24 Jan 2013

എഴുത്തുകാരന്റെ ഡയറി


 സി.പി.രാജശേഖരൻ

പെൺകുട്ടികളുടെ പേരും വിവരങ്ങളും


ഡൽഹിയിൽ
മരണപ്പെട്ട പെൺകുട്ടിയുടെ പേര്‌ വെളിവാക്കണമെന്ന്‌ അവളുടെ അച്ഛനമ്മമാർ തന്നെ ആവശ്യപ്പെട്ടത്‌ നന്നായി. പീഡിപ്പിയ്ക്കുന്നവരുടേയും പീഡിതരുടേയും പേര്‌ മാത്രമല്ല സകലവിവരങ്ങളും പ്രസിദ്ധീകരിയ്ക്കേണ്ടതാണ്‌. പീഡിപ്പിയ്ക്കുന്നവരിൽ തന്നെ അനേകം സ്ത്രീകൾ നേരിട്ടും പരോക്ഷമായും പങ്കെടുക്കുന്നുണ്ട്‌. കോഴിക്കോട്‌ ചേംബർ ഓഫ്‌ കൊമേഴ്സിന്റെ പുതിയ സെക്രട്ടറി മരണപ്പെട്ടതിലും ഒരു സ്ത്രീ പരോക്ഷമായും പ്രത്യക്ഷമായും പങ്കാളിയാണ്‌. അവരെ ഒരു യുവതി എന്ന്‌ മാത്രം പറഞ്ഞ്‌ പോലീസും മാധ്യമങ്ങളും തടി രക്ഷിയ്ക്കുന്നുണ്ട്‌. അതുപോട്ടെ; അനാശാസ്യപ്രവർത്തനങ്ങളിൽ നേരിട്ട്‌ ഇടപെടുന്ന യുവതികളുടെ പേരും വിലാസവും പറയാത്തത്‌ ഇക്കൂട്ടരെ വീണ്ടും ആ ലൈനിൽ പ്രവർത്തിയ്ക്കാനേ സഹായിക്കൂ.
    ശോഭാജോൺ എത്രവർഷമായി ഈ പണിതന്നെ തുടരുന്നു? ഐസ്ക്രീം പാർലറിലെ ശ്രീദേവിയും അന്വേഷിപോലുള്ള സംഘടനകൾക്ക്‌ ചൂട്ട്‌ കാട്ടുന്ന ചില സാക്ഷി പ്രവർത്തകരും ഇതേ കാര്യങ്ങൾ തന്നെയാണ്‌ വർഷങ്ങളായി നടത്തിവരുന്നത്‌. അനാശാസ്യത്തിൽ ഇടപെടുന്ന സാക്ഷികളും വാദികളും പ്രതികളും ആരാണെന്ന്‌ സമൂഹത്തിന്‌ അറിയണം.
    സ്ത്രീകൾക്ക്‌ നൽകുന്ന അതിരുകവിഞ്ഞ നിയമസംരക്ഷണം അവരെ കൂടുതൽ വഴിതെറ്റിക്കുന്നതായാണ്‌ അടുത്തിടെയുള്ള അനുഭവങ്ങൾ. കുറ്റം ചെയ്യുന്നവർ സ്ത്രീയായാലും പുരുഷനായാലും തുല്യമായ ശിക്ഷ വിധിയ്ക്കേണ്ടതാണ്‌. അതുപോലെ കുട്ടികൾ എന്ന ലേബലിലുള്ളവർ അവരുടെ പ്രായത്തിനനുസരിച്ച കാര്യങ്ങളിലേ ഇടപെടാവൂ. അതിനപ്പുറം കുറ്റകൃത്യങ്ങളിലും ലൈംഗികകാര്യങ്ങളിലും ഇടപെടുന്നുവേങ്കിൽ അവർ കുട്ടികളല്ല എന്ന്‌ തീരുമാനിയ്ക്കാനും നമുക്ക്‌ കഴിയണം.
