22 Dec 2012

ഹൃദയശാലയിലെ എഴുത്തച്ഛന്‍



 പി .കെ .ഗോപി 

കവിതയുടെ 
കാല്പ്പാടുകള്‍  നോക്കിയാണ് 
ചരിത്രം അതിന്‍റെ കുഞ്ഞുങ്ങളെ 
അന്വേഷിക്കുന്നത്.

കുത്തിപ്പൊട്ടിക്കാത്ത 
കണ്ണുകള്‍ക്കുള്ളിലൂടെ 
യക്ഷികള്‍ ഇറങ്ങിപ്പോയപ്പോള്‍ 
അക്ഷരപ്പനയോലയില്‍ 
അമ്മദൈവത്തെക്കണ്ട് 
ഭൂമിയും ആകാശവും 
നമസ്കരിച്ചു നിന്നു .

കരിമ്പാറകള്‍ പിളര്‍ന്ന് 
പൊക്കിള്‍ക്കൊടികള്‍ക്ക് 
സഞ്ചരിക്കാമെന്നും 
മുള്‍പ്പാതകള്‍ കടന്ന് 
ആത്മവസന്തങ്ങളെ 
ആശ്ലേഷിക്കാമെന്നും 
മണ്ണിലെഴുതിയവനാരോ 
അവനാണ് എഴുത്തച് ന്‍..

കൊമ്പൊടിച്ചു 
കാവ്യമെഴുതിയതിന്‍റെ 
പൊരുളറിയാന്‍ 
സര്‍വകലാശാലയിലേക്കല്ല ,
സര്‍വ്വജീവജാലങ്ങളുടെയും 
ഹൃദയശാലയിലേക്ക് 
കടന്നു ചെല്ലുക...

കിളികളുടെ ചുണ്ടെഴുത്തും 
ഇലകളുടെ തുമ്പെഴുത്തും 
കണ്ണുകളുടെ നീരെഴുത്തും 
കാഞ്ഞിരങ്ങളുടെ കയ്പ്പെഴുത്തും  
കടലുകളുടെ തിരയെഴുത്തും
കനലുകളുടെ തീയെഴുത്തും 
നിയതിയുടെ നിഴലെഴുത്തും 
നിന്‍റെ താളിയോലയില്‍ത്തന്നെ 
ആയിരുന്നുവെന്ന് 
ആരെങ്കിലും പഠിപ്പിച്ചുവോ ?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...