25 Feb 2014

വിവാഹവും വിവാഹനിശ്ചയവും

സി.പി.രാജശേഖരൻ
               വിവാഹ നിശ്ചയം കഴിഞ്ഞ പിറ്റേന്നാള്‍ പ്രതിശ്രുത  വധു ബൈക്കാക്സിഡന്റില്‍ മരണപ്പെട്ടു എന്നു്‌, കഴിഞ്ഞയാഴ്‌ച്ച  പത്രത്തിൽ ഒരു വാര്‍ത്ത ഉണ്ടായിരുന്നു . ബൈക്കോടിച്ചിരുന്നതാകട്ടെ, അവരുടെ ഭര്‍ത്താവാകാന്‍ ഒരുങ്ങി ഈ  നിശ്ചയത്തില്‍  പങ്കെടുത്ത, ഭാവിവരനായ  യുവാവു തന്നെ. ഇന്നിപ്പോള്‍ വിവാഹനിശ്ചയം പോലും കഴിയണ്ട;; വിവാഹം ആലോചിച്ചുതുടങ്ങിയാല്‍ തന്നെ അവര്‍ ഒരുമിച്ചു യാത്റ ചെയ്യാനും സിനിമ കാണാനും ഹോട്ടലുകളില്‍ നിന്നു്‌ ആഹാരം കഴിയ്ക്കാനും, കുറേക്കൂടി പുരോഗമനമുള്ളവര്‍ ഒരുമിച്ചു്‌ താമസിയ്ക്കാന്‍ പോലും തുടങ്ങിയിട്ടുണ്ടു്‌ എന്നതില്‍ നമുക്കാര്‍ക്കും അപ്റിയമോ, അഭിപ്റായ വ്യത്യാസമോ ഇല്ല. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വിവാഹം കഴിയ്ക്കാന്‍ തീരുമാനിയ്ക്കാതെ തന്നെ, (ചിലര്‍ വിവാഹം കഴിയ്ക്കില്ല എന്നുതന്നെ തീരുമാനിച്ചുകൊണ്ടും) ഒരുമിച്ചു താമസിയ്ക്കുന്നുണ്ടല്ലൊ. ആ രീതി  നല്ലതാണെന്നും അങ്ങിനെ കുറേക്കാലം ഒരുമിച്ചു്‌  ജീവിച്ചു്‌ പരസ്പരം മനസ്സിലാക്കിയശേഷം കല്യാണം കഴിയ്ക്കുന്നതു തന്നെയാണു നല്ലതെന്നും വാദിയ്ക്കുന്നവരുണ്ടു്‌. ആ വാദഗതി പൂര്‍ണ്ണമായും തെറ്റാണെന്നു്‌ പറയാനും ഇവിടെ  മുതിരുന്നില്ല. എന്നാല്‍, അതു ശരിയല്ല; പെണ്ണും ചെറുക്കനും വിവാഹ ശേഷം മാത്റമേ  ഒരുമിച്ചിടപഴകി  ജീവിയ്ക്കാവൂ  എന്നു വാദിയ്ക്കുന്നവര്‍  പറയുന്നതിലും  ശരിയുണ്ടെന്നു്‌ തന്നെയാണു്‌ ആനുകാലിക സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതു്‌.
