24 Jan 2013

ഒരു പെണ്ണ് കാണല്‍


 അല്‍ഗീന ശശിധരന്‍ 

ഓഫീസില്‍ ഇരുന്നു കണക്കു നോക്കുകയായിരുന്ന ശിവദാസിന്റ്റെ അടുത്ത് ഒരാള്‍ വന്നു സ്വയം പരിചയപെടുത്തി , ഞാന്‍ ബാലന്‍ . ഒരു പെണ്‍ കുട്ടിയുടെ കാര്യം പറയാന്‍ വന്നതാണ്‌, ഞാന്‍ അറിയുന്ന ഫാമിലി ആണ്. ശിവദാസിനുചേരും കാണാനും കൊള്ളാം. നല്ല കുടുംബം, പതിവു ബ്രോക്കര്‍ മാരുടെ ശൈലിയില്‍ ബാലനും പറഞ്ഞു, നമുക്കൊന്ന്. പോയി കണ്ടാലോ !!!
ഈ ഞായറാഴച്ച സമയമുണ്ടെങ്കില്‍ പോയി കാണാമായിരുന്നു മുപ്പത്തിഏഴാമത്തെ സ്വന്തമായിട്ടുള്ള പെണ്ണുകാണലും ( കൊച്ചച്ചന്‍മാരുടെയും പെങ്ങമാരുടെയും അളിയന്മാരുടെയും വക വേറെ പെണ്ണു കാണലും ) കഴിഞ്ഞിരിക്കുന്ന ആളെ ആണ് പെണ്ണു കാണാന്‍ വിളിച്ചത്. അതുകൊണ്ട് തന്നെ ഈ പറഞ്ഞതും തള്ളികളഞ്ഞു , ശിവദാസിന്റ്റെ അടുത്ത് കാര്യം നടക്കില്ലന്നു മനസിലായ ബാലന്‍ നേരെ ശിവദാസിന്റ്റെ വീട്ടിലേക്ക് ചെന്നു.
ശിവദാസിന്റ്റെ അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞു. മാറ്റി വെയ്ക്കണ്ട, ഞായറാഴച്ച തന്നെപോയിക്കളയാം. പക്ഷെ ശിവദാസു സമ്മതിച്ചിട്ടില്ല പോകുന്ന കാര്യം, ബാലന്‍ അതു കാര്യമാകേണ്ട അവനേം കൊണ്ടു വരുന്ന കാര്യം ഞാന്‍ ഏറ്റു. ബാലന്‍ രാവിലെ ഇങ്ങു പോരെ ഞങ്ങള്‍ റെഡിയായിട്ടിരുന്നോളാം. ഞായറാഴച്ച അച്ഛന്റ്റെയും അമ്മേടെയും അളിയന്റ്റെയും നിര്‍ബബ്ധത്തിനു വഴങ്ങി മനസ്സില്ലാ മനസ്സോടെ.  ഒരുങ്ങി ഇറങ്ങി പെണ്ണുകാണാനായി. ഇടവ പാതിയിലെ ആദ്യത്തെ പെണ്ണു കാണല്‍ , നല്ല തെളിഞ്ഞ പ്രഭാതം, എന്തു കൊണ്ടാണെന്നറിയില്ല മനസിനൊരു പതിവില്ലാത്ത സന്തോഷം.
വീട്ടില്‍ നിന്നും ഇരുപതു കിലോമിറ്റര്‍ കഴിഞ്ഞപോള്‍ ബ്രോക്കര്‍ പറഞ്ഞ പെണ്ണിന്‍റ്റെ വീടെത്തി. പെണ്ണിന്‍റ്റെ അച്ഛന്‍ വന്നു സ്വയം പരിചയ പെടുത്തി. അകത്തേക്ക് വിളിച്ചു കൊണ്ട് പോയി സ്വികരിച്ചിരുത്തി. അകത്തുനിന്നു വന്ന പെണ്ണിന്‍റ്റെ അമ്മയോട് ചേച്ചി ഇതാണ് ഞാന്‍ പറഞ്ഞ “ശിവദാസന്‍” ശിവദാസിനെ നോക്കി സ്വയം ത്ര്യപ്തിയായതു കൊണ്ടായിരിക്കാം മനസു തുറന്നു നന്നായി ചിരിച്ചു ബാലന്‍ ബാക്കിയുള്ളവരെയും പരിചയ പെടുത്തി.
സാധാരണ പെണ്ണു കാണലിന്റ്റെ ബഹളങ്ങള്‍ ഒന്നും ഇല്ലാത്ത അന്തരിഷം ചെറിയൊരു മഴയും പെയ്യാന്‍ തുടങ്ങി. പെണ്ണിന്റ്റെ അച്ഛന്റ്റെയും അമ്മയുടെയും സംസാരത്തില്‍ നിന്നു മനസിലായി അവരുടെ ആദ്യത്തെ ചെറുക്കന്‍ കാണല്‍ ആണെന്നു, അപരിചിതത്വത്തിന്റെ തിരശ്ശീല. മാറിയപ്പോള്‍ പെണ്ണിന്‍റ്റെ അമ്മ പെണ്ണിനെ വിളിക്കാനായി അകത്തേക്കു പോയി. അടുത്തു വരുന്ന കൊലസിന്റ്റെ ശബ്ദമാണ് ആദ്യം കാതില്‍ പതിച്ചത്. അറിയാതെ തലയുയര്‍ത്തി അലസമായി പെണ്ണിനെ നോക്കി. സ്വന്തം കണ്ണുകളെ വിശ്വസിക്കാനകാതെ കണ്ണുചിമ്മി