22 Sept 2013

തെങ്ങു കൃഷി പുനരുദ്ധാരണ പദ്ധതി നാളികേര കർഷകർക്ക്‌ വരദാനം


ബി. ആർ. ബിനീഷ്‌
കൃഷി ആഫീസർ, കുലശേഖരപുരം കൃഷിഭവൻ, കൊല്ലം

കേരളത്തിലെ കാർഷിക വ്യത്തിയുടെ  ചരിത്ര പ്രാധാന്യമുള്ള ഓണാട്ടുകരയിൽ ഉൾപ്പെടുന്ന പഞ്ചായത്താണ്‌ കുലശേഖരപുരം. ഒരു കാലത്ത്‌ കുലശേഖരപുരത്തെ ആദിനാട്‌ പ്രദേശത്ത്‌ ഉത്പാദിപ്പിച്ചിരുന്ന നാളികേരം ഗുണമേന്മയ്ക്ക്‌ പ്രസിദ്ധമായിരുന്നു. വലുപ്പത്തിലും എണ്ണയുടെ അംശ
ത്തിലും പേരുകേട്ടത്‌. നാളികേരത്തിന്റെ ആദായത്തിൽ നിന്നു വീട്ടുചിലവിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉളള വരുമാനം കിട്ടിയിരുന്നു. കേരളത്തിലെ നാളികേര ക്യഷിയുടെ ശാപമായ കാറ്റുവീഴ്ച രോഗവും, ഓലചീയലും, തെങ്ങുകയറ്റ തൊഴിലാളികളുടെ അഭാവ വും നാളികേര കർഷകരെ തെങ്ങുകൃഷിയിൽ നിന്നും പൈന്തിരിപ്പിക്കാനുള്ള കാരണമായി മാറി.
നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ രോഗം ബാധിച്ച തെങ്ങ്‌ മുറിച്ച്‌ മാറ്റലും പുനരുദ്ധാരണ പദ്ധതിയും നിമിത്തം നാളികേര ക്യഷിയിൽ പച്ചപ്പു കണ്ടുതുടങ്ങി. 2009-10 വർഷത്തിൽ പദ്ധതിയുടെ പെയിലറ്റ്‌ നടത്തിപ്പിനായി കുലശേഖരപുരം പഞ്ചായത്തിലെ 13-​‍ാം വാർഡ്‌ തെരഞ്ഞെടുത്തു. കേരളത്തിലെ ഇടത്‌, വലത്‌ പാർട്ടികളുടെ തുല്യ പങ്കാളിത്തത്തിൽ ഉളള സമിതി കക്ഷി രാഷ്ട്രീയ ഭേദമെന്യേ പദ്ധതി ഏറ്റെടുത്തു. ശ്രീമതി. ജഗദമ്മ ഗോവിന്ദക്കുറുപ്പ്‌ പ്രസിഡന്റായുള്ള പഞ്ചായത്ത്‌ കമ്മിറ്റിയും നാട്ടുകാരും പദ്ധതി നടത്തിപ്പിനായി അണിചേർന്നു. വാർഡിലെ മുഴുവൻ കർഷകരെ സംഘടിപ്പിച്ച്‌ മാസ്റ്റർ പ്ലാൻ തയ്യാറാക്കി. വാർഡിനെ മേഖലകളായി തരംതിരിച്ച്‌ ഓരോ മേഖലക്കും 10 പേരടങ്ങുന്ന സമിതി രൂപീകരിച്ചു. സമിതിയുടെ നേത്യത്വത്തിൽ വീടുകൾ കയറി ഇറങ്ങി തെങ്ങുകളുടെ എണ്ണം തിട്ടപ്പെടുത്തി. മുറിച്ചു മാറ്റേണ്ടവ പെയിന്റടിച്ച്‌ രേഖപ്പെടുത്തി. അപേക്ഷയും മറ്റും വീടുകളിൽ നിന്ന്‌ ശേഖരിച്ചു. വാർഡ്‌ കൺവീനറുടെ നേതൃത്വത്തിൽ ശേഖരിച്ച വിവരങ്ങൾ ക്യഷി ഭവനിൽ ക്രോഡീകരിച്ച്‌ ബോർഡിന്‌ സമർപ്പിച്ചു അംഗീകാരം നേടി. ഒരു കമ്മിറ്റിയുടെ അടിസ്ഥാനത്തിൽ മുറിച്ചുമാറ്റലും വളം വിതരണവും സമയബന്ധിതമായി നടപ്പിലാക്കി. ആനൂകൂല്യ വിതരണവും വാർഡ്‌ തലത്തിൽ നടന്നു. എല്ലാ അർത്ഥത്തിലും ഒരു കർഷകമിത്ര പരിപാടിയായിട്ടാണ്‌  പദ്ധതി നടപ്പിലാക്കിയത്‌.
