19 Sept 2014

പദ്ധതി നിർവ്വഹണത്തിൽ കാലവിളംബം ഉണ്ടാകാതെ മുന്നേറുക


ടി. കെ. ജോസ്‌  ഐ എ എസ്‌
ചെയർമാൻ, നാളികേര വികസന ബോർഡ്‌

നമ്മുടെ നാട്ടിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ വേഗതക്കുറവിനെക്കുറിച്ച്‌ നാം ധാരാളം പരാതിപ്പെടാറുണ്ട്‌. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ ഉടനീളം പലപ്പോഴും ഗവണ്‍മന്റ്‌ പദ്ധതികളിൽ  കാണപ്പെടുന്ന നിർവ്വഹണ രംഗത്തെ ഈ മാന്ദ്യത്തിന്റെ കാരണമെന്താണ്‌. പദ്ധതി നിർവ്വഹണത്തിലെ മാന്ദ്യം അഥവാ അവധാനത എന്നത്‌ നമ്മുടെ നാട്ടിൽ മാത്രം കാണപ്പെടുന്ന പ്രതിഭാസം ആണോ? ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കേവലം സർക്കാർ പദ്ധതികളിൽ മാത്രമാണോ അതോ സ്വകാര്യ പദ്ധതികളിലും സഹകരണ മേഖലയിലെ പദ്ധതികളിലും പൊതുമേഖല പദ്ധതികളിലും മാന്ദ്യം കാണപ്പെടുന്നുണ്ടോ? ഒരു വികസ്വര രാഷ്ട്രമായ ഇന്ത്യയിൽ പദ്ധതി നിർവ്വഹണത്തിന്റെ കാലതാമസം എപ്രകാരമാണ്‌ നമ്മുടെ സാമ്പത്തിക വളർച്ചയേയും വികസനത്തേയും ബാധിക്കുന്നത്‌ ? ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ ഗൗരവമായി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. പലപ്പോഴും റോഡ്‌ നിർമ്മാണം, മേൽപ്പാല നിർമ്മാണം, റോഡ്‌ വീതികൂട്ടൽ സർക്കാർ പ്രോജക്ടുകളുടെ നിർവ്വഹണം തുടങ്ങിയവ നിശ്ചിത സമയത്തിനകം പൂർത്തീകരിച്ച ചരിത്രം വളരെക്കുറവാണ്‌.

എന്നാൽ, ഇന്ത്യയുടെ ചരിത്രത്തിൽ ഇതേവരെ പൊതുതെരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകൾ കാലതാമസമുണ്ടാക്കിയതിന്റെ പേരിൽ തെരഞ്ഞെടുപ്പ്‌ മാറ്റി വെച്ച സന്ദർഭം ഉണ്ടായിട്ടില്ല. എന്തുകൊണ്ടാണ്‌ അതേ ഗവണ്‍മന്റ്‌ സംവിധാനം വികസന പ്രവർത്തനങ്ങളിൽ കാലതാമസമുണ്ടാക്കുന്നത്‌? ദീർഘമായ ചർച്ചകൾ സംസ്ഥാന-കേന്ദ്ര തലങ്ങളിൽ നടത്തുകയും ഇതേക്കുറിച്ച്‌ നിരവധി സിദ്ധാന്തങ്ങൾ പലരും അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്‌. കൃത്യമായ കലയളവിൽ യഥാസമയമാണോ നിർവ്വഹണം നടക്കുന്നത്‌ എന്ന വിലയിരുത്തലിന,​‍്‌ ഉത്തരവാദിത്വപ്പെട്ടവരുടെയെല്ലാം കൂട്ടായ പ്രവർത്തനവും നിശ്ചയദാർഢ്യവും ഏത്‌ പദ്ധതികളുടേയും പൂർത്തീകരണത്തിന്‌ അത്യാവശ്യമാണ്‌. ഒരുപക്ഷേ ഗവണ്‍മന്റിൽ  എല്ലാ ഘടകങ്ങളും ഒരുമിച്ച്‌ കൂട്ടുന്നതിനും ആ സാമഗ്രികളെ ഒരുമിച്ച്‌ കൊണ്ടുവരുന്നതിനും  കാലതാമസം നേരിട്ടുവേന്ന്‌ വരാം. ഇവിടെയാണ്‌ പദ്ധതികൾക്ക്‌ നേതൃത്വം കൊടുക്കുന്നവരുടെ ഇച്ഛാശക്തിയും, നിശ്ചയദാർഢ്യവും, കർമ്മകുശലതയും, നേതൃത്വപാടവവും പ്രകടമാകേണ്ടത്‌. ഇത്തരത്തിൽ കഴിവും കർമ്മകുശലതയും പ്രകടിപ്പിച്ചവരെയാണ്‌ സമൂഹം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക. ഏത്‌ പ്രതികൂല സാഹചര്യങ്ങളിലും, തങ്ങളുടെ കർത്തവ്യം മറക്കാതെ, ദൃഢനിശ്ചയത്തോടെ എത്ര പ്രതിബന്ധങ്ങളുണ്ടായാലും അവയൊക്കെ തരണം ചെയ്തു വ്യക്തിപരവും ഔദ്യോഗികവുമായ മറ്റ്‌ തിരക്കുകൾ മാറ്റി വെച്ചുകൊണ്ട്‌ ഏറ്റെടുക്കുന്ന പദ്ധതിയിൽ മാത്രം ലക്ഷ്യം വെച്ച്‌ അതിൽ മനസ്സും, ശരീരവും സ്വന്തം ടീമും ഒരേപോലെ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞാൽ ഏത്‌ പദ്ധതിയും സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കും. ഇതിനപവാദങ്ങൾ ഇല്ലെന്നല്ല, പ്രകൃതിക്ഷോഭങ്ങളും മനുഷ്യശക്തിക്ക്‌ അതീതമായ കാര്യങ്ങളും പലപ്രവർത്തനങ്ങളേയും ദീർഘിപ്പിക്കുന്നതിനും മറ്റീവ്പ്പിക്കുന്നതിനും കാരണമാകാം. അത്തരം കാര്യങ്ങളെക്കുറിച്ചല്ല ഇവിടെ പരാമർശിക്കുന്നത്‌. മറിച്ച്‌, മനുഷ്യന്‌ സാധ്യമായ കാര്യങ്ങളെക്കുറിച്ചാണ്‌.

5200ഓളം ഉത്പാദക സംഘങ്ങളും 230 ഉത്പാദക ഫെഡറേഷനുകളും 12 ഉത്പാദക കമ്പനികളും നാളികേര കർഷക കൂട്ടായ്മയിൽ രൂപീകൃതമായിരിക്കുന്ന കേരളത്തിൽ കർഷകരുടെ മാത്രം ഉടമസ്ഥതയിലുള്ള നമ്മുടെ ഉത്പാദക കമ്പനികളെ  പദ്ധതി "നിർവ്വഹണ കാലതാമസം" എന്ന രോഗത്തിൽ നിന്ന്‌ എങ്ങനെ മോചിപ്പിക്കാം; അഥവാ നാം ഏറ്റെടുക്കുന്ന പദ്ധതികൾ യഥാസമയത്ത്‌, യഥാവിധി നിർവ്വഹിക്കുന്നതിന്‌ കൂട്ടായ്മകളെ  എങ്ങനെ പ്രാപ്തമാക്കാം എന്ന്‌ ഗൗരവമായി ചിന്തിക്കാനുള്ള സമയമാണിത്‌. കാരണം 12 നാളികേരോത്പാദക കമ്പനികളും തങ്ങളുടെ കീഴിലുള്ള നാളികേരോത്പാദക ഫെഡറേഷനുകൾക്ക്‌ നീര ഉത്പാദനത്തിന്‌ ലൈസൻസിന്‌ അനുമതി നേടിയവരാണ്‌.  ഇതിൽ എത്രപേരുടെ പ്രോജക്ടുകളാണ്‌ തങ്ങൾ ലക്ഷ്യമിട്ട സമയത്തിനുള്ളിൽ പൂർത്തീകരിക്കാൻ പോകുന്നത്‌ എന്ന്‌ പരിശോധിക്കപ്പെടേണ്ടതുണ്ട്‌. 