24 Jan 2013

വാസ്ത

രാവിന്‍ 



പ്രവാസി മലയാളികള്‍ അടക്കം കുവൈറ്റിലെ എല്ലാവരും സാര്വസത്രികമായി ഉപയോഗിക്കുന്ന ഒരു പ്രാദേശീക അറബിക് പദമാണ് വാസ്ത. (‘സ്വാധീനം ’ എന്ന് മധുര മലയാളം). ആള്-വാസ്ത പണ-വാസ്ത എന്നിങ്ങനെ വാസ്ത രണ്ടു തരം. വാസ്ത പ്രാവര്ത്തിികമായി ഉപയോഗിക്കുന്നതില്‍ മലയാളികളോളം മുന്പില്‍ നില്ക്കു ന്ന വേറൊരു കൂട്ടര്‍ ഇവിടെ ഉണ്ടോ എന്ന് സംശയമാണ്. ചുറ്റു വട്ടത്തെ ഗള്ഫ്േ രാജ്യങ്ങളിലൊന്നും ഉപയോഗിച്ച് കാണാത്ത ഈ വാക്കിന് ഇവിടെ ഇത്രയ്ക്കു പ്രാധാന്യം ദൈനംദിന ജീവിതത്തില്‍ വന്നു പ്പെട്ടതിനെക്കുറിച്ച് ഗവേഷണം നടത്തിയാല്‍ നന്നായിരിക്കും. എന്റെ അനൌപചാരിക ഗവേഷണം തരുന്ന ഉത്തരം ‘വാസ്ത’ സംസ്കാരം ഉണ്ടാക്കിയെടുക്കുന്നതില്‍ അമ്പതു ശതമാനം ഉത്തരവാദിത്വവും മലയാളി സമൂഹത്തിനു സ്വന്തമെന്നാണ് . ബാക്കി മൊത്തമുള്ള അമ്പതു ശതമാനം മറ്റെല്ലാ വിദേശി-സ്വദേശി സമൂഹങ്ങള്ക്കും കൂടി ഭാഗികമായുള്ളതും .
ഹൌ ഏവര്‍, പറഞ്ഞു വരുന്നത് ഒരു വാസ്ത കഥ തന്നെ. നമ്മുടെ കഥാനായകന്‍ വടക്കേ ഇന്ത്യക്കാരന്‍ ആയ ഒരു ഷബീര്‍. ഒരു സാധാരണ ഉപ-കരാറുകാരന്‍. കൂടെ ജോലി ചെയ്യുന്നവരും മറ്റും സ്നേഹത്തോടെ ഷബീര്ഭാെയ് എന്ന് വിളിക്കും. ഒരു കെട്ടിടനിര്മാവണ തൊഴിലാളിയായി വന്നതാണ് കുവൈറ്റില്‍. ജോലിയിലെ പരിചയവും കഠിനാധ്വാനശീലവും ആല്മാാര്ത്ത്തയും സത്യസന്ധതയും ഒക്കെ ഒത്തു വന്നപ്പോള്‍ കമ്പനി മേലധികാരികള്‍ പെട്ടെന്ന് തന്നെ ഷബീറിനെ ഉപ കരാരുകാരനാക്കി മാറ്റി.
പിന്നെ ഷബീറിന്റെ വളര്ച്ച പെട്ടെന്നായിരുന്നു. തുടക്കത്തില്‍ നാലോ അഞ്ചോ സ്ഥിരം തൊഴിലാളികള്‍ മാത്രം ഉണ്ടായിരുന്നത് ഇപ്പോള്‍ അമ്പതു കവിഞ്ഞു. ചില പണികള്‍ പെട്ടെന്ന് തീര്ക്കിണം എന്ന് പറഞ്ഞാല്‍ ദിവസകൂലിക്കാരെ എത്രപേരെ വേണമെങ്കിലും കണ്ടെത്തി കൊണ്ടുവന്നു പണി സമയത്ത് തീര്ത്തു വന്നു. കമ്പനി ഫ്രീ ആയി കൊടുത്ത പഴയ ടൊയോട്ട ഒറ്റകാബിന്‍ ‘പിക്ക് അപ്പ്‌’ പല പണി സ്ഥലങ്ങളിലും ഓടി എത്താന്‍ വയ്യാതായപ്പോള്‍ എതു മണലിലും ഓടുന്ന ഫോര് വീല്‍ ഡ്രൈവ് ‘PAJERO’ ഷബീര്ഭാ്യ് സ്വന്തമായി വാങ്ങി. ഒപ്പം തന്നെ തൊഴിലാളികള്ക്കാ്യി ഉപയോഗിച്ചിരുന്ന ടാര്പാായ കെട്ടിയ ഹാഫ് ലോറി മാറ്റി പുതിയ TATA മിനി ബസ്‌ ലോണില്‍ വാങ്ങാനും ഭായ് മറന്നില്ല.
