24 Aug 2013

വിനോദ സഞ്ചാരകേന്ദ്രം

രാജു കാഞ്ഞിരങ്ങാട്
മഞ്ഞു പുലരിയിൽ   
മലകൾ കാണുവാനായി
വന്നതെന്നോമനെ ഓർമ്മയുണ്ടോ
തരു ണാഭ്രങ്ങൾ  തിളങ്ങും
മലതൻ ഉച്ചികാണ്‍കെ 
ഉച്ചിയിൽ കൈവെച്ചുനീ
സ്തംബ്ധയായ് നിന്നതില്ലേ
വളഞ്ഞു പുളഞ്ഞതാം
വഴിയേറീടവേ 
ഫാലത്തിൽനിന്നുംസ്വേദമൊഴുകി 
പരന്നില്ലേ   
ചൈത്യത്തിൻ തണലിൽ നാം 
ക്ഷീണമൊന്നാറ്റീടവേ  
അങ്ങ് ദൂരെ മേഘകത്തിൽ
മാറാല കൊണ്ട് മൂടും 
സഹ്യനെകണ്ടന്നുനീ
ദേഹക്ലമംവെടിഞ്ഞു 
സോല്ലാസം തുള്ളിയില്ലേ.
അക്കണ്ട മലയിത്  
പണം കായ്ച്ചീടും തോപ്പ് 
വശ്യമായ് ചമഞ്ഞുള്ള 
വേശ്യ എന്നതുപോലെ 
റിസോർട്ടുകൾ  ചമച്ചിട്ടു
മാടി വിളിച്ചീടുന്നു

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...