26 Mar 2013

മേഘഗർഭങ്ങൾ


വി.പി.ജോൺസ്‌
ദീർഘപാണികൾ നീണ്ടുവന്നിക്ഷണം
ഹൃസ്വകായനാക്കുന്നെന്നെയത്ഭുതം
സ്വത്വം വിസ്മൃതമാക്കുകയാണു നിൻ
മിഴികൾ നിർദ്ദയം പ്രേമസ്വപ്നങ്ങളെ

കാത്തുകാത്തു തുടങ്ങിയ യാത്രയിൽ
ഏകനാക്കി നീ എന്നെയകാരണം
കാമുകീമനം തേടിയലഞ്ഞതി
പ്രണയനിർത്ത്ധരി നിബിഡ വനങ്ങളിൽ

ശിരസ്സലച്ചുകരങ്ങൾ പിണച്ചുകൊ-
ണ്ടേവൾക്കായി കൃത്തു പകുത്തു ഞാൻ?
താപശേഷി നിറയും ഗിരിശൃംഗ-
ത്തടിനിയാർത്തലച്ചെത്തിയതിദ്രുതം

ആത്മദാഹം പൊഴിയും മിഴികളി-
ലഗ്നിചക്രം ചെരാതായ്‌ തെളിഞ്ഞുവോ?
വീണ്ടുമുത്ഥാനം ചെയ്യും നിഴലുകൾ
വേപഥുപൂണ്ട ശിശിരഗഗനവും
വർത്തുളാകൃതിപൂണ്ട ധരിത്രിയിൽ
വാതിൽപ്പാളികൾ തള്ളിത്തുറക്കയാം

മേഘഗർഭത്തിലാഴ്‌ന്നിരിക്കും കൊടുംമാരി-
പോൽ വീഴ്കയാം ജലപാളികൾ
ധൂമ്രവർണ്ണം സാന്ദ്രമൗനത്തിൻ നീർമുദ്ര
ഭേസിക്കൊണ്ടാഗമിച്ചൂ വനദുർഗ്ഗ!

ദീപ്തമുഗ്ധമാം തീക്ഷ്ണസ്മൃതിയുടെ
ഘോഷനിർഭരം ചൂഴും മഴമുകിൽ
മീതെനിന്നെന്നെ മാടിവിളിക്കയാൽ
പോയ്‌വരട്ടെ ഞാൻ മേഘമാർഗ്ഗംവഴി

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...