‘തൊഴിലാളിക്ക് വിയര്പ്പുോ വറ്റുന്നതിന്നകത്തു കൂലി’ എന്ന പ്രൌഡമായ ഇസ്ലാമികആശയം അക്ഷരാര്ത്ഥിത്തില്‍ ഷബീര്ഭാ യ് നടപ്പാക്കി. എങ്ങാനും കമ്പനി പേമെന്റ് കുറച്ചു വൈകുകയോ മറ്റോ ചെയ്താല്‍ കടം വാങ്ങിയാണെങ്കിലും ജോലിക്കാരുടെ ശമ്പളം മാസാവസാനം കൊടുത്തുതീര്ത്തി രിക്കും. മാസത്തില്‍ മൂന്നാഴ്ചയും തൊഴിലാളികളുടെ കൂടെ നിന്ന് പണിഎടുക്കുന്ന ഭായിയുടെ നാലാമത്തെ ആഴ്ചയിലെ ശ്രദ്ധ തൊഴിലാളികളുടെ ശമ്പളം ബന്ധവസ് ആക്കുന്നതില്‍ ആയിരിക്കും.
അങ്ങനെയിരിക്കെ കുറെ കിലോമീറ്ററുകള്‍ നീളമുള്ള ഒരു ‘കല്വെടര്ട്ട് ’ പ്രൊജക്റ്റ്‌ കമ്പനിക്ക് കിട്ടി. സാധാരണ പണി മേല്നോഴട്ടത്തിനു വരുന്ന ‘കണ്സ്ല്ടന്റ്റ്’ എന്ജിനീര്മാിരുമായും ‘ക്ലൈന്റ്’ എന്ജിനീര്മാ്രുമായും ഒക്കെ ഇടപെടുന്നത് കമ്പനി മാനേജര്‍മാരാണ്. ഒരേ സമയം പല ലൊക്കേഷനുകളില്‍ പണിയൊക്കെ തുടങ്ങിയപ്പോള്‍ എല്ലാ നേരത്തും ഇതൊക്കെ പാലിക്കാന്‍ പറ്റാതായി. ഒരു സീനിയര്‍ ‘ക്ലൈന്റ് എന്ജിനീര്‍’ പലപ്പോഴും ഷബീറിനോട്‌ അടുത്ത് ഇടപെടാന്‍ തുടങ്ങി. പല നിര്ദേഴശങ്ങളും ഈ എന്ജിനീര്‍ പറഞ്ഞിരുന്നത് ഷബീരിനോടായിരുന്നു. ഇതില്‍ നിന്നും ഒഴിഞ്ഞു മാറാനായി പലപ്പോഴും ഈ എന്ജിനീരുടെ ജീപ്പ് വരുന്നത് അകലെനിന്നു കാണുമ്പോഴേ ഷബീര്‍ കമ്പനിഎന്ജിനീര്മാരെ ഫോണില്‍ വിളിച്ചു പറയും.