12ൽ 10 കമ്പനികൾക്കും സ്വന്തമായതോ അഥവാ ലീസിന്‌ എടുത്തതോ ആയ സ്ഥലം ലഭ്യമായിക്കഴിഞ്ഞു. സംസ്ഥാന എക്സൈസ്‌ വകുപ്പിൽ നിന്നും ലഭിക്കേണ്ട ലൈസൻസ്‌ ലഭിക്കുന്നതിനുള്ള എല്ലാ നിയമതടസ്സങ്ങളും മാറിക്കഴിഞ്ഞു. അംഗീകൃത ഓഹരി മൂലധനം 5 കോടി രൂപയെന്ന്‌ കമ്പനി രജിസ്റ്റർ ചെയ്തപ്പോൾ തന്നെ തീരുമാനം എടുക്കുകയും ചെയ്തിട്ടുണ്ട്‌. ഇതേ പംക്തിയുടെ  മുൻലക്കങ്ങളിൽ, കർഷകരിൽ നിന്നുള്ള ഓഹരി സമാഹരണം ഊർജ്ജിതപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ചും സൂചിപ്പിച്ചിരുന്നു. നാളികേരത്തിന്‌  സർവ്വകാല റെക്കോർഡ്‌ വില ലഭിക്കുന്ന ഇക്കാലത്ത്‌ പ്രഥമികമായി പദ്ധതി നിർവ്വഹണത്തിന്റെ ധനസമാഹരണം നടത്തേണ്ടത്‌ കർഷകരിൽ നിന്ന്‌ സമാഹരിക്കുന്ന ഓഹരി മൂലധനം വഴിയാണ്‌. ഓരോ കമ്പനികളും ഈ മേഖലയിലെ തങ്ങളുടെ പ്രവർത്തനം സമയബന്ധിതമായി നടപ്പാക്കിയിട്ടുണ്ടോയെന്ന്‌ പരിശോധിക്കുകയും എവിടെയെങ്കിലും പോരായ്മയും കാലതാമസവും ഉണ്ടായിട്ടുണ്ട്‌ എങ്കിൽ ആ പോരായ്മകൾ പരിഹരിച്ചുകൊണ്ട്‌, മറ്റുള്ളവരോടൊപ്പം മുൻപന്തിയിൽ എത്താൻ കൂട്ടായ ശ്രമം നടത്തണം.  ഏത്‌ പദ്ധതി പ്രവർത്തനത്തിന്റേയും സമയബന്ധിതമായ പുരോഗതിയ്ക്കും പൂർത്തീകരണത്തിനും അടിസ്ഥാനശില ഓഹരി മൂലധനമാണ്‌.

നീരയുത്പാദനത്തിൽ നാം ഇതുവരെ എന്ത്‌ പുരോഗതി കൈവരിച്ചു. വേണ്ടത്ര പുരോഗതിയുണ്ടോ, അതോ പിറകിലാണോ എന്നുകൂടി പരിശോധിക്കേണ്ടിയിരിക്കുന്നു. ഏതാനും മാസങ്ങൾക്ക്‌ മുൻപ്‌ തന്നെ ഓരോ ഉത്പാദക കമ്പനികളോടും തങ്ങളുടെ ഡയറക്ടർ ബോർഡിലെ അംഗങ്ങളെ ചെറിയ ടീമുകളാക്കി മാറ്റി, ഓരോരോ പദ്ധതികൾക്കും  പ്രവർത്തനങ്ങൾക്കുമുള്ള ഉത്തരവാദിത്വം, ഓരോ ടീമിനെ ഏൽപ്പിക്കണമെന്ന്‌ അഭ്യർത്ഥിച്ചിരുന്നു. നീര ഉത്പാദനത്തിന്‌ അവശ്യം വേണ്ട ലൈസൻസ്‌ നേടിയെടുക്കുന്നതിന്‌ നാം ഇതുവരെ എത്രമാത്രം കൃത്യനിഷ്ഠയുള്ള പ്രവർത്തനം നടത്തി, അതിൽ എത്രമാത്രം വിജയിച്ചുവെന്ന് കാര്യം തീർച്ചയായും വിലയിരുത്തുകയും  ഉത്തരവാദിത്വം ഏൽപ്പിച്ച ടീം അത്‌ എത്രമാത്രം നിർവ്വഹിച്ചുവേന്ന ഓരോ കമ്പനിയുടേയും ഡയറക്ടർ പ്രതിമാസ സംസ്ഥാനതല റിവ്യൂ യോഗത്തിൽ  ചർച്ച  ചെയ്യേണ്ടതുണ്ട്‌.
