ചീരൂട്ടൻ
‘ന്റെ ലോര്‍ഡ് കൃഷ്ണാ നിക്കിപ്പോ വെള്ളക്കടലാസിക്ക് വാള് വെക്കണം.. എനിക്കെഴുതാന്‍ മുട്ടുന്നേ..’ Henri Charriere ന്റെ Papillon വായിച്ച് ഏനക്കേട് പിടിച്ച ഗുബ്ബി വലിയവാവിട്ടു കരഞ്ഞു. വിശന്നു പൊരിഞ്ഞു ഒരൊറ്റ വറ്റിന് വേണ്ടി അലറിക്കരയുന്ന കാരയപ്പനേം, മോലകിട്ടാതെ കരയുന്ന തമിഴന്മാരുടെ ക്ടാങ്ങളേം കൊറേ കണ്ടിട്ടുണ്ട്. ഈ ഗുബ്ബിക്കിതെന്തിന്റെ കേടാ,എഴുതാന്‍ മുട്ടുന്നു പോലും. നശിച്ച നഗരത്തിന്റെ നരക വാതില്‌ക്കെ കിടക്കുന്ന പുസ്തകങ്ങള്‍ കാണുമ്പോള്‍ ആനപ്പിണ്ടതിന്റെ വില കല്‍പ്പിക്കാത്ത ആള്‍ക്കാരുടെ മുന്നിലെക്കാ ഈ എഴുതിയ തുണ്ട് കഷ്ണങ്ങള്‍ ചുരുട്ടി വലിച്ചെറിയുന്നെ. …
‘ഈ മനോഹരമാം വല്ലിയില്‍ വിരിഞ്ഞപ്പൂ ക്കള്‍ കൊഴിയും മുന്‍പേ അറുത്തെടുത്താലും കുലംകുത്തിപ്പയുന്ന നദിയില്‍ നിന്നും ഒരിറ്റു ജലം നല്‍കിയതിനോടു കടപെട്ടവനാകു ആ കൈകളുടെ നനുത്ത സ്പര്‍ശത്തിനാല്‍ പുഷ്പ്പം ആനന്ദാശ്രു പോഴിക്കാതിരിക്കില്ല’ എനിക്കൊരു ചായയും ബോണ്ടയും ഒരു തുണ്ട് കടലാസും വേണം, തട്ടുകടയില്‍ നിന്ന് ചായയും ബോണ്ടയും കഴിച്ച് കൈയിലുള്ള ബാക്കി ഒരു രൂപയ്ക്കു ഒരു വെളുത്ത കടലാസ് തുണ്ടം വാങ്ങാന്‍ അവന്‍ നടന്നു.. ‘ഒരു വെള്ളക്കടലാസ്…’ കടലാസ് മടക്കി ഗുബ്ബി കീശയില്‍ എട്ടു ഒരു പരിചിത ശബ്ദം.. എവിടെക്ക്യാ? ഒരു പേന വാങ്ങണം… എഴുത്ത്? അതിപ്പോഴും ഉണ്ട്,ആരോ വിധിച്ച ശിക്ഷയാണത്.. പക്ഷെ എഴുതുമ്പോള്‍ ജീവിതം കൈവിട്ടുപോകുന്നു, ജീവിക്കുമ്പോള്‍ എഴുത്തും. എഴുത്ത് നിര്‍ത്തരുത്… ബുദ്ധിമുട്ടുകള്‍ ഉണ്ടായിരിക്കും തരണം ചെയ്യേണ്ടതുണ്ട്
ഒരുമൂളലോടെ കാലിയായിക്കിടക്കുന്ന പോക്കറ്റുമായി ഗുബ്ബി നടന്നു നീങ്ങി. മനസ്സില്‍ നീറുന്ന ചിന്തകളായിരുന്നു ജീവിതം വേണോ? എഴുത്ത് വേണോ? എഴുതുമ്പോള്‍ ജീവിതത്തെ പറ്റിയുള്ള ആദി.. എഴുതാതിരുന്നാല്‍… പേന വാങ്ങുവാന്‍ പണത്തിനായ് തന്റെ കവിതാസമാഹാരവുമായ് നഗര വീഥിയിലെ ആനപിണ്ടക്കൂബാരം ലക്ഷ്യമിട്ട് നടന്നു.. ‘പ്രഹേളിക’ കവിതാസമാഹാരമാണ്…. ഇവിടെ കവിതകള്‍ക്ക് ചിലവില്ല.. ‘ചിലവില്ല’ ‘ചിലവില്ല’ ‘ചിലവില്ല’ ലോകം വായിക്കുവാന്‍ താല്പര്യപ്പെടാത്ത ചിന്തകളുമായ് ഗുബ്ബി പെന്‍ ഹൗസ് പടിക്കല്‍ നിന്നു.. വാഹനങ്ങളുടെ ഇരമ്പലില്‍ ഒരു ശബ്ദം മാത്രം മുഴങ്ങി നിന്നു മം എന്ത് വേണം? ഒരു.. ഒരു പേന വേണം, പക്ഷെ പണമില്ല കൈയില്‍… ഇതെന്റെ കവിതാസമാഹാരമാണ് ദയവു ചയ്തു ഇതെടുത്തു ഒരു പേന തരണം ചിന്തകളുടെ തീക്കനലുകള്‍ കൂട്ടിയുരസി, പേനയുമായ്,ശിക്ഷയും പേറി, മറ്റൊരു കവിതാസമാഹാരത്തിന് ജന്മം നല്കുവാനായ്, നഗര വീഥിയിലൂടെ ഗുബ്ബി ഏകനായ് മന്ദം മന്ദം നടന്നു നീങ്ങി….