23 Dec 2013

മഴയുടെ മണം


ഗ്രീഷ്മാ മാത്യൂസ്

അയാളുടെ ജീവിതം, അയാളെ  കവിഞ്ഞും എനിക്ക്‌ അവകാശപ്പെട്ടിരുന്നു,ഒരുപക്ഷെ എനി​‍്ക്ക്‌ മാത്രം.അതിന്റെ അഹങ്കാരത്തിൽ സ്വയം മതി മറന്നു ജീവിച്ചു. അയാൾക്കെന്നെ ഒരുകാലത്തും മറക്കാൻ കഴിയില്ലെന്നതായിരുന്നു ഈ ജ?ത്തിൽ എനിക്ക്‌ കിട്ടിയ ഏറ്റവും വലിയ വരം.നൂറു വർഷങ്ങളിതു പോലെ കാത്തിരിയ്ക്കാൻ ഈ തിരിച്ചറിവ്‌ മാത്രം മതി.


കാത്തിരിപ്പ്‌, ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നു പോയപ്പാൾ, പഴയ പ്രണയത്തിന്റെ സ്മാരകശില പോലെ അവളുടെ ഉള്ളിലെ മരം, കറുത്ത, രക്തത്തിന്റെ നിറമുള്ള പൂക്കൾ വിടർത്തി. വിഷം നിറഞ്ഞ അതിന്റെ കായ്കൾ അയാൾക്ക്‌ വേണ്ട‍ി മോഹനിറങ്ങളിൽ, ചില്ലകളിൽ തൂങ്ങിയാടി. അയാളുടെ കൈകൾ അവയെ തേടി  വരുമെന്നും, അപ്പോൾ ആരുമറിയാതെ ആ മരത്തിൽ താൻ വളർത്തിയ കരിനാഗം അയാളെ വരിഞ്ഞു മുറുക്കുമെന്നും, എത്രയോ രാത്രികളിൽ ചുണ്ട​‍ുകൾകൊ

ണ്ട​‍ു തന്നെ ശ്വാസം മുട്ടിച്ചതുപോലെ, അയാളെയും ആവേശത്തിരയുടെ മുകളിൽ നിന്നും എറിഞ്ഞുകൊല്ലാമെന്നും ഗൗരി വ്യാമോഹിച്ചു.

മറ്റേതോ യുഗത്തിൽ സംഭവിച്ചതുപോലെ ഭൂതകാലം, ഇരുട്ടുമുറിയിലിരുന്നു ചിരിച്ചു. അന്ന്‌ ലൈബ്രറിയുടെ ഇടനാഴിയിൽ ചേർത്തു നിർത്തിയപ്പോൾ അയാളുടെ മണം അവൾ ആദ്യമായിയറിഞ്ഞു. കണ്ണുകളിലെ മാന്ത്രിക വെളിച്ചം, അവളെ ഈയലാക്കി മാറ്റി.അതിലേയ്ക്ക്‌ നോക്കുമ്പോൾ മാത്രം,അവളുടെ മുഖം തുടുത്തു കാണപ്പെട്ടു.


അയാളുടെ ആഴത്തിലുള്ള ചുംബനങ്ങൾക്ക്‌ മഴയുടെ മണമുണ്ട​‍ായിരുന്നു.പിന്നീട്‌ അയാൾ ശ്രദ്ധിക്കാനായി മാത്രം കടും നിറങ്ങളണിഞ്ഞു,പൊട്ടുതൊട്ടു.... അയാൾ ഒരുമാന്ത്രികനായിരുന്നു, അതിനാൽ അയാൾക്ക്‌ മുന്നിൽ സ്ത്രീകൾ വേഗം വശംവദരായി. അക്കൂട്ടത്തിലേക്ക്‌ ഒരാൾ കൂടി.. പക്ഷേ ഒരിക്കലും തന്നെ പോലെ അയാൾക്ക്‌ വേറൊരു സ്ത്രീയേയും സ്നേഹിയ്ക്കാൻ കഴിയില്ലെന്ന്‌ ഗൗരി വിശ്വസിച്ചു. കാരണം വേറൊരു പെണ്ണിനോടും അയാൾ വിവാഹാഭ്യർത്ഥന നടത്തിയിട്ടി​‍്ല്ല, മാന്യമായി പെരുമാറിയിട്ടില്ല. 'അപ്പോൾ പിന്നെ എന്നെയല്ലേ അയാൾ ഏറ്റവും സ്നേഹിക്കുന്നത്‌?' ഈ ചോദ്യങ്ങൾക്ക്‌ മുമ്പിൽ പ്രഭ ഉത്തരമില്ലാതെ നിന്നു. അവൾക്ക്‌ അയാളെ വിശ്വാസമില്ല. ഗൗരിയും ചതിയിൽ പെടുമെന്ന്‌ പ്രഭ വിശ്വസിച്ചു.