അടുത്ത മേഖല നീര ടെക്നീഷ്യന്മാരുടെ പരിശീലനമാണ്‌. പലപ്പോഴും എല്ലാ ജില്ലകളിൽ നിന്നും യഥാസമയം മാസ്റ്റർ ട്രെയിനർമാരെ  പരിശീലനത്തിന്‌ നാമനിർദ്ദേശം ചെയ്യുന്ന കാര്യത്തിൽ കാലവിളംബവും അവധാനതയും കാണുന്നുണ്ട്‌. മാസ്റ്റർ ട്രെയിനർമാരെ സംസ്ഥാനതലത്തിൽ പരിശീലിപ്പിച്ച്‌ കഴിഞ്ഞാൽ മാത്രമേ നിങ്ങളുടെ ജില്ലകളിൽ അവരെ പ്രയോജനപ്പെടുത്തി നീര ടെക്നീഷ്യന്മാരുടെ പ്രരിശീലനം ആരംഭിക്കാൻ കഴിയൂ. ഇപ്രകാരം മാസ്റ്റർ ടെക്നീഷ്യന്മാരെ ലഭിച്ച ജില്ലകളിൽപോലും മാസങ്ങൾ കഴിഞ്ഞിട്ടും നീര ടെക്നീഷ്യന്മാരുടെ പരിശീലനം  ഇതുവരെ ആരംഭിക്കാത്ത ചരിത്രവും മുന്നിലുണ്ട്‌.
 കേവലം നാല്‌ ജില്ലകളിൽ മാത്രമാണ്‌ കമ്പനികളുടെ പരിധിക്കുള്ളിൽ നീര ടെക്നീഷ്യന്മാരുടെ പരിശീലനം ഇതുവരെ ആരംഭിച്ചതായി അറിയിച്ചിട്ടുള്ളത്‌.  നമുക്ക്‌ വലിയ ലക്ഷ്യങ്ങൾ ഉണ്ടെങ്കിലും അതിനുവേണ്ടിയുള്ള തീരുമാനമെടുത്ത്‌ സമയബന്ധിതമായി നടപ്പാക്കുന്ന കാര്യത്തിൽ നാം നല്ല നാളെയ്ക്കുവേണ്ടി കാത്തിരിക്കുന്നു. മറ്റുള്ളവർ നമുക്ക്‌ കാര്യങ്ങൾ ചെയ്തുതരുമെന്ന പ്രതീക്ഷിച്ചുകൊണ്ട്‌ കാത്തിരിക്കുകയാണ്‌. ചില ഡയറക്ടർ ബോർഡിലെങ്കിലും നടക്കുന്ന ചർച്ചകളെക്കുറിച്ച്‌ ഡയറക്ടർമാർ പറയുമ്പോൾ അൽപ്പം ലജ്ജ തോന്നുന്ന അവസ്ഥയാണ്‌. ഡയറക്ടർ ബോർഡ്‌ അംഗങ്ങൾക്ക്‌ എന്ത്‌ ആനുകൂല്യങ്ങളും  സിറ്റിംഗ്‌ ഫീസും കിട്ടും, അതിന്‌ ആരാണ്‌ സഹായിക്കുക എന്നാണ്‌ ഓഹരി മൂലധന സമാഹരണത്തിൽ ഒരടിപോലും മുന്നോട്ട്‌ പോകാത്ത  ഒരു കമ്പനിയിലെ ഡയറക്ടർമാരുടെ ചോദ്യം.  