25 Feb 2014

ശവരുചികളുടെ പാചകശാസ്ത്രം

നിദർശ് രാജ്

ഇടിഞ്ഞുപൊളിഞ്ഞ 
ലോകത്തെ 
നമുക്കെല്ലാവർക്കും 
ചേർന്ന് 
കെട്ടിപ്പടുക്കണം 
എന്നു പറഞ്ഞ 
നേതാവിനടുത്തേക്ക് 
വാർക്കക്കമ്പിയും 
അൾട്രാടെക്ക് 
സിമന്റിന്റെ 
ചാക്കുമായി 
പോയവന്റെ 
ശവം 
പുഴമീൻ കൊത്തി.

ഈ വിവരം 
ഒന്നുമറിയാതെ 
മീൻകാരൻ 
ആ മീനുകളെ 
ചൂണ്ടയിട്ടു 

അത് 
മരിച്ചുപോയ 
പണിക്കാരന്റെ 
മകൾ 
മീനൊന്നിന്നു 
അരരൂപ വെച്ച് 
വാങ്ങി 
വറുക്കുകയും 
കറിവയ്ക്കുകയും 
ചെയ്തു.

അച്ഛന്റെ 
ശവം 
തിന്നുമ്പോൾ 
മക്കളും,
ഭർത്താവിന്റെ 
ശവം 
തിന്നുമ്പോൾ 
ഭാര്യയും 
തിരിച്ചറിഞ്ഞു.
-അയാളുടെ 
ശവത്തിന് 
ഉപ്പു കൂടുതലും 
മുളകു കുറവുമാണെന്ന്-


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...