    എറണാകുളം ജില്ലയിലെ ഒരു നാൽപതുകാരി 12 വയസ്സുകാരനെ ലൈംഗിക കാര്യങ്ങൾക്ക്‌ ഉപയോഗിച്ചു എന്ന വാർത്ത കണ്ടു. അവിടെയും ആ സ്ത്രീയുടെ പേര്‌ പറഞ്ഞില്ല. അവർ കുറ്റവാളിയാണ്‌. കുറ്റവാളികൾ ആരെന്ന്‌ തിരിച്ചറിയേണ്ടുന്ന ആവശ്യകത സമൂഹത്തിലെ ഓരോരുത്തർക്കുമുണ്ട്‌. എന്നാലേ അവരിൽ നിന്ന്‌ അകന്നു നിൽക്കാൻ സമൂഹത്തിന്‌ കഴിയൂ. ഡൽഹിയിൽ മാത്രമല്ല ഇന്ത്യയിൽ പലയിടത്തും ലൈംഗികാതിക്രമങ്ങൾ തുടരെത്തുടരെ നടക്കുന്നുണ്ട്‌. അതിനുള്ള കാരണം ബോധവൾക്കരണം ഇല്ലാത്തതുകൊണ്ടല്ല. ശിക്ഷയില്ലാത്തതുകൊണ്ടാണ്‌. എം.എം.മണിമാർ അട്ടഹാസം മുഴക്കുന്നതും  ശിക്ഷയില്ലാത്തതുകൊണ്ടാണ്‌.
    ലൈംഗികപീഡനക്കാരെ വന്ധീകരിച്ചതുകൊണ്ട്‌ ഒരു പ്രയോജനവുമില്ല. വന്ധീകരണവും ലൈംഗികശേഷിയും രണ്ടും രണ്ടാണ്‌. ഓപ്പറേറ്റ്‌ ചെയ്ത്‌ ലൈംഗികാവയവം അവന്‌ ഇല്ലാതാക്കണം. അത്രമാത്രം പോരശിക്ഷ, കഠിനതടവ്‌ എന്ന പദം നിയമത്തിലുണ്ടെങ്കിലും ഇന്ത്യയിലെ ഒരു ജയിലിലും ഇപ്പോൾ കഠിന തടവില്ല. അവന്റെ ഭക്ഷണത്തിലും സഞ്ചാര സ്വാതന്ത്ര്യത്തിലും അവനെ കാണാൻ വരുന്നവരിലും എല്ലാം നിശിതവും കർക്കശവുമായ നിയന്ത്രണം കൊണ്ടുവരണം. ജയിലിൽ പോയി തിരിച്ചുവരുന്നവർ സുഖവാസകേന്ദ്രത്തിൽ നിന്ന്‌ ഇറങ്ങിവരുംപോലെയാണ്‌ വരുന്നത്‌.
    അടിയ്ക്കേണ്ടവനെ അടിയ്ക്കണം. ഉരുട്ടേണ്ടവനെ ഉരുട്ടണം. ആഹാരം സുഖശീതളമാക്കാൻ മാർക്ക്സിസ്റ്റ്‌ പാർട്ടി ഭരണം ജയിലിൽ പരിഷ്കരിയ്ക്കയുണ്ടായി. ജയിലിലുള്ള എല്ലാവർക്കും സുഖമായ താമസവും ഭക്ഷണവും കോടിയേരി ബാലകൃഷ്ണൻ അനുവദിച്ചതിന്‌ കാരണമുണ്ട്‌. ജയിലിൽ ഉള്ളവരും ഉണ്ടാകാൻ പോകുന്നവരും പാർട്ടിക്കാരായിരിക്കും എന്ന ചിന്തയിലാണ്‌ കോടിയേരി ജയിൽ പരിഷ്കരിച്ചതു.
    അതുപോലെ വധശിക്ഷ വേണ്ടെന്നും മാർക്ക്സിസ്റ്റ്‌ പാർട്ടി പറയുന്നതു കേട്ടു. വധശിക്ഷ കൃത്യമായും സമയബന്ധിതമായും നടപ്പിലാക്കിയാൽ പാർട്ടി പ്രവർത്തകർ പലതും കൊല്ലപ്പെടും എന്ന ഭയംകൊണ്ടായിരിയ്ക്കാം. അങ്ങിനെ വധിയ്ക്കേണ്ട എന്ന തീരുമാനം വന്നത്‌. മാർക്ക്സിസ്റ്റ്‌ പാർട്ടിയുടെ ഡിക്ഷണറിയിൽ 'ദയ' എന്ന ഒന്നില്ലാത്തതിനാൽ പാർട്ടിക്കാർ ചത്തു തീരണ്ട എന്ന ഉദ്ദേശം മാത്രമേ ഈ തീരുമാനത്തിന്‌ പിന്നിലുള്ളു എന്നു വ്യക്തം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...