19 Jul 2013

മദ്ധ്യം


അരുൺകുമാർ അന്നൂർ

ബോധോദയത്തിന്റെ വക്കിൽ
നൂറ്റാണ്ടുകൾക്കിപ്പുറം
ഒരു ശങ്കരൻ വന്നു നിൽക്കുന്നു
ചണ്ഡാലൻ
ഒരുന്തിന്‌
അവനെ
ബുദ്ധനിലേക്ക്‌ തള്ളിയിടുന്നു
വെള്ളത്തിനു മുകളിലൂടെ
അവൻ നടന്നു
അവൻ ആകാശത്ത്‌
തർക്കങ്ങളുടെ പല പാളികളുണ്ടാക്കി.
അവൻ നിശൂന്യതയെപ്പറ്റിപ്പറഞ്ഞു
എങ്കിലും വിഗ്രഹങ്ങൾ പണിഞ്ഞൊരുക്കി
അവൻ അനശ്വരമായതിനുവേണ്ടി വാദിച്ചു
പക്ഷെ അതിനെ കൂട്ടിലടച്ചു
പ്രച്ഛന്നത ചിലത്‌ നിലനിർത്തി
ചിലത്‌ മടക്കിക്കൊണ്ടുവന്നു
കെട്ടിക്കിടന്നത്‌ നിലച്ചു
കെട്ടിപ്പൊക്കിയത്‌ തകിടം മറിഞ്ഞു

ഒടുക്കം


നിർവ്വാണലഹരിയിൽ
തെരുവിൽ ഒരേ മുഖമുള്ള
നപുംസകങ്ങളുടെ ഉന്മത്തനൃത്തം
ഒരു മൂലയിൽ
കരയുന്ന ബുദ്ധശിശുവിനെ
മാറോടൊതുക്കി പൂതന
ഇങ്ങനെ മന്ത്രിക്കുന്നു
'കരയുന്ന കുഞ്ഞിനേ പാലൊള്ളൂ'
അത്‌
പുതിയ വേദമാകും
മനുഷ്യനുള്ള കാലത്തോളം
അത്‌ അവനെ ഊട്ടും

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...