23 Mar 2014

അഞ്ചാണ്ടൻ തിരുവാറാട്ട്



ഡോ.കെ.ജി.ബാലകൃഷ്ണൻ 
==================== 
എല്ലാറ്റിനും 
ഒരു ലിമിറ്റ് വേണമെന്ന്
നാട്ടുവഴക്കം;
കൂടാതെ,
കക്കുന്നവന് 
നിക്കാനറിയണമെന്നും.

പിന്നെ 
നടുക്കുളത്തിൽ 
ഇറങ്ങി 
ഒന്നിന് പോയാലും 
നാടറിയുമെന്നും.
നിനക്കും 
ഇതൊക്കെ 
ഓടും.
എങ്കിലും,
പലവട്ടമായാൽ 
ഒരുവട്ടം 
പെടുമെന്ന് 
സത്യമായും 
കിറുകൃത്യമായി 
ഓലത്തിളക്കം.
നീ പോഴനല്ല;
ചേകവരോളം
മെയ് വഴക്കം .
വെട്ടിന് വെട്ട്;
അടവിനടവ്;
രണ്ടിനും തട;
തച്ചോളിപ്പയറ്റ്.

ഒപ്പം 
കൊല്ലന് 
കോഴയെറിഞ്ഞ് 
കള്ളച്ചുരിക
പടയ്ക്കുവോൻ;
എകെ തോക്ക്
തലയിണച്ചോട്ടിൽ
പൊരുന്നയ്ക്ക് വയ്ക്കുവോൻ;
ശങ്കരാഭരണത്തിൽ 
പൊങ്കാലയിട്ട്
ദേവിയെ 
പ്രീതിപ്പെടുത്തുത്തുവോൻ; 
തനിക്കുള്ളതെല്ലാം 
തിരുനടയിൽ നേദിച്ച്  
പട്ട് പുതപ്പിച്ച് 
സാഷ്ടാംഗം 
പ്രണമിക്കുവോൻ.

ചിരിക്കുടുക്കകൾ പൊട്ടിച്ച് 
നീലാകാശത്തിൽ 
പൂത്തിരി;
നിറനിലാവെട്ടതിൽ
ദേവഭൂമിക്ക് 
പൊന്നാട.

2.
വരുന്നു 
അഞ്ചാണ്ടൻ
തിരുവാറാട്ട്;
പാണ്ടിമേളമെവിടെ?
പ്രാമാണിയെവിടെ? 
ചെണ്ട-കുഴൽ-തകിൽ 
ഇലത്താളമെവിടെ?
-നിന്റെ കുറുംകുഴൽ(പണം)
എവിടെ?

പഞ്ചവാദ്യമെവിടെ?
അമിട്ടും ഗുണ്ടും 
ആനയും കുടമാറ്റവും 
കൂറുമാറ്റവും
എവിടെ?
മഹാദേവാ!
അമ്മേ!
നാരായണാ!
ഒക്കെ 
എട്ടുനിലയിൽത്തന്നെ
പൊട്ടണം!
രാമാ!
അരവിന്ദനയനാ!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...