27 Apr 2013

പോളി ടെക്നിക്ക്

അഭി വെളിയമ്പ്ര 


പോളി ടെക്നിക്കില്‍ പഠിച്ചതുകൊണ്ട് യന്ത്രഭാഗങ്ങളുടെ പ്രവര്‍ത്തന ത്തെ കുറിച്ച് അഗാധ ജ്ഞാനമുള്ളതുകൊണ്ടാണ് വളരെയധികം എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് അദ്ദേഹം ആ സാഹസത്തിനു മുതിര്‍ന്നത്. സ് ഓരോ സ്റ്റേജ് കഴിയുന്തോറും  കൊച്ചു കുട്ടിയുടെ  കൌതുകത്തോടെ വീണ്ടും വീണ്ടും അയാള്‍ യന്ദ്രത്തിന്‍റെ ഉള്ളറകളിലേക്ക് കടന്നു ,മറുവശത്ത് പാര്‍ട്സുകള്‍  നിരന്നുകൊണ്ടേയിരുന്നു . "ഇത്രയധികം സാധനങ്ങള്‍ ഇത്ര ഭംഗിയായി എങ്ങനെ ഒതുക്കി വച്ചിരിക്കുന്നു "അത്ഭുതപ്പെട്ടുകൊണ്ട് യന്ത്ര ഭാഗങ്ങളെ സസൂഷ്മം നിരീക്ഷിക്കുന്നതിനിടയില്‍ തന്നെ അദ്ധേഹത്തിന്‍റെ ജീവിതയാത്രയിലെ മുഖ്യ ഉപദേഷ്ടാവായ ഗൂഗിള്‍ കമ്പനിയുടെ അറിവിന്‍റെ ശേഖരത്തില്‍ വിവരഅവകാശ നിയമപ്രകാരം വളരെ രഹസ്യമായി റിപ്പയറിംഗ്  സെക്ക്ഷനില്‍ ഒരന്വേഷണം നടത്താനും അദ്ദേഹം മറന്നില്ല.
"പണി പാളി എന്ന് മനസ്സില്‍ ഒരു അശരീരി "എസീ പതിനെട്ടു ഡിഗ്രിയില്‍ സെറ്റ് ചെയ്തിട്ടും ശരീരം വിയര്‍ക്കുന്നത് കണ്ട ഭാര്യ രണ്ടാമത്തെ സോഡാ നാരങ്ങവെള്ളവും കൊണ്ട് തന്നു .നിറ കണ്ണുകളോടെ  നല്ല ചൂട് ചായ കുടിക്കുന്ന ഭാവത്തില്‍ സമയമെടുത്ത്‌ ചിന്തകളെ ഒരു ബിന്ദുവില്‍ കേന്ദ്രീകരിച്ചു അഴിച്ചിട്ടിരിക്കുന്ന സാധനങ്ങളിലെക്ക് ദയനീയ നോക്കിയ ശേക്ഷം ,  ഇടത്തെ കൈ ബാലചന്ദ്രമേനോനെ പോലെ നെഞ്ചത്ത് തടവി അത്  കുടിച്ചു തീര്‍ത്തു.

വൈകീട്ട് അതേ മോഡല്‍ യന്ത്രം മീന ബസാറിലെ ഷോപ്പില്‍ നിന്നും ഓര്‍ഡര്‍ ചെയ്തത് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞപ്പോള്‍ മണി രാത്രി ഒന്‍പത്. ടെക്നിഷ്യനു ഗുഡ് നൈറ്റ്‌ പറഞ്ഞു ക്ഷീണിച്ചു അവശനായി സോഫയില്‍ ചാരിയിരുന്നു കാലെടുത്തു ടീപോയുടെ മുകളില്‍ വച്ചു ടീവീ ഓണ്‍ ചെയ്തു . ഏഷ്യാനെറ്റില്‍ ചിരിക്കും തളിക പ്രോഗ്രാമില്‍ ശ്രീനിവാസനെ ഡ്രൈവിംഗ് പഠിപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും രക്ഷയില്ലാതെ ക്ഷമയുടെ നെല്ലിപ്പലക കണ്ട മാമുക്കോയയോടു ശ്രീനിവാസന്‍ ചൂടാകുന്നു. "പോളിടെക്നിക്കിലോക്കെ പഠിച്ച എന്നെ യന്ദ്രഭാഗങ്ങളുടെ പ്രവര്‍ത്തന രീതിയെപ്പറ്റി താന്‍ പഠിപ്പിക്കണ്ട " . കയ്യിലിരുന്ന ആയിരത്തി മുന്നൂറു ദിര്‍ഹംസിന്‍റെ ബില്‍ എന്നെ നോക്കി ഒന്ന് ആക്കി ചിരിച്ചു; കൂടെ അടുക്കളയില്‍ അത്താഴത്തിനു ചപ്പാത്തി ചുട്ടുകൊണ്ടിരുന്ന സ്വന്തം ഭാര്യയും...!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...