അന്നൊരു ദിവസം, പിറ്റേന്ന് ഉറപ്പിച്ചിരുന്ന ഒരു കോണ്ഗ്രീ്ടിംഗ് ജോലിക്ക് ബാക്കിയുണ്ടായിരുന്ന പണികള്‍ ചൈയ്യുവാനായി കുറച്ചു ജോലിക്കാരുമൊത്ത് ഓവര്ടൈം വര്ക്ക്പ നടത്തി കൊണ്ടിരിക്കുമ്പോള്‍ സൈറ്റില്‍ എത്തിയ ‘ക്ലൈന്റ് എന്ജിനീര്‍’ ഷബീറിനെ വണ്ടിയിലേക്ക് വിളിപ്പിച്ചു. എന്നത്തേക്കാളും കൂടുതല്‍ സൗഹാര്ദ്ദം പ്രകടിപ്പിച്ച അദ്ദേഹം കുശലാന്വേഷണങ്ങള്ക്കു ശേഷം ഉടനെ കാര്യത്തിലേക്ക് കടന്നു. അപ്രതീക്ഷിതമായി താന്‍ ഒരു സാമ്പത്തിക പ്രശനത്തില്‍ പെട്ടിരിക്കുകയാണെന്നും ഉടനെ ഒരു ഇരുപതിനായിരം കുവൈറ്റ്‌ ദിനാര്‍ ( സുമാര്‍ നാല്പ്പേതു ലക്ഷം രൂപ ) എങ്കിലും സഹായിക്കണമെന്നും പറഞ്ഞു. തലയില്‍ കുറച്ചു നേരത്തേക്ക് ഒരു ശൂന്യതയായിരുന്നു ഷബീറിന്. തരാം എന്നോ തരില്ല എന്നോ പറയാതെ ‘അന ശൂഫ്’ ( ഞാന്‍ നോക്കട്ടെ ) എന്ന് മാത്രം പറഞ്ഞു ഷബീര്‍ വണ്ടിയില്‍ നിന്ന് ഇറങ്ങി.
ഇത് മറ്റവന്‍ തന്നെ – വാസ്ത . പറയുമ്പോ സഹായം എന്നൊക്കെ പറഞ്ഞാലും ചോദി ക്കുന്നത് വാസ്ത തന്നെ . ഷബീര്‍ ഉറപ്പിച്ചു. താനിതുവരെ ഒരാള്ക്കും വാസ്ത കൊടുത്തീട്ടില്ല – ആരും ഇങ്ങനെ ആവശ്യപെട്ടീട്ടുമില്ല. അല്ലെങ്കിലും നേരെ വാ നേരെ പോ സ്വഭാവക്കാരനായ താന്‍ എന്തിനു ഇത്തരക്കാരെകുറിച്ച് ആലോചിച്ചു ബേജാരാവണം ?
ഈ മാസത്തെ തന്റെമ ബില്ല് ഏകദേശം ഇത്രയും തുകക്കെ ഉണ്ടാവൂ . ജോലിക്കാരുടെ ശമ്പളം കൊടുത്ത് ലോണുകളുടെ അടവും തീര്ത്താ ല്‍ പിന്നെ ഒന്നും ബാക്കി ഉണ്ടാവില്ല . ഒന്നര കൊല്ലം നീളുന്ന ഈ പ്രൊജക്റ്റില്‍ നിന്ന് തന്റെ. അധ്വാനത്തിനടക്കം കിട്ടാന്‍ പോകുന്ന അകെ ലാഭം ഒരു പക്ഷെ ഈ തുകയെക്കാള്‍ കുറവായിരിക്കും. അത് ഇപ്പോള്‍ എവിടെ നിന്നെങ്കിലും സംഘടിപ്പിച്ച് കൊടുക്കാമെന്നുവെച്ചാല്‍ പിന്നെ താന്‍ ഈ ഒന്നര വര്ഷം കഷ്ടപെടാന്‍ പോകുന്നതെല്ലാം വെറുതെയാകും.
മറുവശവും ഷബീര്‍ ചിന്തിക്കാതിരുന്നില്ല. ഈ എന്ജിനീരിനോട് മുഖമടച്ച് ‘ഇല്ല’ എന്ന് പറയാനും വയ്യ – കാരണം ആവശ്യമില്ലാതെ പണിയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാന്‍ കഴിയുന്ന ആളാണ്‌ സര്വോ്പരി സ്വദേശി അറബിയാണ്. അവസാനം, ചോദിച്ച വാസ്തയുടെ നാലിലൊന്നായ അയ്യായിരം കുവൈറ്റ്‌ ദിനാര്‍ എങ്ങിനെയെങ്കിലും കൊടുക്കുക തന്നെ എന്ന് തീരുമാനിച്ചു. കമ്പനിയില്‍ പോയി അഡ്വാന്സ്ു ആയി അയ്യായിരം ദിനാര്‍ വാങ്ങി സൈറ്റില്‍ കൊണ്ടുവന്നു. പുള്ളി എത്തിയതും പതിവുപോലെ വണ്ടിയിലേക്ക് ഷബീറിനെ വിളിപ്പിച്ചു. തന്റെ വരുമാനത്തിന്റെ പരിമിധികളെക്കുറിച്ചും മറ്റുമൊക്കെ വിശദമായി പറഞ്ഞുകൊണ്ട് ഇത്രയും തുകയെ തന്നെകൊണ്ട് സഹായിക്കാനായി പറ്റുകയുള്ളൂവെന്നും പറഞ്ഞുകൊണ്ട് പൈസയുടെ കവര്‍ പുള്ളിക്കുനെരെ ഷബീര്‍ നീട്ടി . ഒരു നിമിഷത്തെ ആലോചനക്കു ശേഷം താന്‍ ചോദിച്ചത് താല്കാനലിക സഹായം മാത്രമാണെന്നും അത് വേറൊരാള്‍ മുഖേന ശരിയാക്കിയെന്നും ഇനിയിപ്പോള്‍ തനിക്കൊന്നും ആവശ്യമില്ലെന്നും വളരെ സൌമ്യഭാഷയില്‍ ‘ക്ലൈന്റ്’ എന്ജിനീര്‍ പറഞ്ഞു.
