24 May 2013

തന്നത്താന്‍കൊത്തി


ശ്രീകൃഷ്ണദാസ് മാത്തൂര്‍.

വീടിന്റെ എല്ലാ ജന്നലുകള്‍ക്കും
കണ്ണാടിവാതിലിട്ടു കൊടുത്തു
സ്വയം പ്രതിഫലിക്കുന്നതു കണ്ടു`
ചുറ്റുവട്ടത്തിന് ലാസ്യമായി.
തിരുത്തല്‍ ത്വര കലശലായി.

വലിച്ചു കീറിപ്പിടിച്ച വായ്‌
അടച്ചു വയ്ക്കാന്‍ ടിപ്പറുകള്‍
വളഞ്ഞുപോകും വഴി പണിപ്പെട്ടു.
രണ്ടായ` പിരിയും വഴി
താനെവിടെത്തിയെന്നു` ഒളിഞ്ഞു നോക്കി.

കുടിയന്‍ താന്‍ വളയുന്നതിന്റെ
കോണളന്നു തെല്ലുനേരം നിന്നു.
ചാഞ്ഞും ചരിഞ്ഞും നിന്ന്
ഘനീഭവിക്കുന്ന മുഖം നോക്കി
മേഘങ്ങള്‍ തങ്ങളില്‍ മഴ തിരഞ്ഞു.

ആറ` കുറുകി കിളിയായ` മാറിയത്
ഒഴുക്കിന്റെ ചരിത്രം കൂടെയുണ്ടോഎന്ന്,
തൂവലുകളില്‍ തിരയുണ്ടോ എന്ന`
താണുവീണു കണ്ണാടിയോട് ചോദിച്ചു.

കണ്ണാടിപ്പാടിയിട്ടതിന്‍ ശേഷം
വീടും ചുറ്റുപാടും ഒരു കുടുംബം.

ഒരു കിരീടം വച്ച കിളി മാത്രം
തന്നെപ്പോലോരുത്തനെ കണ്ടു`
കണ്ണാടിയോട് കൊത്തു കൂടുന്നു.
അവനൊരു പുരാതന ക്ഷത്രിയ ഛായ ,
അവന്റെ കൊത്ത് തന്നോടു തന്നെ,
അവന്‍ തന്നത്താന്‍കൊത്തി,
മരംകൊത്തി...

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...