നാളികേര വികസന ബോർഡിൽ നിന്ന്‌ കമ്പനിയുടെ ഡയറക്ടർ ബോർഡിന്റെ പ്രവർത്തനങ്ങൾക്കും സിറ്റിംഗ്‌ ഫീസ്‌ നൽകുന്നതിനും എന്തെങ്കിലും അനുവദിച്ചാൽ വളരെ നന്നായിരിക്കും എന്ന്‌ വളരെ വിനീതമായി സൂചിപ്പിച്ച കമ്പനി ഡയറക്ടർമാരുണ്ട്‌. പ്രിയപ്പെട്ടവരെ, ഇതല്ല  നമ്മൾ തൃത്താല കൂട്ടായ്കളിലൂടെ നാളികേര ഉത്പാദക കമ്പനികളിലേക്ക്‌ എത്തിയപ്പോൾ ലക്ഷ്യമിട്ടിരുന്നത്‌.  സബ്സിഡിയോ, ഗ്രാന്റോ, ഔദാര്യമോ, സൗജന്യമോ ഗവണ്‍മന്റിൽ നിന്നും ലഭിക്കുന്നതിനുള്ള പദ്ധതിയോ അല്ല. മറിച്ച്‌ ആത്മാഭിമാനത്തോടെ സ്വന്തം കാലിൽ നിൽക്കുന്നതിനും കർഷക കൂട്ടായ്മകൾ വളർത്തിക്കൊണ്ട്‌ അർഹമായ അവസരങ്ങൾ നേടിയെടുക്കുന്നതിനും കർഷകരെ സ്വയം പര്യാപ്തരാക്കുന്നതിനും വേണ്ടിയുള്ള കൂട്ടായ്മകളുടെ രൂപീകരണമാണ്‌ ലക്ഷ്യമിട്ടത്‌. സ്വാർത്ഥത മാറ്റിവെച്ച്‌  കൂട്ടായമയ്ക്കുവേണ്ടി  പ്രതിഫലേച്ഛ കൂടാതെ സേവനം ചെയ്യാൻ താൽപര്യമുള്ളവർ മാത്രം ഇതിന്റെ നേതൃത്വത്തിലേക്ക്‌ വരണെന്ന് വളരെ കർശനമായി പറഞ്ഞിരുന്നു. കേവലം സ്ഥാനമാണങ്ങൾക്കുവേണ്ടി നേതൃത്വത്തിലേക്ക്‌ കടന്നുവരുന്നവരാണ്‌ മുകളിൽ സൂചിപ്പിച്ച രീതിയിലുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നത്‌. 