മാസങ്ങള്‍ കഴിഞ്ഞുപോയി . കടുത്ത തണുപ്പൊക്കെ മാറി. കുവൈറ്റിലെ ഏറ്റവും മനോഹരമായ സീസണ്‍ വന്നെത്തി. ഹാല ഫെബ്രുവരി ! ഈന്തപ്പനകല്ക്കൊയപ്പം മരുഭൂമിയിലെ പുല്കൊടിയെല്ലാം പൂവിട്ടു മഞ്ഞപട്ടണിഞ്ഞു. അന്തരീക്ഷം നന്നാവുമ്പോള്‍ പ്രോജെക്ട്കളിലും അത് പ്രധിഫലിക്കും. ‘പ്ലാനിംഗ്’ ചെയ്തതിലും കൂടുതല്‍ ‘പ്രോഗ്രസ്’ ഷബീര്‍ ഉണ്ടാക്കിയെടുത്തു.
അങ്ങിനെ ഉഷാറായി പണിയെല്ലാം നീങ്ങികൊണ്ടിരിക്കുമ്പോള്‍, ഒരു ദിവസം പഴയ വാസ്ത-എന്ജിനീര്‍ വീണ്ടും ഷബീരിനടുത്ത് കൂടി ‘സൈറ്റ്’ ഓഫീസിലേക്ക് വിളിപ്പിച്ചു . ഇത്തവണ ആവശ്യപെട്ട തുക താരതമേന കുറവായിരുന്നു . അയ്യായിരം ദിനാര്‍ മാത്രം. സംസാരം നടന്ന ഉടനെ ഷബീര്‍ മറുപടിയും കൊടുത്തു – നാളെ തന്നെ ശരിയാക്കിതന്നേക്കാം.

അന്ന് ഉച്ചതിരിഞ്ഞ് തന്നെ അയ്യായിരം ദിനാര്‍ സംഘടിപ്പിച്ചു പിറ്റേന്ന് രാവിലെ പറഞ്ഞ സമയത്ത് സൈറ്റ് ഓഫീസിലെ എന്ജിനീരുടെ കാബിനില്‍ ഷബീര്‍ എത്തി. കുശലാന്വെഷണങ്ങലക്ക് ശേഷം എന്ജിനീര്‍ ടീബോയ്‌യെ വിളിപ്പിച്ചു ഷബീറിന് ചായ കൊടുപ്പിച്ചു. പൈസ അടങ്ങുന്ന കവര്‍ ഷബീര്‍ മേശപ്പുറത്ത് വച്ചു. റൂമില്‍ നിന്നും പുറത്തേക്കു ഇറങ്ങാനായി ഷബീര്‍ കസേരയില്‍ നിന്നും എണീക്കാന്‍ തുടങ്ങിയതും പെട്ടെന്ന് മൂന്നു പേരടങ്ങുന്ന ഒരു സംഘം അറബ് വസ്ത്രധാരികള്‍ റൂമിലേക്ക് ഇടിച്ചു കയറി വന്നു. വന്നവര്‍ ആദ്യം തന്നെ അവരുടെ ഐടെന്റിടി കാര്ഡ്് കാണിച്ചു. സിവില്‍ വേഷമിട്ട CID മാരായിരുന്നു അവര്‍.
