24 Jan 2013

മൃഗാധിപത്യം


 ജബ്രു 

ഏകാന്തയുടെ വിരിമാറില്‍
ഏകയായി നടന്നു പോയൊരു മാന്‍പേടയെ
എവിടെയോ മറഞ്ഞു നിന്നൊരു ചെന്നായ ,
ഓടിയൊളിക്കും മുന്നേ കൈക്കുള്ളിലാക്കി .
കാലിട്ടടിച്ചും ..മാറത്തലച്ചും
പ്രാണനുവേണ്ടി പിടഞ്ഞൊരു പേടയെ
കൂര്‍ത്ത ദ്രംഷ്ട്ടങ്ങള്‍ ആഴ്ത്തിയിറക്കീ നരാധമന്‍
ചുടു ചോര നാവില്‍ നുണഞ്ഞ കശ്മലന്‍.
ആവേശഭരിതനായി ആഴ്ന്നിറങ്ങി ആ മേനിയില്‍ .
ആക്രോശാഭൂരിതമായൊരു നിമിഷം
ജീവന് വേണ്ടി കേഴുന്ന പേടയെ.
അക്രമസക്തിയാല്‍ ഞെരിച്ചു കാപാലികന്‍ .
നിശ്ചലം ! പൊലിഞ്ഞു പോയി ആ പ്രാണന്‍ .
ആരവം കേട്ട് ഓടിയൊളിക്കാന്‍ ശ്രമിച്ചവന്‍ ,
കൊഴിയാലും കല്ലാലും എറിഞ്ഞു വീഴ്ത്തിയവര്‍ .
നീതിയുടെ മുന്നില്‍ നിരത്തി നിര്‍ത്തി അവനെ
ഒരു നിമിഷ സുഖത്തിനായി പ്രാണന്‍ എടുത്തവന്‍
ഒരു തുണ്ട് കയറില്‍ തീരാന്‍ വിധിച്ചു .
ആത്മനിന്ദയാല്‍ തല താഴിത്തി നിന്നവന്‍ .
മാപ്പ് ! എന്നൊരു രണ്ടക്ഷരം ഉരിയാടി നിന്നൂ  .
ആരവങ്ങള്‍ കിടയില്‍ ആരിത് കേള്‍ക്കാന്‍ !
വിതച്ചവന്‍ തന്നെ കൊയ്യണമെന്നല്ലെ സത്യം .
എവിടെ നോക്കിയാലും പീഡനം .രക്ത ബന്ധങ്ങള്‍ പോലും ഒരു നിമിഷം കൊണ്ട് മറക്കുന്ന ഇന്നത്തെ അവസ്ഥ .
വിടരും മുന്‍പേ കൊഴിയാന്‍ വിധിക്കപെട്ട പ്രിയ സഹോദരിമാര്‍ക്ക് വേണ്ടി ..മാനം കാക്കാന്‍ പിടഞ്ഞു ജീവന്‍ പൊലിഞ്ഞ അമ്മമാര്‍ക്ക് വേണ്ടി .
ഇങ്ങനെ യെങ്കിലും പ്രതീകരികണ്ടേ .കേട്ട് തഴമ്പിച്ച വാക്കുകള്‍ കൊണ്ട് ഞാന്‍ എഴുതിയ ഈ കുറിപ്പു..സമര്‍പ്പികുന്നൂ

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...