27 Mar 2013

പ്രണയത്തിന്റെ മാരിവില്ല്

ടി.സി വി സതീശൻ 

അക്കൊല്ലവും മഴ വൈകി , ജൂണ്‍ അഞ്ചിനാണ് സ്കൂൾ തുറന്നത് .

അർദ്ധസന്തോഷമേ മന്ത്രിയുടെ പ്രസ്താവന മനസ്സിന് നൽകിയുള്ളൂ .

ബ്രൗണ്‍ പേപ്പറിൽ പൊതിഞ്ഞ പുതിയ പുസ്തകങ്ങൾ , രണ്ടുദിവസം മുമ്പ് തുന്നിക്കിട്ടിയ പുതിയ നിക്കറും ഷർട്ടും .. ഒരാവേശം മനസ്സിലുണ്ടാക്കിയിരുന്നു .

വൈകിയാണെത്തിയതെങ്കിലും പിന്നീട് മഴ കനത്തു , കുപ്പായം നനഞ്ഞു , ബ്രൗണ്‍ പേപ്പർ ഏതാണ്ട് പുസ്തകത്തോട് വിടപറഞ്ഞു .

പെയ്തുതീരാത്ത മഴയ്ക്ക്‌ ആകാശത്തിന്റെ മണമായിരുന്നു , ഋതുമതിയായ ഭൂമിയുടെ മണമായിരുന്നു . ഓട്ടിറുമ്പിലൂടെ ഇറ്റിവീഴുന്ന മഴത്തുള്ളികളെ നോക്കി ഞാനാകാശയാത്ര നടത്തി .

പ്രണയത്തിന്റെ മാരിവില്ല് മനസ്സിൽ വിരിഞ്ഞത് എപ്പോഴാണെന്നറിയില്ല , ചെടികൾ തളിർത്തു , മൊട്ടുകൾ പൂക്കളായി .. ഓണവും വന്നു .

മനസ്സിൽ വസന്തം ആദ്യമായി തീർത്തത് ആരാണെന്ന് അറിയില്ല , ഇംഗ്ലീഷ് കൂടി പഠിപ്പിച്ചിരുന്ന ക്ലാസ് ടീച്ചർ വൽസലകുമാരിയൊ അതോ മുൻബെഞ്ചിലിരിക്കുന്ന ആനി വിൽസനോ ?

ഒരുകാര്യം ഉറപ്പുണ്ട് .. ചുണ്ടിന് മീതെ കിളിർത്ത കിളിരുകളെ നോക്കി .. വല്ല്യ ആണായല്ലോ എന്ന് ആദ്യം പറഞ്ഞത് ആനി വിൽസനാണ് .

പൂക്കളെയെല്ലാം എനിക്കിഷ്ടമാണ് , പൂക്കളിൽ റോസിനെയാണ് കൂടുതലിഷ്ടം .. അതുപറഞ്ഞപ്പോൾ ആനി വിൽസന്റെ മറുപടി ഇതായിരുന്നു .

ഞാൻ ആനി റോസ് വിത്സൻ .. നിനക്കെന്നെ റോസ് എന്നുവിളിക്കാം .

വരണ്ട വേനലിലും പൂക്കളുണങ്ങാതെ കാത്തു സൂക്ഷിക്കാൻ അവൾ ഒരുപാട് പാടുപെട്ടിട്ടുണ്ടായിരിക്കണം.

പഠിപ്പിക്കാൻ ശ്രമിച്ച അധ്യാപകർ പരാജയപ്പെട്ടു , അവർ പഠിപ്പിച്ചിരുന്നത് പഠിക്കാൻ ഞാൻ തയ്യാറല്ലാത്തതിനാലൊ അതോ എനിക്കിഷ്ടപ്പെട്ട വിഷയങ്ങൾ പഠിപ്പിക്കാൻ അവർക്ക് കഴിയാഞ്ഞതിനാലോ എന്തുകൊണ്ടോ അക്കൊല്ലം ഞാൻ എട്ടുനിലയിൽ തോറ്റു .

തൊടിയിൽ ആനി റോസ് വിത്സൻ നിറയെ പൂക്കളുമായി തഴച്ചു വളരുകയാണ് ..കടും നിറത്തിലുള്ള റോസാപ്പൂക്കൾ തേടി കരിവണ്ടുകൾ അലഞ്ഞപ്പോൾ അവയിൽ നിന്നും കൃത്യമായ അകലം സൂക്ഷിച്ച് തേൻനിറഞ്ഞ വസന്തകാല വിമ്മിട്ടമായി അവൾ മാറി നിന്നു

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...