27 Apr 2013

ഒറ്റ



ജയദേവ് നായനാർ 


രാത്രിയാകാൻ വേണ്ടി
കാത്തിരിക്കുകയാണെന്ന് തോന്നും
ഇരുട്ടിന്റെ മതിൽ ചാടി
പുറത്തു കടക്കാൻ.
എന്നിട്ട് വന്ന് ഓരോ
ഉറക്കങ്ങളുടെ പുറത്തുകൂടെ
ചവിട്ടിനടന്നുനടന്ന്
പൂച്ചക്കാൽപ്പാദങ്ങളുടെ
ഓര്മ പോലും ബാക്കി
വച്ചേക്കില്ല പിറ്റെന്നത്തേക്ക്
എത്ര പേര് എത്ര കഷ്ടപ്പെട്ട്
പിടിച്ചു കിടത്തിയതാ
എന്നു പോലും ഓർക്കില്ല.
മരിച്ചിട്ടും തീർന്നില്ലിതേവരെ
ഒടുക്കത്തെ മരണവെപ്രാളം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...