23 Feb 2013

മറമാടിയമണ്ണില്‍നിന്ന്



രാജു കാഞ്ഞിരങ്ങാട് 

മഞ്ഞലയില്‍ മുങ്ങി നിവര്‍ന്ന പ്രഭാതത്തില്‍
മറമാടിയമണ്ണില്‍കണ്ണീരൊലിപ്പിച്

ച്
കൈകൂപ്പികിളിര്‍ത്തിരിക്കുന്നു രണ്ടില
കറുമ്പിഎന്ന് കളിയാക്കി
കോങ്കണ്ണിഎന്ന്കുത്തിനോവിച്ചു
ചിരിച്ചു കൊണ്ടേ യിരുന്നിലേല്‍
ഇരുട്ടില്‍ കൂട്ടി മുട്ടി മരിച്ചു വീഴുമെന്നു
കറുപ്പിനെ കശക്കി കഴുത്ത് ഞെരിച്ചു
വിരിഞ്ഞു വരുന്ന പൂവിനു വിപണി-
എന്നറിഞ്ഞപ്പോള്‍
പ്രണയത്തിന്റെ പാരിജാതവുമായി
പിറകേ നടന്നു
കണ്ണേ കരളേ എന്ന് വാക്കിന്റെ -
മധുരങ്ങള്‍ കാതില്‍ കൊരുത്തു
കറുപ്പിന്റെഏഴഴകിനെ ആകാശവും
ഭൂമിയും കടന്നു
ഏഴാം കടലിനു മപ്പുറമുള്ള  ഏഴേഴു
വര്‍ണ്ണ ങ്ങളോടു പമിച്ചു
കാര്യ മൊന്നറിയാന്‍ കണ്ണാടി തിരക്കിയപ്പോള്‍
ചങ്ങാതിനന്നായാല്‍ കണ്ണാടി എന്തിനെന്നു
കാഴ്ച്ച തന്നു
പെണ്ണുടലിന്റെ രഹസ്യ അറയിലേക്ക്
സഹസ്ര നഖങ്ങള്‍ ആഴ്ന്നിറങ്ങി
ചിരിയുടെ ചിലന്തി വലകള്‍ മൂടി
ഡ്രാക്കുള പല്ലുകള്‍ ചോരയൂറ്റി
തന്നു അവര്‍ സമ്മാനമായി
കാണുവാനൊരു കണ്ണാടി
മറ മാടിയ മണ്ണില്‍ നിന്ന്
വേരായി,ഉടലായി,കൈകൂപ്പി
കാഴ്ചയായി
രണ്ടിലയായി  

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...