22 Feb 2013

സുബോധത്തോടെ


ചെമ്മനം ചാക്കോ

വെടിയും പടക്കവും ബാന്റുമേളവും പാറും
കൊടിയും തിങ്ങിക്കൂടും ജനലക്ഷവും, ഹാഹാ,
സ്വാശ്രയകോളേജിന്നു കല്ലിട്ടു നിവർന്നു തൻ
സ്ലീബായാൽ ജനങ്ങളെ വാഴ്ത്തി രൂപതമെത്രാൻ
അയ്യയ്യോ, തിരുമേനിക്കെന്തുപറ്റിയോ? ബോധം
കൈയൊഴിഞ്ഞി,ഞ്ഞതാ, കുഴഞ്ഞ പ്രതീക്ഷിതം താഴേ
വീഴുന്നു മെത്രാൻ; താങ്ങിപ്പിടിച്ചോരുടൻ കൊണ്ടു-
പോകുന്നു വിര,ഞ്ഞസ്ത്രപ്രജ്ഞനെയാസ്പത്രി

യിൽ!
തുറന്നില്ലതിൽപ്പിന്നെക്കണ്ണുകൾ
, ഒരുവാക്കും
പറഞ്ഞി,ല്ലനുഗ്രഹം ചൊരിഞ്ഞുമില്ലാകൈകൾ!
ബോധമണ്ഡലം തിരിച്ചില്ലപോൽ; തുടർന്നന്ത്യ-ക്രൂദാശക്രമം
സർവ്വമെത്തിച്ചു പുരോഹിതർ.
മണിക്കൂറിനും മുന്നം ഭൂലോകവാസത്തിന്റെ
കണക്കു തീർന്നു; ദിവംഗതനായ്‌ മഹാൻ മെത്രാൻ!

ചീർത്ത ദുഃഖത്തിൻ മണിനാദമോ,ത്തൗദ്യോഗിക-
വാർത്ത വായിച്ചു പള്ളിയായ പള്ളിയിലെങ്ങും:
'വരും നാൾകളിൽ നാട്ടിൽ വിദ്യതൻ പ്രകാശത്തി-
ന്നരുമക്കരം കൊണ്ടു കല്ലിട്ട തിരുമേനി
കുഞ്ഞാട്ടിൻ കൂട്ടങ്ങൾക്കു മുഴുവൻ തൻ സ്ലീബായാൽ
കുന്നിക്കുമനുഗ്രഹപൂരവും വാഴ്‌വും നൽകി
സ്വന്തമാ ദൈവത്തിന്റെ വിളിയാൽ സുബോദത്തോ-
ടന്ത്യമാം കൂദാശയും കൈകൊണ്ടുകാലം ചെയ്താൻ!'
ചിന്തയായ്‌ ചിലർക്കെല്ലാം:- 'എന്തിന്‌? സുബോധത്തോ-
ടന്ത്യമാം കൂദാശയും കൈക്കൊണ്ടുകാലം ചെയ്തോ?
വീണില്ല ബോധം തിരുമേനി വീണതിൽപ്പിന്നെ;
കാണിയും വിശ്വാസ്യത വാണിക്കു നൽകേണ്ടയോ?'
ദൈവശാസ്ത്രത്തിൽ ഡോക്ട്രേറ്റുള്ളൊരാളോതീ:-' തെല്ലും
കൈതവമില്ലാ ചൊല്ലിൽ യുക്തിയായ്‌ ചിന്തിച്ചാകിൽ.
ദേഹം ദേഹിയും രണ്ടും ചേർന്നതാണല്ലോ മർത്ത്യൻ;
ദേഹം നശ്വരം, ദേഹിയെത്രയുമനശ്വരം.
മറയുന്നീലാ ബോധം ദേഹി,ക്കാകയാൽ തീർത്തും
പറയാം 'സുബോധത്താൽ കൂദാശകൈകൊണ്ട'തായ്‌?

'കൂദാശ നൽകും ദേഹി നിത്യമാണെങ്കിൽപ്പിന്നെ-
യോതുമെങ്ങനെ 'അന്ത്യകൂദാശ'യെന്നെൻ, സാറെ?'
'ആയതോ?...' പിടികിട്ടാതുത്തരം തപ്പും ഡോക്ടർ
ഹാ, കിടക്കുന്നു ബോധംകെട്ടു ഭൂതലം തന്നിൽ!
അന്ത്യകൂദാശയ്ക്കൊരുമില്ലയോ മാന്യന്മാരേ,
ചിന്തയിൽ കല്ലും മുള്ളും കടിച്ചു നിൽപോ നിങ്ങൾ!'

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...