23 Feb 2013

നാടകാന്തം കുന്തം


മഹർഷി

ഉഴുതുമറിച്ചിട്ടുണ്ട്‌
ജനനേന്ദ്രിയംകൊണ്ട്‌
ഈഡിപ്പസ്‌ പശ്ചാത്താപം
പിഴുതെടുത്തിട്ടുണ്ട്‌
ഇളംചെടിയെ ജനകൻ
ഈച്ചയാലുന്ന പശ്ചാത്താപം

പിമ്പാകുന്ന ജനനി
തുമ്പാകുന്ന സോദരൻ
കണ്ണിലിരുളുകുരുക്കുന്നു
കാതിൽകരളറുക്കുന്നു
ചവിട്ടിക്കുഴച്ചമണ്ണിൻ
വേനൽപടരുന്നു
കരിയുന്നപീഠങ്ങൾ
മൂരിനിവർക്കുന്നു

ചൂലുകൾ ചൂടുന്നു
ചുട്ടചിലന്തിവലകൾ
കാറ്റുകനൽക്കാവടിയുടെ
പൊട്ടിയകാലക്കടങ്ങൾ

നേരിന്റെചൂളയിൽ
പാരിന്റെ പാളികൾ
വേരുകൾ മണ്ടയിൽ
മരം കുരയ്ക്കുന്നു തീരം

ഒച്ചകൾ ഒടിയുന്നു
ഓർമ്മകൾ ചുളിയുന്നു
കയറുപൊട്ടിയ കാലം
മദംപൊട്ടിഒഴുകുന്നു

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...