ശെരിക്കും നോക്കി. ആ നിമിഷം തന്നെ പെണ്ണും ശിവദാസിനെ നോക്കിയത് ശിവദാസിന്റ്റെ കണ്ണുകളിലെ വിസ്മയം കണ്ടിട്ടു പെണ്ണിനും ചിരിവന്നു. ശിവദാസിനെ നോക്കി അവളും ചിരിച്ചു കൊണ്ട് ചായ നീട്ടി. നിനക്കുയെന്തെങ്കിലും പെണ്ണിനോട് ചോദിക്കാന്‍ ഉണ്ടോ എന്ന അച്ഛന്റ്റെ ചോദ്യമാണ് ആ മുഖത്തു കണ്ണുപറിക്കാന്‍ കാരണമായത്. ഇല്ലാ എന്ന് വെപ്രളതോടെ പറഞ്ഞു കാതില്‍ . എന്താണ് അവരോടു പറയേണ്ടത് ?? നാളെത്തന്നെ വന്നോളാന്‍ പറഞ്ഞേക്ക് എന്ന മറുപടി കേട്ടിട്ടാവണം അച്ഛന്റ്റെ മുഖത്തും ഒരു തെളിഞ്ഞ ചിരി വന്നു.
അവരോടു അടുത്ത ഞായറാഴച്ച വീട്ടിലേക്ക്  വരാന്‍ പറഞ്ഞിട്ട് എല്ലാവരും എഴുനേറ്റു. പുറത്തേക്കു കടക്കുനതിനു മുന്‍പ് തിരിഞ്ഞു നോക്കി ആ മുഖം ഒന്നും കൂടി കാണുവാന്‍ , ഇല്ലാ നിരാശ ആയിരുന്നു ഫലം. വീട്ടില്‍ വന്നതേ അമ്മ പിടി കൂടി. എങ്ങനെയുണ്ടെടാ പെണ്ണ് ഇഷ്ട്ടയോ ?
കുഴപ്പമില്ല എന്ന എന്റ്റെ ഒഴുക്കന്‍ മറുപടിയില്‍ ത്ര്പ്തി ഇല്ലാതെ അച്ഛന്റ്റെ അടുത്തേക്ക് ചെന്നു.
നിങ്ങളേന്താ ഒന്നും പറയാത്തത് , എങ്ങനെയുണ്ട് പെണ്ണിന്‍റ്റെ വീട്ടുകാര്‍ നല്ല കുട്ടരാണോ ?
കണ്ടിട്ട് കുഴപ്പമില്ല.
അപ്പോള്‍ പെണ്ണിനാണോ കുഴപ്പം ????
ഇല്ലാ പെണ്ണിനും കുഴപ്പമില്ല  !!!!!
പിന്നെന്താ നിങ്ങളാരും. ഒന്നും പറയാത്തത്?
എന്ത് പറയാന്‍ ? അവര്‍ അടുത്ത ഞായറാഴച്ച ഇങ്ങോട്ട് വരും.
അതു കേട്ടതും അമ്മ ഉഷാറായി. എടാ ശിവദാസാ എന്താ പെണ്ണിന്‍റ്റെ പേര് അപ്പോളാണ്. അവനും അതിനെ പറ്റി ആലോചിച്ചത്. എനിക്കറിയില്ല  അളിയനോട് ചോദിക്ക്, മരുമകനും കൈയിമലര്‍ത്തി. എനിക്കറിയില്ല അച്ഛനോട് ചോദിക്ക് !  നാളെ ആ ബ്രോക്കര്‍ വരുമ്പോള്‍ ബ്രോക്കറോട് ചോദിക്കാം എന്ന അച്ഛന്റ്റെ മറുപടി കേട്ടതും അമ്മക്ക് ദേഷ്യം വന്നു  ഇതു പട്ടി ചന്തക്കു പോയപ്പോലെ ആണല്ലോ. പെണ്ണിന്‍റ്റെ പേര് പോലും അറിയാതെ ആണോ അവരോടു വരന്‍ പറഞ്ഞത്.
പിറ്റേ ദിവസം രാവിലെ തന്നെ ബ്രോക്കര്‍ ഹാജരായി. ഇനി എല്ലാവരെക്കാളും ഉത്സാഹം അയാള്‍ക്കായിരിക്കുമല്ലോ. അയാള്‍ വന്നതും മുറ്റത്തു നിന്നും കയറുന്നതിനു മുന്പേ അമ്മ പെണ്ണിന്‍റ്റെ പേരാണ് ആദ്യം ചോദിച്ചത്. പെണ്ണിന്‍റ്റെ പേരോ അത് ചോദിച്ചില്ലേ. “ഛെ” നാവിന്റ്റെ തുമ്പിലുണ്ടായിരുന്നു. എന്റ്റെ ഭാര്യാ ശാന്തയോട് ചോദിച്ചിട്ടു വൈകുന്നേരം ശിവദാസിന്റ്റെ അടുത്ത് പറയാം നാലുമണി കഴിഞ്ഞപ്പോള്‍ ബാലന്‍ ശിവദാസി നെ കാണാന്‍ ചെന്നതും ഒരു കടലാസ് നിട്ടി അതില്‍ പെണ്ണിന്‍റ്റെ ശരിക്കുള്ള  പേരും വിളി പേരും എഴുതി ഇരിക്കുന്നു  “ശോ” പേര് കണ്ടതും അറിയാതെ തലയില്‍ കൈയ്യിവെച്ചു  ഈ വായില്‍ കൊള്ളാത്ത പേര് എങ്ങനെ വിളിക്കും ?????

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...