25 Feb 2014

മുപ്പത്തിരണ്ട് പല്ലും മുളക്കാത്തവർ

രാജൂ കാഞ്ഞിരങ്ങാട്


അഞ്ചുവീടും ആദ്യത്തെ വളവും കഴിഞ്ഞാൽ
അയമുക്കയുടെ വീടായി
ഞായറാഴ്ച എന്നും പാത്തുവിന്റെ പുയ്യാപ്ല
പോത്തിറച്ചി കൊണ്ടുവരും
അയമുക്കാന്റെ ഒഴിഞ്ഞ പറമ്പിൽ
ആരോരുമറിയാതെ ഞാൻ കാത്തിരിക്കും
കാറ്റിന്റെ കൈയിൽ നിന്നും
പോത്തിറച്ചി തിളയുടെ മസാലമണംവാങ്ങി
ഉമിനീരിന്റെ ഉറവയിലിട്ട്
ആദ്യരസം ഞാൻ നൊട്ടിനുണയും
പാത്തുവിന്റെ പുയ്യാപ്ലക്ക്
പോത്തിന്റെ നിറം
പോത്തൻ കണ്ണുകൾ
പോത്തക്കൻ മീശ
കാണാനൊരു പോത്തൻ
പോത്തിറച്ചി തിന്നു പുയ്യാപ്ല
പോത്തുപോലുറങ്ങുന്ന നട്ടുച്ചയിൽ
പാത്തു തട്ടത്തിന്റെ മട്ടത്തിലു
പോത്തിറച്ചി കെട്ടി
പതുങ്ങി പതുങ്ങി പറമ്പിലേക്ക് വരും
വായിൽ കിടന്നു പോത്തിറച്ചി
ചളിയിൽ നിന്ന് കാലു വലിക്കുമ്പോലെ
ചൾകോം,പുൾകോം ഒച്ചവെയ്ക്കും
കടിക്കുമ്പോൾ തെറിക്കും റബ്ബറുപൊലെ
പാത്തു  പുയ്യാപ്ലക്ക് പോത്തിന്റെ ചൂരെന്നു
പായാരം പറയും
കെട്ടിപിടിക്കുമ്പോൾ വെട്ടുപോത്തിന്റെ
മട്ടെന്നു അടക്കം പറയും
മണ്ണപ്പം ചുടാനും,പീട്യക്കച്ചോടം കളിക്കാനും
കൊതിയെന്നു സങ്കടൽ തിരയടിക്കും
പാഠബുക്കിലെ മയിൽ‌പീലി പെറ്റോന്ന്
ആഹ്ലാദപ്പെടും
ഒരു കാര്യത്തിൽ പുയ്യാപ്ലയും ഞാനും
തുല്ല്യരെന്നു
പാത്തു സമാധാനപ്പെടും
രണ്ട്പേർക്കും മുളചിട്ടില്ല ഇതുവരെ
മുപ്പത്തി രണ്ടു പല്ലും

............................................................

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...