24 May 2013

മണ്ണിനെ മനസ്സ്കൊണ്ട്‌ ബന്ധിച്ചവർ


ഡോ.വേണു തോന്നയ്ക്കൽ
ഈ ഭൂമി മുഴുവൻ സ്വന്തമാക്കിയ ഒരു വിഭാഗം ജീവികളുണ്ടായിരുന്നു. ഡൈനോസാർ. ഇന്ന്‌ അവ ജീവിച്ചിരിപ്പില്ല. അവയായിരുന്നു കരയിലെ പ്രബലന്മാർ. ജനം ഭയക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു വിഭാഗം ജീവികളാണ്‌ പാമ്പുകൾ. പിന്നെ പരിസരത്തിനൊത്ത്‌ നിറം മാറാനറിയുന്ന ഓന്തുകൾ. കമലിയോണുകൾ, വാൽ മുറിച്ച്‌ ശത്രുവിന്റെ കണ്ണിൽ പൊടിയിട്ട്‌ രക്ഷപ്പെടുന്ന പല്ലി, ആമകൾ, മുതലകൾ ഇങ്ങനെ അനവധി തരം ജീവജാതികൾ ഉൾപ്പെട്ടതാണ്‌ ക്ലാസ്സ്‌ റെപ്ടീലിയ. ഇവയെപറ്റിപഠിക്കുന്ന ശാസ്ത്രശാഖയാണ്‌ ഹെർപ്പറ്റോളജി. പൂർണ്ണമായും കരയിൽ ജീവിക്കുന്ന ആദ്യ കശേരുകളാണ്‌ റപ്ടെയിൽസ്‌.
ഇഴഞ്ഞ്‌ സഞ്ചരിക്കുന്ന ജീവികൾ എന്നയർത്ഥത്തിലാണ്‌ റെപ്ടെയിൽ എന്ന ശബ്ദമുപയോഗിക്കുന്നത്‌. കാർബോണിഫെറസ്‌ കൽപത്തിൽ ഉത്ഭവിച്ച ഇവ മിസോസോയിക്‌ കൽപത്തിൽ ഇവിടെ പ്രബലന്മാരായി. മിസോസോയിക്‌ കൽപത്തെ റെപ്ടെയിൽസിന്റെ സുവർണ്ണകാലം എന്ന്‌ വിശേഷിപ്പിയ്ക്കപ്പെടുന്നു. വെള്ളത്തിൽ ജീവിക്കുന്ന റെപ്ടെയിൽസുകളുമുണ്ട്‌. അവ പ്രജനനത്തിനായി കരയണയുന്നു.
ഇവ ശീതരണ ജീവികളാണ്‌ ഹൃദയത്തെ അപൂർണ്ണമായ നാലറകളായി തിരിച്ചിരിക്കുന്നു.ആന്തരിക ബീജ സങ്കലനമാണ്‌ പൊതുനിയമം. മുട്ടയിടുന്നു. മുട്ടവിരിഞ്ഞ്‌ പുറത്തുവരുന്ന കുഞ്ഞുങ്ങൾ രൂപത്തിൽ മുതിർന്നവയെപ്പോലിരിക്കും. റെഫലം കോർഡേകയിൽ വരുന്ന ക്ലാസ്‌ റെപ്ടീലിയയിൽ അയ്യായിരത്തോളം ജീവജാതികളുണ്ട്‌. റെപ്ടീലിയായെ നാല്‌ ഉപക്ലാസ്സുകളായി വർഗ്ഗീകരിക്കുന്നു. അനാപ്സിഡ, പാരാപ്സിഡ, ഡയാപ്സിഡ, സൈനാപ്സിഡ എന്നിവയാണവ. പാരാപ്സിഡയും ഡൈനാപ്സിഡയും വംശനാശം വന്നവയാണ്‌.
സബ്ക്ലാസ്സ്‌ അനാപ്സിഡയിലാണ്‌ ആമകൾ ഉൾപ്പെടുന്നത്‌ സബ്ക്ലാസ്‌ ഡയാപ്സിഡയെ റിങ്കോ കൊഫാലിയ, സ്ക്വമേറ്റ, ക്രൊകൊഡിലിയ എന്നിങ്ങനെ മൂന്നു ഗോത്രങ്ങളായിതിരിക്കുന്നു. സ്ഫിനോഡോർ ആണ്‌ റിങ്കോകെഫാലിയയ്ക്കുദാഹരണം. ചീങ്കണ്ണി, മുതല, അലികെയ്മാൻ എന്നിവ ക്രൊകൊഡിലിയായിൽ ഉൾപ്പെടുന്നു.
സ്ക്വമേറ്റ ഗോത്രത്തെ ലസ്‌ട്ടിലിയ, ഒഫീഡിയ എന്നിങ്ങനെ രണ്ട്‌ ഉപഗോത്രങ്ങളായി തിരിക്കുന്നു. ഡ്രാകോ, വരാനസ്‌, കെമിലിയോൺ, പല്ലി, യൂറോമാസ്റ്റിക്സ്‌, ഫ്രൈനോസോമ, ഹിലോഡർമ തുടങ്ങിയ ഉരഗങ്ങൾ ലസ്‌ട്ടീലിയായിലും സർപ്പങ്ങൾ ഒഫീഡിയായിലും വരുന്നു.