               നിശ്ചയം കഴിഞ്ഞു്‌, ആറുമാസം മുതല്‍ ഒരുകൊല്ലം വരെ കഴിഞ്ഞു്‌. കല്യാണം നടത്തുന്ന  ഒരു  സമ്പ്രദായത്തിലേയ്ക്കു  കേരളീയ കുടുമ്പങ്ങള്‍ എത്തിക്കഴിഞ്ഞിട്ടുണ്ടു്‌. അതിനു കാരണവും പലതായിരിയ്ക്കും. എന്നാല്‍ ഇന്നു്‌ തീരുമാനം ഏതാണ്ടു്‌ മാനസികമായി ഉറപ്പിച്ചു കഴിഞ്ഞാല്‍ ഉടന്‍, പെണ്ണും ചെറുക്കനും തമ്മില്‍ മൊബൈല്‍ വഴി പ്റേമവും പ്റേമാതിരിക്ത-ബന്ധങ്ങളും തുടങ്ങുകയായി. അതില്‍ ഇരു വീട്ടുകാരും എതിര്‍പ്പു പ്റകടിപ്പിയ്ക്കാറുമില്ല എന്നതു്‌ ഇന്നത്തെ ലോകത്തിന്റെ പോക്കിനു്‌ അനുസരിച്ചായിരിയ്ക്കണം.    ആയിക്കോട്ടെ; പക്ഷേ, ചില മനസിക പ്റശ്നങ്ങള്‍ ഇവിടെ പറയാതെ തരമില്ല. വിവാഹം ഉറപ്പിച്ചാലും ഇല്ലെങ്കിലും,  വിവാഹം കഴിയുന്നതുവരെ അവര്‍ , ഒരു സാധാരണ പുരുഷനും സ്ത്റീയും മാത്റമാണെന്ന സത്യം സമ്മതിച്ചേ മതിയാകൂ. സാധാരണ ഗതിയില്‍ അത്തരം ഒരു പുരുഷനും സ്ത്റീയും തമ്മില്‍ അടുത്തിടപെടുമ്പോള്‍ അവരില്‍ പ്റക്റ്ത്യാ ഉള്ള വൈകാരികഭാവങ്ങള്‍ ഉണാരുകയും ആവേശവും ആകാംക്ഷയും അമിതാവേഗത്തിലാവുകയും ചെയ്യുന്നതു്‌ സ്വാഭാവികം. അതുകൊണ്ടു തന്നെ, അതു അവരുടെ യാത്റയിലും, പ്റത്യേകിച്ചു്‌ ഡ്റൈവിങ്ങിലും  പ്റതിഭലിയ്ക്കും. അപ്പോള്‍ അവര്‍ ചെയ്യുന്ന ജോലികളിലും പഠനങ്ങളിലും കോണ്‍സന്‍ട്റേഷന്‍ കുറയുകയും  അതുമൂലം നഷ്ടങ്ങളോ അപകടങ്ങളോ  ഉണ്ടാകുകയും ചെയ്യുന്നതു്‌ സ്വാഭാവികം.
                           അതേക്കാള്‍ വലിയ ഒരു അപകടം മറ്റൊന്നാണു്‌. ഈ ആറുമാസക്കാലം കൊണ്ടോ ഒരുവര്‍ഷം കൊണ്ടോ അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ ഏറ്റുമുട്ടാന്‍ തുടങ്ങുകയും  അതില്‍ പ്റിയങ്ങളേക്കാള്‍ അപ്റിയങ്ങളാണു്‌ കൂടുതല്‍ വരുന്നതെങ്കില്‍ ഈ വിവാഹം വേണ്ടെന്നു്‌ വയ്ക്കാനുള്ള സാഹചര്യവും കൂടുതലാണു്‌. ഇതിനേയാണു്‌ പാശ്ചാത്യ സമൂഹം നല്ലതായിക്കാണുന്നതു്‌. കാരണം, ‘അടുത്ത്റിയുന്നതോടെ യോജിയ്ക്കാന്‍ പറ്റാത്തവര്‍ യോജിയ്ക്കാതിരിയ്ക്കുന്നതല്ലേ, വിവാഹശേഷം വേര്‍പിരിയുന്നതേക്കാള്‍ നല്ലതു്‌’, എന്നാണു്‌ അവര്‍ ചോദിയ്ക്കുന്നതു്‌. അവരേ സംബന്ധിച്ചു്‌ ആ ചോദ്യം ശരിയുമാണു്‌. കാരണം, അവിടെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും സ്റ്റുഡന്റ്‌ലൈഫില്‍തന്നെ, ഒരുമിച്ചു്‌ താമസിയ്ക്കുകയും പരസ്പരം ഇരുവരുടേയും വീടുകളിലെ സ്വകാര്യമുറികളില്‍ ഒത്തുകൂടുകയും ചെയ്യുന്നതു്‌ എല്ലാ വീട്ടിലും പതിവായതിനാല്‍ ആര്‍ക്കും അതില്‍ പരിഭവമോ പ്റശ്നമോ ഇല്ല.
