എം.കെ.ജനാർദ്ദനൻ
കൃപാകരം
ഏകാന്തസാഗരം
പ്രജ്ഞയുടെ നിശബ്ദതയിൽ പൊഴിയുന്ന
ദിവ്യസംഗീതം!ജ്ഞാനത്തിന്റെ ഉത്ഥാനം!
ദൈവം!
പിന്നെയാണു പള്ളിപ്പടി നടന്ന്,
ക്ഷേത്രപ്പടിക്കലെത്തിയത് !
അവിടെ പിണിയാളുകളും ചൂഷകരും
ചുങ്കക്കാരും പാപികളും ചേർന്നൊരുക്കിയ
കോളാമ്പിപ്പാട്ടിന്റെയും പരസ്യത്തിന്റെയും
പെരുമ്പറകൾ
അവിടെങ്ങും നിൽക്കാതെ കാതുപൊട്ടിയദൈവം
ആത്മശുദ്ധികൾ മാത്രമായ്
ചക്രവാളത്തിൽ നിന്നെന്നെ
വിളിക്കുന്നുണ്ടായിരുന്നു
പൊരുളിൽ ആകൃഷ്ടനായ് നടന്നകന്നു
ആകാശക്കടലിലേക്ക്, കാരുണ്യത്തിലേക്ക്