി പദയാത്രക്കിറങ്ങി

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...