19 Jul 2013

കേരകേരളം


സുമ രാജേന്ദ്രൻ

അറബിക്കും, ആംഗലേയർക്കു,മേവർക്കും
അമിത സ്വാഗതമേകിയ കേരമേ!
അനിതരഭാഗ്യം നേദിച്ച നീയെന്നും-
അഭിമാനമാണീ മനുഷ്യകുലത്തിന്‌.
ഹരിതകാമ്യത്തിടമ്പായ നിൻ ശീർഷത്തെ-
യെതിരിടാനാവില്ലൊരന്യദ്രുമത്തിനും.
അടിതൊട്ടുമുടിവരേയ്ക്കും നീയെന്നും
അമൂല്യമാം സേവനമേകി വാഴുന്നു.
"തെങ്ങിളനീർ" അമൃതോപമം, ഞങ്ങൾക്ക്‌
തൊണ്ടു,തേങ്ങാ, ചിരട്ടകളവശ്യവസ്തുവും.
പടയണി - തെയ്യങ്ങൾക്കുമറ്റേതിനും-
കുരുത്തോലയല്ലോ, സ്വീയാഭിവൃദ്ധിയും.
മനം നിറയ്ക്കും നിറപറ, അതിൻ പൂർണ്ണത-
പ്രത്യക്ഷമാക്കുകയല്ലേ നൽപ്പൂങ്കുല?
നാളികേരത്തൊണ്ടുകൾ ചകിരിയാക്കിടാം
പിന്നെയീടുറ്റ കയറുൽപന്നമതാക്കിടാം.
കുല, കോഞ്ഞാട്ട, കൊതുമ്പിവയെല്ലാം
തനാതാമൊരിന്ധനവുമാക്കിടാം.
തേങ്ങയിൽ നിന്നെണ്ണയും, കാലികൾക്ക്‌
സ്വാദേറും പിണ്ണാക്കുമൊരുക്കിടാം.
കൽപദ്രുമമെന്ന പേരിനാൽ-
ഖ്യാതിനേടിയ പാരിന്റെ വൃക്ഷമേ!
"ബുദ്ധിയും, സൗന്ദര്യ സാദ്ധ്യതയുമേകുന്ന-
സിദ്ധി നിന്റെ ഇളനീരിലല്ലയോ"?.
കേര-കേരളം, കൈരളി ഭാഷയും
കേദാരമത്രേ, ആർഷ സംസ്കൃതിക്ക്‌
നിൻ തണലേൽക്കാത്ത, നിന്നംശമുണ്ണാത്ത-
ജീവികളുണ്ടോയീ "ഭൂലോക വനികയിൽ".

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...