ആദ്യമൊന്നു സ്തംഭിച്ചുപോയെങ്കിലും നിമിഷ നേരം കൊണ്ട് ഷബീറിന് എല്ലാം പിടി കിട്ടി. താന്‍ ഒരു മഹാഗര്ത്ത ത്തിലേക്ക് വീഴ്ത്തപെട്ടിരിക്കുന്നു. എന്ജിനീരുമായി CID മാര്‍ വേഗത്തില്‍ എന്തൊക്കെയോ തുടര്ച്ച യായി സംസാരിക്കുന്നുണ്ട്. നിയമവിരുദ്ധമായി അയ്യായിരം ദിനാര്‍ വാസ്ത കൊടുക്കാനായി താന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് അവരുടെ സംസാരമെന്നു ഷബീറിന് മനസ്സിലായി. ഇദ്ദേഹതിന്റ്ാ അറിയിപ്പ് ഇല്ലാതെ ഇത്രയും ഒറ്റപെട്ട സ്ഥലത്ത് ഉള്ള ഈ പ്രൊജക്റ്റ്‌ ഓഫീസില്‍ കിറുകൃത്യം നേരത്ത് CID മാര്‍ എങ്ങനെ എത്തി ? കൊടും ചതി തന്നെ കൊടും ചതി. മാസങ്ങള്‍ മുമ്പ് ഇദ്ദേഹം വന്‍ തുക ആവ്ശ്യപെട്ടതോ ഇപ്പോള്‍ ഈ അയ്യായിരം ദിനാര്‍ ആവ്ശ്യപെട്ടതോ ഒന്നും വാക്കാലെ ഇവരുടെ അടുത്ത് പറയാന്‍ നോക്കിയിട്ട് യാതൊരു ഫലവും ഇല്ല . തെളിവ് ഇല്ലാതെ പറയുന്ന അക്കാര്യങ്ങള്‍ എല്ലാം വെറും ജല്പ്പഇനങ്ങള്‍ മാത്രമായിരിക്കും . എല്ലാതും അറിയുന്നത് സര്വ ശക്തനായ തമ്പുരാന്‍ മാത്രം. നാഥനെകുറിച്ച് ഓര്ത്ത് ഷബീരിന്റെ കണ്ണുകള്‍ ഒരു നിമിഷം ഈറന്‍ അണിഞ്ഞു . CID മാര്‍ ചോദിച്ച എല്ലാ ചോദ്യങ്ങള്ക്കും നിര്വി കാരനായി ഷബീര്‍ ഉത്തരങ്ങള്‍ പറഞ്ഞു. പത്തു മിനിട്ടിനകം ഷബീരിനെയും കൊണ്ട് CID വാഹനവ്യുഹം പാഞ്ഞു പോയി.

മൂന്ന് മാസത്തെ നിയമനടപടിക്കള്ക്ക്ഹ ശേഷം അഞ്ചു വര്ഷോത്തെ തടവിനു വിധി വന്നു. ഷബീര്ഭാകയ് ജയിലില്‍ ആയ ശേഷം നാല് ഫെബ്രുവരികള്‍ കുവൈറ്റില്‍ ‘ഹാല’ പറഞ്ഞു കടന്നു പോയിരിക്കുന്നു .
ഷബീര്ഭാിയിക്കായ്‌ ഒരു ‘ഹാല’ പറയാനായി കാത്തിരിക്കുകയാണ് ഈവരുന്ന ഫെബ്രുവരി. ഒപ്പം അദ്ദേഹത്തിന്റെ സഹ-ജോലിക്കാരും ഏതോ വടക്കേ ഇന്ത്യന്‍ ഗ്രാമത്തില്‍ വിഷമമൊതുക്കി കഴിയുകയായിരുന്ന കുടുംബാംഗങ്ങളും.

അടി കുറിപ്പ്:
ഇത് തികച്ചും ഒരു സങ്കല്പ്പിരക കഥയാണ്‌. ഇതിനു ആരുടെയെങ്കിലും ജീവിത അനുഭവവുമായി എന്തെങ്കിലും സാമ്യം തോന്നുന്നുവെങ്കില്‍ അത് തികച്ചും യാദൃശ്ചികം മാത്രം .

പദ സൂചന:
ഹാല ഫെബ്രുവരി – കുവൈറ്റിലെ വസന്തമാസം – ഹാല ഫെബ്രുവരി ഫെസ്റ്റിവെല്‍ ആയി ആഘോഷിക്കപെടുന്നു

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...