 ഒരു പ്രാഥമിക സഹകരണ സംഘത്തിന്റെയോ ഗ്രന്ഥശാല സംഘത്തിന്റേയോ ബോർഡിലേക്ക്‌ കടന്നു വന്ന്‌ ?'ഇരുന്ന്‌' കൊടുക്കുന്ന ഡയറക്ടർ ബോർഡ്‌ അംഗങ്ങളെയാണ്‌ നാം സാധാരണ കാണുന്നത്‌. അങ്ങനെ "ഇരുന്ന്‌ കൊടുക്കുന്ന"തിന്‌ സിറ്റിംഗ്‌ ഫീ കിട്ടുകയും ഒരു സ്ഥാനമെന്ന നിലയിൽ തങ്ങളുടെ പദവി സമൂഹത്തിൽ മാന്യതയ്ക്കുവേണ്ടി ഉയർത്തിക്കാണിക്കുകയും ചെയ്യുന്ന പ്രവർത്തനവുമേ നാമിതുവരെ കണ്ടിട്ടുള്ളൂ. കർഷക കമ്പനിയുടെ ഡയറക്ടർമാർ അങ്ങിനെയാവേണ്ടവരും " ഇരുന്നുകൊടുക്കുന്നവരു"മല്ല മറിച്ച,​‍്‌ "ഓടിനടന്ന്‌ പ്രവർത്തിക്കേണ്ട"വരാണ്‌,  ചിലപ്പോൾ കയ്യിൽ നിന്ന്‌ തന്നെ പണം മാറ്റിവെയ്ക്കേണ്ട ആവശ്യങ്ങളും സാഹചര്യങ്ങളും വരുമ്പോൾ  അവ ധൈര്യപൂർവ്വം നേരിടുന്നതിന്‌ കഴിവുള്ളവരും പ്രാപ്തിയുള്ളവരും ആയിരിക്കണം. ഡയറക്ടർമാർ കഴിവും പ്രാപ്തിയും നിങ്ങൾക്കേവർക്കുമുണ്ട്‌ എന്നറിയാം. നിസ്വാർത്ഥമായി, സ്വന്തം താൽപര്യങ്ങൾ മാറ്റി വെച്ച്‌  കൂട്ടായ്മയ്ക്കുവേണ്ടി സമയവും, അദ്ധ്വനവും, പണവും മാറ്റിവെയ്ക്കാൻ സന്നദ്ധതയുള്ളവർക്കേ ഇത്‌ സാധിക്കൂ. ഇതിനർത്ഥം എല്ലാക്കാലത്തും നിങ്ങളുടെ കൈകളിൽ നിന്ന്‌ പണം മുടക്കണമെന്നല്ല, സ്വന്തമായി വരുമാനം ഉണ്ടാകുമ്പോൾ സിറ്റിംഗ്‌ ഫീസ്‌, യാത്രച്ചെലവ്‌ അതുപോലുള്ള കാര്യങ്ങൾ ഓരോ കമ്പനിക്കും നൽകാൻ കഴിയും. അതുവരെ ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കുന്നതിനും ഗൗരവമായി പഠിക്കുന്നതിനും തങ്ങളുടെ സമയവും അദ്ധ്വാനവും കുറച്ച്‌ ധനവിഭവങ്ങളും മാറ്റിവെയ്ക്കാൻ കഴിയുന്നില്ലായെങ്കിൽ തങ്ങളുടെ ടീമിന്റെ വേഗത കുറയ്ക്കുന്നതിനേക്കാൾ നല്ലത്‌, സന്മനസ്സും സമയവുമുള്ളവർക്കുവേണ്ടി സ്ഥാനങ്ങൾ ഒഴിഞ്ഞുകൊടുക്കുകയെന്നുള്ളതാണ്‌. 12 കമ്പനികൾക്കും നീര പ്രോജക്ടുകൾ തയ്യാറാക്കുന്നതിന്‌ സഹായം കൊടുത്തിരുന്നു. ഏപ്രിൽ മാസത്തിൽ നാളികേര ടെക്നോളജി മിഷന്റെ പ്രോജക്ട്‌ അപ്രോ‍ാവൽ കമ്മറ്റിയിൽ  അത്‌ പാസ്സാക്കി കൊടുത്തിരുന്നു. പക്ഷെ, ഇതുവരെയുള്ള പ്രവർത്തന പുരോഗതി നോക്കുമ്പോൾ 12 കമ്പനികളിൽ കേവലം 4 കമ്പനികൾ മാത്രമേ അൽപ്പമെങ്കിലും മുന്നോട്ടുപോയിട്ടുള്ളൂ. ബാക്കിയുള്ള കമ്പനികളെല്ലാം തങ്ങളുടെ "നല്ലകാലത്തെ സ്വപ്നം കണ്ടു"കൊണ്ട്‌  സുഖസുഷുപ്തിയിലാണ്‌. ഇതുവരെയും ഉണർന്ന്‌ എണീറ്റിട്ടില്ല. നീരയുടെ സൂര്യനുദിച്ചു കഴിഞ്ഞപ്പോഴും സ്വപ്നം കണ്ടുറങ്ങിയാൽ മതിയോ? പദ്ധതി നിർവ്വഹണം എന്നാൽ വസ്തു വാങ്ങലും അതിന്റെ ആധാരമെഴുത്തുമാണെന്ന്‌ വിശ്വസിക്കുന്നവർ; എല്ലാം മറ്റുള്ളവർ കൊണ്ടുവന്ന്‌ തരുമെന്ന്‌ കരുതുന്നു. ഇതിനപ്പുറത്തേക്ക്‌ ഉണർന്നെഴുന്നേൽക്കാൻ സമയമായിരിക്കുന്നു.