കുലശേഖരപുരം പഞ്ചായത്തിലെ 22 വാർഡുകളിലും നാളികേര വികസന ബോർഡിലെ ഉദ്യോഗസ്ഥരുടെയും ക്യഷി വകുപ്പ്‌ ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യവും ഫീൽഡ്‌ തലത്തിലുളള സന്ദർശന പരിപാടികളും പരിശീലനങ്ങളും  എല്ലാ കൂടിയായപ്പോൾ പദ്ധതിക്ക്‌ നൂറുമേനി. അന്ന്‌ ഒരു വാർഡിന്റെ ക്ലസ്റ്റർ കൺവീനറയാറുന്ന  ശ്രീ. പി. എസ്‌. അബ്ദുൽ സലിം കേരളത്തിലെ തദ്ദേശ സ്വയംഭരണ  സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടിയ ഭൂരിപക്ഷത്തോടുകൂടി ജയിച്ചു, മെമ്പറായി. തുടർന്ന്‌ അദ്ദേഹം കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റായി. ഏറ്റവും സുഗമമായും സമയബന്ധിതമായും പദ്ധതിയുടെ ഒന്നാംഘട്ടവും രണ്ടാംഘട്ടവും പൂർത്തീകരിച്ചു.  കേരളത്തിൽ ഏറ്റവും കൂടുതൽ വിസ്തീർണ്ണത്തിൽ അതായത്‌ 600 ഹെക്ടറിൽ കരനെൽ കൃഷിയും നടപ്പിലാക്കി. മെയ്‌ മാസം മുതൽ ആഗസ്റ്റ്‌ മാസം വരെ നടപ്പാക്കിയ പദ്ധതിയിൽകൂടി നാളികേര ക്യഷി അഭിവ്യദ്ധിപ്പെടുകയും തെങ്ങിനിടയിൽ നെല്ല്‌ വിളയിച്ചതു വഴി നാളികേരത്തിന്റെ ഉത്പാദനം കൂടുകയും ചെയ്തു, ഇത്‌ നാളികേര ക്യഷി മേഖലക്ക്‌ ഒരു തിലകക്കുറിയായി.
കുലശേഖരപുരം ഗ്രാമപഞ്ചായത്തിൽ 22 വാർഡുകളിലായി 1108.97 ഹെക്ടർ സ്ഥലത്തെ 11693 കർഷകരുടെ 44429 രോഗം ബാധിച്ച  തെങ്ങുകൾ മുറിച്ചുമാറ്റി. 177435 തെങ്ങുകൾക്ക്‌ വളവും പരിചരണവും നൽകിയപ്പോൾ ഏകദേശം 154.58 ലക്ഷം രൂപ ചിലവായി. കുലശേഖരപുരത്തെ ആദിനാട്‌ തേങ്ങയുടെ പ്രതാപം വീണ്ടെടുക്കാൻ തുടങ്ങി.  പഞ്ചായത്തിലെ മുതിർന്ന കർഷകരായ ശ്രീ. ചന്ദ്രൻപിളള, കണ്ടത്തിൽ ശ്രീ. രാഘവൻപിളള ചാരൂർ, കുളങ്ങരേത്ത്‌ ശ്രീ.സദാനന്ദൻ പിളള ,  ശ്രീ. ദിവാകരൻ, ക്യഷ്ണ നിവാസ്‌, ശ്രീ. പത്മാകരൻ കൈപ്പള്ളിൽ എന്നിങ്ങനെ ഒട്ടേറെ കർഷകർ ഒരേ സ്വരത്തിൽ പറയുന്നു, പദ്ധതി കർഷകർക്ക്‌ ഒരു വരദാനമാണ്‌.