ഒരു ലിവിംഗ്‌ ഫോസിൽ ആണ്‌ സ്ഫിനോഡോൻ. ഇന്ന്‌ ജീവിച്ചിരിക്കുന്ന റെപ്ടെയിലുകളിൽ ഏറെ പ്രാക്തനമായ സ്വഭാവവിശേഷങ്ങൾ ഉള്ളവയാണിവ. അതിനാലാണ്‌ ഇവയെ ലിവിംഗ്ഫോസിൽ എന്നു വിളിക്കുന്നത്‌. ഏതാണ്ട്‌ 200 ദശലക്ഷം വർഷങ്ങൾക്കു മുമ്പാണ്‌ ഇവ പിറക്കുന്നത്‌. ഇന്ന്‌ വംശനാശത്തിന്റെ വക്കിലാണ്‌. ന്യൂസിലാന്റിന്റെ ചില ദ്വീപുകളിൽ കാണുന്നു. കുഴിയുണ്ടാക്കി അതിനുള്ളിലാണ്‌ വാസം. നിശാചാരികളാണ്‌. ചെറിയ പ്രാണികളാണ്‌ ഭക്ഷണം. 60 സെ.മീ നീളം വരും. മുട്ടയിടുന്നു. മുട്ടവിരിയാൻ 13 മാസങ്ങൾ എടുക്കും. മുട്ടിവിരിയാൻ ഇത്രകാലമെടുക്കുന്ന ജീവികൾ അപൂർവ്വമാണ്‌. ഇവ 28 വർഷം ജീവിച്ചിരിക്കുന്നതായി മനസ്സിലാക്കുന്നു. സ്ഫിനോഡോർ പങ്ങ്ന്റേറ്റം ആണ്‌ ശാസ്ത്രനാമം.
ഇന്ത്യ, ബർമ്മ, മലേഷ്യ എന്നിവിടങ്ങളിൽ മരങ്ങളിൽ വസിക്കുന്ന റെപ്ടെയിൽ ആണ്‌ ഡ്രാക്കോ ഫ്ലൈയിംഗ്‌ ഡ്രാഗൺ, പ്ലൈയിംഗ്‌ ലിസാർഡ്‌ എന്നൊക്കെ വിളിക്കും. നിറംകൊണ്ട്‌ കാഴ്ചയ്ക്ക്‌ സുന്ദരമാണ്‌. 25 സെ.മീ നീളം വരും. പറക്കാനറിയാം. ഇവയുടെ പറക്കൽ പക്ഷികളുടെയോ വവ്വാലിന്റെയോ പറക്കൽപോലെ യഥാർത്ഥ പറക്കലല്ല. അതിലേയ്ക്ക്‌ ചിറകുകളില്ല. അഞ്ചാമത്തെയും ആറാമത്തെയും വാരിയെല്ലുകൾ ശരീരത്തിന്റെ ഇരുവശങ്ങളിലേയ്ക്കും നീണ്ട്‌ അതിനുമുകളിൽ ചർമം വിരിച്ചുണ്ടായതാണ്‌ ചിറകുപോലെത്തെ പറ്റാജിയം എന്ന അവയവം. ഇതുപയോഗിച്ച്‌ വായുവിൽ തെന്നിനീങ്ങുകയാണ്‌ ചെയ്യുന്നത്‌. പ്രാണികളാണാഹാരം. ഡ്രാക്കോ ഡുസുമേരിയാണ്‌ കേരളത്തിൽ കാണുന്നയിനം.
സാധാരണയായി മോണിറ്റർ എന്നു വിളിക്കുന്ന ഒരു റെപ്റ്റൈൽ ആണ്‌ വരാനസ്‌. ഈ ജീവിയിലും പ്രാക്തന സവിശേഷതകൾ ശേഷിക്കുന്നു. ആഫ്രിക്ക, ഏഷ്യ, ഓസ്ട്രേലിയ എന്നീ ഭൂഖണ്ഡങ്ങളിൽ കാണപ്പെടുന്നു. കരയിലും വെള്ളത്തിലും ജീവിക്കുന്നു. തന്മൂലം ഉഭയജീവിയുടെ ശാരീരികപ്രത്യേകതകൾ ഉണ്ടായിരിക്കും. നല്ല നീന്തൽക്കാരാണ്‌. നിശാചാരികളാണ്‌. രണ്ടായി കീറിയ നാവ്‌ പുറത്തേയ്ക്കിട്ട്‌ പാമ്പ്‌ ചെയ്യുന്ന മാതിരി ചലിപ്പിയ്ക്കാനാവുന്നു. ഇത്‌ സംവേദനേന്ദ്രിയമായി പ്രവർത്തിക്കുന്നു. 60-90 സെ.മീ നീളം വരും. വരാനസ്‌ മോനിട്ടർ, വരാനസ്‌ ഫ്ലാവേസ്സ്‌ എന്നിവയാണ്‌ ഇന്ത്യൻ ഇനങ്ങൾ. വെസ്റ്റ്‌ ഇൻഡീസിലെ കോമൊഡോ ദ്വീപുകളിൽ കാണുന്നവയാണ്‌ വരാനസ്‌ കോമോഡെൻസിസ്‌. ഇതിന്‌ മൂന്നു മീറ്റർ നീളമുണ്ടാവും.