പദ്ധതി നിർവ്വഹണത്തിന്‌ വേഗത കൈവരിച്ച്‌ സമയബന്ധിതമായി പൂർത്തീകരിക്കുകയെന്നത്‌  നമ്മുടെ നാളികേര ഉത്പാദക കമ്പനികളിൽ ആവശ്യമായ കാര്യമാണ്‌. നാട്ടിൽ വിലക്കയറ്റം നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പദ്ധതി നിർവ്വഹണത്തിൽ അധിക ചെലവ്‌ ഉണ്ടാകുന്നത്‌ കാലതാമസവുമായി നേരിട്ട്‌ ബന്ധപ്പെട്ടിരിക്കുന്നു. ഇ​‍ീ​‍െ​‍േ ​‍ീ​‍്ലൃ​‍ൄ​‍ി ശ​‍െ റശൃലരഹ്യേ ​‍ു​‍ൃ​‍ീ​‍ു​‍ീശ്​‍ിമഹ ​‍്‌  ശോല ​‍ീ​‍്ലൃ ​‍ൄ​‍ി എന്നാണ്‌ പറയുക. പലപ്പോഴും ഒരു പദ്ധതി തയ്യാറാക്കി ബാങ്കുവായ്പയും പ്രമോട്ടറുടെ ഓഹരിയും അനുവദനീയമായ/ലഭ്യമായ സബ്സിഡിയും ഒക്കെ വിലയിരുത്തി  നീങ്ങുമ്പോൾ  നിർമ്മാണത്തിലും യന്ത്രസാമഗ്രികളുടെ വാങ്ങളിലും സ്ഥാപിക്കലിലും ട്രയൽ റൺ നടത്തുന്നതിലുമൊക്കെ അൽപം പുറകോട്ട്‌ പോയാൽ നാം പ്രതീക്ഷിച്ചിരുന്ന പദ്ധതിച്ചെലവിനേക്കാൾ തുക ഉയർന്നുപോകാനാണ്‌ സാദ്ധ്യത. ഇതിന്റെ അടിസ്ഥാന കാരണം കൃത്യസമയത്ത്‌ പദ്ധതികൾ പൂർത്തിയാക്കാൻ കഴിയാത്തത്താണ്‌. കൃത്യസമയത്ത്‌ പദ്ധതി പൂർത്തിയാക്കണമെങ്കിലോ, കൃത്യമായ തീരുമാനങ്ങൾ യഥാസമയം എടുക്കണം. തീരുമാനമെടുക്കേണ്ടത്‌ നാളികേര വികസന ബോർഡോ മറ്റാരെങ്കിലോ അല്ല, നിങ്ങൾ തന്നെയാണ്‌;ഓരോ കമ്പനിയിലേയും ഡയറക്ടർ ബോർഡ്‌ അംഗങ്ങൾ.  യഥാസമയത്ത്‌ പൂർത്തിയാക്കാൻ വേണ്ടി നമ്മൾ ലക്ഷ്യമിട്ടുവേങ്കിലും ഇത്തരം തീരുമാനങ്ങളുമെളടുക്കുന്ന പ്രക്രിയ വൈകുമ്പോൾ അതിന്റെ കൂട്ടായ ഫലം പദ്ധതി കമ്മീഷൻ ചെയ്യുന്നതിലെ കാലതാമസമാണ്‌. ഇതിനുള്ള പോം വഴി എല്ലാവരേയും പങ്കെടുപ്പിച്ചുകൊണ്ട്‌ ആശയങ്ങൾ തുറന്നുപറഞ്ഞ്‌, ചർച്ച ചെയ്തുകൊണ്ട്‌ കൂട്ടായി തീരുമാനമെടുക്കുക എന്നതാണ്‌.  