27 Apr 2013

സുമിത്രേ മുകുന്ദേട്ടൻ വിളിക്കുന്നു



ഇന്ദിരാ  തുറവൂർ 

നാട്ടിൻ പുറത്തുക്കാരി സുമിത്രയുടെ ഏറ്റവും വലിയ ആഗ്രഹം ആണ് ദുബായ്ക്കാരനെ കല്യാണം കഴിക്കുക എന്നത് . ദുബായിൽ പോണം കുട്ടികളുമായി ഇടയ്ക്കു നാട്ടിൽ വരണം ബന്ധുക്കാരുടെ വീടുകളിൽ ഗമക്കു പോകണം അതൊക്കെ ആയിരുന്നു സുമിത്രയുടെ സ്വപ്‌നങ്ങൾ. അതു കൊണ്ട് നാട്ടിൽ നിന്നു വരുന്ന എല്ലാ കല്യാണ ആലോചനകളും സുമിത്ര വേണ്ടന്നു പറഞ്ഞു വാശി പിടിക്കുമായിരുന്നു . അങ്ങനെ ഇരിക്കുമ്പോഴാണ് കൃഷിക്കരെന്റെ മകനായ ദുബായിൽ സൂപ്പർ വൈസർ ആയി ജോലിയുള്ള മുകുന്ദന്റെ ആലോചന വരുന്നത് . സുമിത്രയുടെ നിർബ്ന്ധത്തിനു വഴങ്ങി ആ കല്യാണം നടന്നു .

മധുവിധുവും ലീവും കഴിഞ്ഞു മുകുന്ദൻ തിരിച്ചുപോയി . മുകുന്ദേട്ടന്റെ വിളിയും പ്രതീക്ഷിച്ചു സുമിത്ര കാത്തിരിക്കാൻ തുടങ്ങി ദുബായ്ക്കു പോകുവാൻ. കത്തിരുന്നു കത്തിരുന്നു മുകുന്ദേട്ടന്റെ വിളി വന്നു.

സുമിത്രേ ഞാൻ നാട്ടിലേയ്ക്ക് വരുന്നു .

മുകുന്ദേട്ടൻ തന്നെ കൊണ്ടുപോകുവാൻ വരുന്നു. സന്തോഷം കൊണ്ട് മതിമറന്നു നിൽക്കുമ്പോൾ ആണ് മുകുന്ദേട്ടൻ പിന്നെ പറയുന്നത് കേൾക്കുന്നത്.

അറബി എന്നെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഒട്ടകങ്ങളുടെ സൂപ്പർ വൈസർ ആയ ജോലി ആയിരുന്നല്ലോ എനിക്ക് . ഇനി നാട്ടിൽ വന്നു വീട്ടിലെ പശുക്കളെ നോക്കി കൃഷി എല്ലാം ചെയ്തു കഴിയാം.

സ്വപ്‌നങ്ങൾ തകർന്നു മരവിച്ചു നില്ക്കുന്ന സുമിത്ര കണ്ടു തൊഴുത്തിൽ നിന്ന് അച്ഛൻ പശുക്കളെയും കൊണ്ട് പുല്ലു തീറ്റിക്കുവാൻ പാടത്തേയ്ക്കു പോകുന്നു .

ഇനി ഈ ജോലി മുകുന്ദേട്ടന്റെ . . . . . . .

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...