19 Jul 2013

ജനിച്ചന്നു മുത ല്‍ തുടങ്ങിയതാണ് കരയാൻ




സി.എം.രാജൻ



ജനിച്ചന്നു മുതല്‍ തുടങ്ങിയതാണ് കരയാന്‍്.

ആദ്യം ഇച്ചിരി വായുവിന്;

പിന്നെ മുലപ്പാലിന്.

പോകെപ്പോകെ കളിപ്പാട്ടത്തിനും

കളിക്കൂട്ടുകാര്‍ക്കും വേണ്ടി.

തല്ല് കിട്ടാതിരിക്കാന്‍ സാറ് വടിയെടുക്കുംമുമ്പെ കരച്ചി ല്‍ .



വളര്‍ന്നപ്പോ ള്‍ കരച്ചി ല്‍ അമ്പലത്തിലായി.

പണി കിട്ടാന്‍,

പണി കിട്ടിയപ്പോള്‍ രേണുവെ കെട്ടാന്‍,

കെട്ടിയപ്പോള്‍ ആണ്‍തരിയെ കിട്ടാന്‍,

സ്വമേധയാ പണി പിരിഞ്ഞപ്പോള്‍ മോക്ഷം കിട്ടാന്‍ ...



ജന്മദീര്‍ഘമല്ലോ  മമരോദനമെന്നോര്‍ക്കെ

ഇപ്പോള്‍, പക്ഷെ, ചിരി;

സെന്‍ ബുദ്ധന്‍റെ കുമ്പ കുലുങ്ങി കഷണ്ടിത്തലവരെയെത്തുന്ന ചിരി. 
______________



എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...