23 Feb 2013

നരകത്തിൽ ഒരു ജീവിതം


അരുൺകുമാർ

വിജനതയുടെ വാതിൽപ്പക്ഷി
പിറക്കാത്ത സ്വപ്നങ്ങളിലേക്ക്‌
പച്ചിലപോലെ പറന്നു
മരിച്ചവരുടെ ഫലിതങ്ങൾ
നിഴലുണ്ടുവിങ്ങുന്ന കിടങ്ങിൽ
ഏതോ തണുത്ത വിരഹം
വിഷാദയായ്‌ പതുങ്ങിക്കിടന്നു
കാത്തിരിപ്പുകൾക്കുമേൽ ശവംനാറിപ്പൂക്കൾ
കുനുകുനെയായ്‌ പെയ്തിറങ്ങി
ഏറെക്കുറെചുഴിക്കുത്തുപോലെ
നിറയുന്ന മഞ്ഞ്‌
അല്ലെങ്കിൽ കലഹിക്കുന്ന കാമുകി
മുഷിഞ്ഞ അടിവസ്ത്രങ്ങൾക്കിടയിൽ
ഒരു സൂര്യനെക്കണ്ടെടുക്കുന്നു
തകർന്ന സ്വപ്നങ്ങൾക്കരുകിൽ
ഒരു ശ്വാവിനെ ഭോഗിക്കുന്നു
മഴയത്ത്‌
മറന്നുവച്ച കുടപോലെ
ജീവിതം
ഇത്രമാത്രം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...