അയാളെ നഷ്ടപ്പെടുന്നതിലും വലിയ നഷ്ടങ്ങൾ ഒന്നുമില്ലെന്ന്‌ തോന്നിത്തുടങ്ങിയപ്പോൾ വീടുവിട്ടിറങ്ങി.

അയാളോടൊത്തുള്ള ദിവസങ്ങളെല്ലാം ആഘോഷമായിരുന്നു, മുളപൊട്ടാറായ ഒരു വിത്തിന്റെ സംഭ്രമത്തോടെ അവൾ അയാളെ സ്നേഹിച്ചു. അങ്ങനെ അവളുടെ ഉള്ളിൽ ഒരു മരം ജനിച്ചു. ശ്വാസംമുട്ടിക്കുന്ന അയാളുടെ ഉമ്മകൾ, ആ മരത്തെ പേമാരി പോലെ പൊതിഞ്ഞു. ശിഖരങ്ങൾ പൂത്തു, തളിർത്തു. മഴയുള്ള രാത്രികളിൽ ഗൗരി അയാളെ ചുറ്റിവരിഞ്ഞു കിടന്നു; ഈ ലോകത്തെ മറന്നു, മനുഷ്യരെ മറന്നു, ദൈവങ്ങളെ മറന്നു.


ഒരുനാൾ അയാൾ പോകുന്ന കാഴ്ച കൺണ്ട​‍ു ഗൗരി വാതിൽ ചാരിനിന്നു. എന്റെ വൃക്ഷത്തിന്റെ വേരുകൾ ഒരു മഴയ്ക്ക്‌ വേണ്ട  കേണു. പിന്നീട്‌ അവ വസന്തത്തെ കാണാതെ കരിഞ്ഞുണങ്ങി.

പ്രഭയുടെ അന്വേഷണങ്ങൾക്കൊടുവിൽ അയാൾ ബനാറസിലോ മറ്റോ ജീവിക്കുന്നതായി ക​‍െണ്ടത്തി. കൂടെ ഒരു ബംഗാളി സ്ത്രീ      ഉ​‍െൺ???ന്നു കേട്ടിട്ടും, വരാനിരിക്കുന്ന മഴക്കാലത്തെക്കുറിച്ച്‌ അവ്യക്തമായെന്തോ പറഞ്ഞതല്ലാതെ, മറ്റൊന്നിനും ഗൗരിക്ക്‌ ഉത്തരം കിട്ടിയില്ല. നാല്‌ ചുവരുകൾക്കപ്പുറത്ത്‌ കാലം തെറ്റിപ്പെയ്യുന്ന മഴ, വാതിലുകളും ജനലുകളും ചേർത്തടച്ചു, പിന്നെ രഹസ്യമായി ചോദിച്ചു:  


'ഗൗരി, നിന്നെ സ്നേഹിച്ചു മടുത്ത്‌ അയാൾ ഉപേക്ഷിച്ചു പോയതറിഞ്ഞില്ലേ..?'

മറുപടി കിട്ടാതായപ്പോൾ മഴ ദേഷ്യത്തോടെ പിറുപിറുത്തു: 'അറിഞ്ഞിട്ടുണ്ട​‍ാകില്ല, കാരണം നിനക്ക്‌ മണം എന്റെ നഷ്ടമായല്ലോ'

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...