ഏപ്രിൽ മാസത്തിൽ മിക്കവാറും എല്ലാ കമ്പനികളും, തങ്ങൾ സെപ്തംബർ അവസാനത്തോടെ നീര വിപണിയിലെത്തിക്കാൻ കഴിയുമെന്ന്‌ വാഗ്ദാനം നടത്തിയിരുന്നു. ഏറ്റവും വൈകിയേ പദ്ധതി നടപ്പിലാക്കാൻ കഴിയുകയുള്ളൂവേന്ന്‌ പറഞ്ഞ കമ്പനിപോലും 2014 ലെ ശബരിമല സീസൺ ആരംഭിക്കുന്ന മണ്ഡല മാസക്കാലത്തിന്‌ മുൻപ്‌ തന്നെ തങ്ങളുടെ നീര വിപണയിൽ എത്തിക്കാൻ കഴിയുമെന്ന്‌ പറഞ്ഞിരുന്നു. 

ഓരോരുത്തർക്കും സ്വയം വിലയിരുത്തലിനുള്ള സമയമായിരിക്കുന്നു. മറ്റുള്ളവരെപ്പറ്റി പരാതി പറയാൻ എളുപ്പമാണ്‌; ക്രിയാത്മകമായ പ്രവർത്ത മാതൃക കാണിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്‌.
പദ്ധതികളുടെ പുരോഗതി വിലയിരുത്തുമ്പോൾ അവ ലക്ഷ്യമിട്ടിരുന്ന സമയത്തിന്‌ പുറകിലാണ്‌ നടക്കുന്നതെങ്കിൽ ആ കാലവിളംബം പരിഹരിക്കുന്നതിന്‌ അധികമായി ജോലി ചെയ്യുകയും ചെയ്യിപ്പിക്കുകയും വേണം. പദ്ധതി ആറുമാസത്തെ പ്രോജക്ട്‌ ആണെങ്കിൽ ഒരു മാസത്തെ നാല്‌ ആഴ്ചകളായി വിഭജിച്ച്‌ ഇരുപത്തിനാലോ ഇരുപത്തിയഞ്ചോ ആഴ്ചകളിലേക്ക്‌ പദ്ധതിയുടെ ഘടകങ്ങളേയും കടമകളേയും ഉത്തരവാദിത്വങ്ങളേയും നിശ്ചയിച്ച്‌ അത്‌ വിലയിരുത്താൻ കഴിഞ്ഞാൽ നമുക്ക്‌ തീർച്ചയായും പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കാൻ കഴിയും. ഇതിന്‌ വേണ്ട ആർജ്ജവത്വവും കഴിവും നിങ്ങൾ നേടിയെടുക്കേണ്ടതുണ്ട്‌.
നീര പ്രോജക്ടുകൾ സമയബന്ധിതമായി പൂർത്തീകരിക്കുകയും എല്ലാ ഉത്പാദക കമ്പനികളിൽ നിന്നും ശബരിമല തീർത്ഥാടന കാലത്ത്‌ തന്നെ തങ്ങളുടെ നീര ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കട്ടെ എന്നും മികച്ച വിൽപന നേടട്ടെയെന്നും ആശംസിക്കുന്നു. ഇതിനായി  നിസ്വാർത്ഥമായി കഠിനാദ്ധ്വാനം ചെയ്യാൻ എല്ലാ ഡയറക്ടർ ബോർഡ്‌ അംഗങ്ങളോടും അഭ്യർത്ഥിക്കുന്നു.                                           

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...