24 Oct 2013

ന്റെ നാണിക്കവിത


ഗീത മുന്നൂർക്കോട്

ടീച്ചറമ്മേ..ങ്ങള് എയുതണതൊക്കെ
കവിതോളാ. ..?
എന്തായീക്കവിതാന്ന്വച്ചാ
ന്നെങ്കൂടൊന്ന് കേപ്പിച്ചൂടെ

..ന്നാളൊരൂസം നിയ്യ് മുറ്റമടിക്കുമ്പൊ
എഴുതീല്ലേ ഒന്ന്
അതന്നെ കവിത.

കല്ലീ തുണിയടിക്കുമ്പൊ
തിരിച്ചും മറിച്ചും നോക്കി
നിയ്യ് പിറുപിറുക്കുമ്പൊ
ഞാഅടുത്ത് വന്നാ അപ്പൊ വരും
ന്റെ കവിതേംന്റെ കൂടെ.

വട്ടപ്പാത്രത്തിന് ചകിരി ഉരസി
നീയങ്ങനെ താളത്തില്
വള കിലുക്കുമ്പൊ
ഞാനോർക്കണതും കവിതന്ന്യാ

തേങ്ങക്കൊപ്പം നെന്റെ മനസ്സും കൂടെ
ഈ ടീച്ചറമ്മക്ക് വേണ്ടി
ചെരകി കൂട്ടാറില്ലേ നാണീ..
അപ്പഴൊക്കെ ഞാനോരോ
നാണിക്കവിതണ്ടാക്ക്വായിരിക്കും

നീയങ്ങനെ ചൊപ്പനം കണ്ട്
സാമ്പാറില് സ്വാദിളക്കുമ്പഴും വരും
..ന്റെ  നാവിലൂറീംകൊണ്ടൊരു കവിത.

അരകല്ലില് ചതച്ചരച്ച്
എരിപൊരി നെന്റെ കൈകള്
ഉഷാറാകുമ്പൊ
ന്റെ കണ്ണിലാ നാണീ
കവിത ചൊമക്ക്വാ.

..ന്നാലും ..ന്റെ നാണിക്കുട്ടീ
എന്തോരു ചേലാ നാണിക്കവിതക്ക്
നെന്നെപ്പോലെന്നെ !

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...