23 Nov 2012

വീണ്ടുമൊരു മജ്നുവും പെണ്ണും


കയ്യുമ്മു

ഉപേക്ഷിയ്ക്കപ്പെട്ട കടലാസുകൾപോലെ
വൃക്ഷികകാറ്റിൽ പറന്നകലുന്ന
അനാഥവഴിയിൽ കിടന്നു
നിന്റെ മോഹങ്ങളും
ചവറ്റുകുട്ടയിൽ വീണു
വിലപിച്ച
ആരും കാണാത്ത മുത്ത്പോലെ
എന്റെ പ്രണയവും
ദിക്കറിയാതെ നൊമ്പരപ്പെടുന്നു

ഉടഞ്ഞുടഞ്ഞുപോയ
ചില്ലുകൾ കോരിയെടുക്കുമ്പോഴും
അക്ഷരത്താളിൽ
മുളച്ചുപൊന്തിയത്‌
ദിക്കറിയാതെ വീശിയ
കാറ്റിനാൽ നൊമ്പരപ്പെട്ട്‌
എങ്ങോട്ടോ പോയ്‌ മറഞ്ഞു!

ഉടഞ്ഞ ചില്ലുകൾ പോലെ
കറുത്ത അക്ഷരങ്ങളിൽ
മുഴുവനും
ഇപ്പോൾ
ചോരപൊടിഞ്ഞ്‌
പൊടിഞ്ഞ്‌
അനസ്തേഷ്യയെന്ന പോലെ...

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...