കാഴ്ചയ്ക്ക്‌ ഏതാണ്ട്‌ ഓന്തിനെപ്പോലിരിക്കും. പരിസരത്തിനൊത്ത്‌ നിറം മാറാനറിയാം. അതാണ്‌ കെമിലിയോൺ. നാക്ക്‌ വളരെ നീണ്ടതാണ്‌. അതിനാൽ ദൂരത്തുള്ള പ്രാണികളെവരെ നാക്കിൽ ഒട്ടിച്ചെടുത്ത്‌ വിഴുങ്ങാനാവുന്നു. വാൽ ചുരുട്ടാനും അതുകൊണ്ട്‌ പിടിക്കാനും കഴിയുന്നു. മരത്തിലാണ്‌ താമസം. ദക്ഷിണേന്ത്യ, ശ്രീലങ്ക, ആഫ്രിക്ക, ദക്ഷിണ അറേബ്യ എന്നിവിടങ്ങളിൽ കാണുന്നു. കെമിലോൺ കാൽകരാറ്റസ്‌, കെമിലോൺ സെയിലാനിക്കസ്‌ എന്നിവയാണ്‌ ഇന്ത്യൻ ഇനങ്ങൾ.
ഉത്തരേന്ത്യയിലും പാകിസ്താനിലും കാണപ്പെടുന്ന ഒരിനമാണ്‌ യൂറോ മാസ്റ്റിക്സ്‌ വാലിൽ മുള്ളുകൾപോലുള്ള ശൽക്കങ്ങളുണ്ട്‌. അതിനാൽ ഇവയെ സ്പൈനി ടെയ്‌ല്ഡ്ലിസാർഡ്‌ എന്നുവിളിക്കുന്നു. സസ്യഭോജിയാണ്‌. 20 സെ.മീ മുതൽ 30 സെ.മീവരെ നീളമുണ്ടാകും. പതിനഞ്ചോളം മുട്ടകളിടും. ഇവയെ ഭക്ഷണമാക്കുന്നവരുമുണ്ട്‌. ഇതിനെ  ലൈംഗികശേഷി വർദ്ധിപ്പിക്കാനുള്ള ഔഷധമായി കണ്ട്‌ ലിംഗത്തിൽ പ്രയോഗിക്കുന്നു. ഒരു പ്രാകൃത രീതി. തെളിയിക്കപ്പെട്ടിട്ടില്ല.
കൊമ്പുള്ള ചൊറിത്തവള എന്നറിയപ്പെടുന്ന ജീവിയാണ്‌ ഫ്രൈനോസോമ ഇതിനെ ചൊറിത്തവളയെന്ന്‌ തെറ്റിദ്ധരിച്ചിരിക്കുന്നു. ഇത്‌ ഒരു റെപ്ടെയിൽ ആണ്‌. ഈ ജീവിയെ പിടിക്കുകയോ ഉപദ്രവിക്കുകയോ ചെയ്താൽ ഇതിന്റെ കണ്ണിൽ നിന്നും ചോര ചീറ്റുന്നു. ജീവലോകത്തെ ഒരത്ഭുതമാണിത്‌. ശത്രുക്കളെ ചോരകാട്ടി സംഭ്രമിപ്പിച്ച്‌ രക്ഷപ്പെടുന്ന പ്രതിരോധതന്ത്രം. റെപ്ടെയിലുകളിൽ വിഷമുള്ള ഏകജീവിയാണ്‌ ഹിലോഡർമ. മെക്സിക്കോ, അമേരിക്ക എന്നിവിടങ്ങളിൽ കാണുന്നു.
പല്ലിവർഗ്ഗം.
മുതല ലിസാർഡുകളെപ്പോലിരിക്കും. ജീവിച്ചിരിപ്പുള്ളതിൽ ഏറ്റവും വലിയ റെപ്ടെയിൽ എന്ന ബഹുമതിക്ക്‌ അർഹരാണിവ. ക്രൂരന്മാരായ ഇരപിടിയന്മാരാണ്‌. ജലത്തിലും കരയിലും ജീവിയ്ക്കാനാവുന്നു. ഇവയുടെ ഹൃദയത്തിന്‌ പൂർണ്ണമായി വിഭജിയ്ക്കപ്പെട്ട നാലറകളുണ്ട്‌. നദികൾ, തടാകങ്ങൾ, റിസർവ്വോയറുകൾ, ചതുപ്പുകൾ എന്നിവിടങ്ങളിൽ കാണുന്നു. ചിലയിനങ്ങൾ ശുദ്ധജലത്തിലല്ലാതെ സമുദ്രജലത്തിലും ജീവിക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...