എന്നാല്‍ കേരളത്തിലെ സ്ഥിതി നേരേ മറിച്ചാണു്‌. അത്തരത്തില്‍ വിവാഹനിശ്ചയത്തിനു ശേഷം വിവാഹം വേണ്ടെന്നു വച്ചിട്ടുള്ള സംഭവങ്ങളില്‍,  ആണ്‍കുട്ടിയേക്കാള്‍ കൂടുതലായി പെണ്‍കുട്ടികളില്‍ അതു്‌ പരിക്കേല്‍പ്പിച്ചിട്ടുമുണ്ടു്‌. നമ്മുടെ സമൂഹം അങ്ങിനേയാണു്‌. അവള്‍ ഒരുത്തന്റെ കൂടെ കറങ്ങിയടിച്ചു നടക്കുന്നുണ്ടായിരുന്നു എന്നുകേട്ടു്‌ ‘അതിലെന്താ തെറ്റു’  എന്നു ചോദിയ്ക്കാന്‍ ഇവിടുത്തെ ആണ്‍പിള്ളേര്‍ക്കോ അവരുടെ രക്ഷാകര്‍ത്താക്കള്‍ക്കോ, മനോവികാസം കിട്ടിയിട്ടുണ്ടെന്നു തോന്നുന്നില്ല. സന്തോഷിച്ചതു്‌ ഇരുവരും ഒരുമിച്ചാണെങ്കിലും, അതിന്റെ പാപഭാരം ഏല്‍ക്കേണ്ടിവരുന്നതു്‌ പെണ്ണിനു മാത്റം എന്ന നമ്മുടെ രീതി ശരിയല്ല എന്നുതന്നെയാണു്‌ നാം അഭിപ്റായപ്പെടേണ്ടതും വിശ്വസിയ്ക്കേണ്ടതും. പക്ഷേ, അതു്‌ ഇതുവരെ ഉണ്ടായിട്ടില്ലാത്ത സ്ഥിതിയ്ക്കു്‌ ഈ വിവാഹപൂര്‍വമായ ഒരുമിച്ചു നടപ്പു്‌ വേണ്ടെന്നു വയ്ക്കുന്നതല്ലേ നല്ലതു്‌ എന്നു ചിന്തിച്ചു പോകുന്നുണ്ടു്‌. വിവാഹത്തിനു മുമ്പു്‌ ഒരുവര്‍ഷം ഒരുമിച്ചു നടക്കുന്നതും വിവാഹ ശേഷം ഒരുവര്‍ഷം ഒരുമിച്ചുണ്ടാകുന്നതും ഒരേ വൈകാരികതലത്തിലല്ല  എന്ന  മനശ്ശാസ്ത്റ  തത്വം  യുവതീ യുവാക്കള്‍  അറിയണം. അതുകൊണ്ടു്‌ ഈ ഒത്തുചേരല്‍ വിവാഹമോചനത്തിന്റെ എണ്ണം കുറയ്ക്കാനും, നമ്മുടെ നാട്ടില്‍  സഹായകമായിട്ടില്ല. മൊത്തം വിലയിരുത്തുമ്പോള്‍ വിവാഹപൂര്‍വമായ ഈ അഘോഷങ്ങള്‍ ഗുണത്തേക്കാള്‍ ഏറെ ദോഷമാണുണ്ടാക്കുന്നതു്‌എന്നാണു്‌, അനുഭവം. പള്ളികളില്‍നിന്നു കിട്ടുന്ന പ്റീ മാരിറ്റല്‍ കൌണ്‍സലിംഗ് ഇത്തരം കാര്യങ്ങളേക്കൂടി ഉദ്ബോധിപ്പിയ്ക്കുന്നതു്‌ നല്ലതു്‌ എന്നു തോന്നിപ്പോകുന്നു. സത്യത്തില്‍, കര്‍സ്തീയ സമൂഹത്തില്‍ വിവാഹമോചനം കുറയുന്നതിനു പ്റധാന കാരണം, ഇടവകയുടേയും വികാരികളൂടേയും ഇടപെടലുകളും കൌണ്‍സലിങ്ങും കൊണ്ടാണു്‌ എന്നു പറയാതെ തരമില്ല. ബൈക്കാക്സിഡന്റില്‍ മരണപ്പെട്ട ആ പ്റതിശ്റുതവധുവിന്റെ സങ്കല്‍പ്പങ്ങളും പ്റതീക്ഷകളും തല്ലിക്കെടുത്താന്‍ , അറിഞ്ഞോ, അറിയാതെയോ, ആ ബൈക്കുയാത്റ കാരണമായി എന്നതു്‌ ആ കുടുമ്ബത്തിനെങ്കിലും, തീര്‍ത്താല്‍ തീരാത്ത ഒരു ദു:ഖം തന്നെയാണു്‌. ഇനി ഇതു്‌ മറ്റാര്‍ക്കും ഉണ്ടാകാതിരിയ്ക്കട്ടെ. എല്ലാം വിധി എന്നു പറഞ്ഞു്‌ ദൈവത്തെ പഴിയ്ക്കാതെ, ദൈവം നമുക്കു തന്ന നേര്‍ബുദ്ധി ശരിയാം വണ്ണം പ്റയോഗിച്ചോ എന്നാലോചിയ്ക്കുന്നതല്ലേ ഭംഗി?...
Ph - 9447814101  cp99rajsekhar@gmail.com

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...