22 Nov 2012

അറിവ്


ഗീത ജാനകി

ആദ്യം അങ്ങനെയാണ്
ഒരിളം കാറ്റുപോലെ
ഉണ്ടോ ഇല്ലയോ എന്ന് സംശയിച്ച്‌ സംശയിച്ച്‌
ഒരു ചിന്തു പനിനീര്‍ ഗന്ധം പോലെ
ചാരെയോ ദൂരെയോ എന്നപോലെ
പിന്നെപ്പിന്നെ
കൂടെയാരോ നടക്കുന്നപോലെ
പിന്നില്‍നിന്നു പേരുചൊല്ലി വിളിക്കുമ്പോലെ
...
ചുണ്ടറിയാതെ ചിരി പടരുംപോലെ
നേരം തെറ്റി നിലാവുദിക്കും പോലെ
പിന്നെയുമെപ്പൊഴോ
കണ്ണറിയാതെ കാണുമ്പോലെ
കാതറിയാതെ കേള്‍ക്കുമ്പോലെ
മനമറിയാതെ വിങ്ങുംപോലെ
പൂവറിയാതെ വിരിയും പോലെ.
പിന്നെപ്പിന്നെ കാട്ടുതീയില്‍പ്പെട്ടുഴറും പോലെ
ആയിരം ജ്വാലാമുഖികള്‍ പൊട്ടിയോഴുകുംപോലെ
വിശ്വാത്മാവിലൊരുവട്ടം ചെന്ന് തൊട്ടതുപോലെ.
അലിയും തോറും അറിയുംപോലെ.
മാനം വന്നു തണുവൂറുംമ്പോള്‍ അറിയുന്നൂ
സഖി നീയും ഞാനും ഒരുപോലെ.
ലോകം മുഴുവന്‍ പരന്ന് പൊലിക്കും
നമ്മുടെ പ്രണയവും ഒരുപോലെ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...