ഇതിനു ഉപോത്ബലകമായി കുറച്ച്‌ വസ്തുതകൾ കൂടി ചുവടെ ചേർക്കുന്നു. കേരള സർക്കാരിന്റെ അഭിമാനമായ പച്ചത്തേങ്ങ സംഭരണം 2013 ജനുവരി 1-​‍ാം തീയതി കേരള മുഖ്യമന്ത്രി കുലശേഖരപുരത്ത്‌ ഉദ്ഘാടനം ചെയ്തു, നാളികേര സംഭരണം തുടങ്ങിയപ്പോൾ കുലശേഖരപുരം  ക്യഷിഭവനിൽ 484 കർഷകരിൽ നിന്ന്‌ 4.5 ലക്ഷം കിലോ പച്ചതേങ്ങ സംഭരിച്ചു. ശരാശരി 700 ഗ്രാം തൂക്കം വരുന്ന പൊതിച്ച തേങ്ങ കർഷകർ കിലോയ്ക്ക്‌ 16 രൂപ നിരക്കിൽ ക്യഷിഭവനിൽ സംഭരണത്തിനായി എത്തിച്ചു. ഇതിൽ നിന്ന്‌ തന്നെ നാളികേര ഉത്പാദനം വർദ്ധിച്ചതായി കാണാൻ കഴിഞ്ഞു. ഇപ്പോൾ  കുലശേഖരപുരം ഗ്രാമപഞ്ചായത്തിലുടനീളം  സഞ്ചരിച്ചാൽ തെങ്ങിന്റെ ഓലകളിൽ നല്ല പച്ചപ്പും കാണാൻ കഴിയുന്നു. നാളികേര ക്യഷിയിലെ അനന്ത സാധ്യതകൾ മനസ്സിലാക്കി പഞ്ചായത്തിലെ കർഷകർ ഒരുമിച്ച്‌ ചേർന്ന്‌ 28  സിപിഎസു കളാണ്‌ നാളികേര വികസന ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്‌. സിപിഎസുകൾ ചേർന്ന്‌ ഫെഡറേഷനുകൾ രൂപികരിച്ച്‌ വൻതോതിൽ നാളികേരം സംസ്ക്കരിക്കാൻ സാധിക്കുന്ന കൊപ്രഡ്രയർ യൂണിറ്റ്‌ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്‌  കർഷകർ.
കുലശേഖരപുരം ക്യഷി ഭവനിലെ വനിത കർഷകർ ചേർന്ന്‌  രൂപികരിച്ച തൊഴിൽ സേന ഇന്ന്‌ വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. ക്യഷിഭവൻ സംഭരി
ക്കുന്ന പച്ചതേങ്ങ കൊപ്രയാക്കി കേരഫെഡിന്‌ നൽകുന്ന പ്രക്രിയ നടന്നു വരുന്നു. ഇതു വരെ ഏകദേശം 5 ലക്ഷം കിലോ തേങ്ങ കൊപ്രയാക്കിയ ഇനത്തിൽ 7 ലക്ഷം രൂപ വരെ വരുമാനമായി തൊഴിൽ സേനയിലെ സ്ത്രീകൾക്ക്‌ ലഭിച്ചു.
പച്ചതേങ്ങയിൽ നിന്ന്‌ ലഭിച്ച തേങ്ങവെള്ളം ഉപയോഗിച്ച്‌ നാളികേര ശീതള പാനീയം ഉണ്ടാക്കുവാനും വിനാഗിരി ഉത്പാദിപ്പിക്കാനും പരിശീലനവും അവർക്ക്‌ നൽകി. കൂടുതൽ സംരംഭങ്ങൾക്കും നേട്ടങ്ങൾക്കും വഴിയൊരുക്കിക്കൊണ്ട്‌ നാളികേരക്യഷി പനരുജ്ജീവിച്ചിരിക്കുന്നു. പദ്ധതികൾ വിജയകരമായി നടപ്പിലാക്കിയതിന്‌ ചുക്കാൻ പിടിച്ചതിന്‌ ക്യഷി ഓഫിസർ 2009-10 വർഷത്തെ കേരള സർക്കാരിന്റെ കർഷക മിത്ര അവാർഡ്‌, 2009 -10 ലെ നാളികേര വികസന ബോർഡിന്റെ ബെസ്റ്റ്‌ എക്സ്റ്റൻ ഷൻ വർക്കർ അവാർഡ്‌, 2012ലെ ഹൈദ രാബാദ്‌  എക്സ്റ്റൻഷൻ ട്രയിനിംഗ്‌  ഇൻ സ്റ്റിറ്റിയൂട്ടിന്റെ ബെസ്റ്റ്‌ എക്സ്റ്റൻഷൻ പ്രോഫഷണൽ അവാർഡ്‌ എന്നിവയ്ക്ക്‌ അർഹനായി.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...