19 Oct 2014

മൗനം സുഖപ്രദമല്ല സുഹൃത്തുക്കളെ!

              
    കേരളത്തെ മദ്യമുക്തമാക്കണമെന്ന അഭിപ്രായത്തിൽ ഉറച്ചു നിന്ന ഭരണാധിപന്മാർ  നാടിനെ നന്മയിലേക്കു നയി
ക്കുന്നന്നു എന്ന തീരുമാനത്തിൽ ഏവരും സന്തോഷിക്കേണ്ടതാണ്‌. പക്ഷെ പലർക്കും അത്‌ ഇപ്പോഴും സുഖിച്ചിട്ടില്ലായെന്നതാണ്‌ വാസ്തവം.
    മലയാളത്തിലെ പ്രമുഖ എഴുത്തുകാരിൽ പ്രഗത്ഭരും പ്രശസ്തരും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത്‌ സർഗ്ഗകേരളത്തിനു തന്നെ അപമാനകരമാണ്‌. സാംസ്ക്കാരിക നായകന്മാർ എന്നഭിമാനിക്കുന്ന പുരോഗമന ചിന്താഗതിക്കാരും, ആവിഷ്​‍്ക്കാര സ്വാതന്ത്ര്യത്തിനായി വേഷംകെട്ടുന്ന ആക്ടിവിസ്റ്റുകളും മദ്യവിഷയത്തിൽ മൗനം പാലിക്കുന്നത്‌ ലജ്ജാകരം തന്നെ.ആരെയോ ഇവരെല്ലാം ഭയപ്പെടുന്നുണ്ട്‌. മൗനം സുഖപ്രദമല്ല,സുഹൃത്തുക്കളെ!
     പൊതുജനത്തിന്റെ ആരോഗ്യം നശിപ്പിച്ചും സാധു കുടുംബങ്ങളുടെ അടിത്തറ തകർത്തും ഖജനാവിലേക്കു വരുമാനം കൂട്ടുവാൻയത്നിക്കരുത്‌.നിരാശ്
രയരായ സ്ത്രീസമൂഹവും അവശതയനുഭവിക്കുന്ന കുടംബങ്ങളും സർക്കാരിനെ അഭിനന്ദിക്കുമ്പോൾ, തട്ടിപ്പാണെന്നും രാഷ്ട്രീയമായ തരികിടയാണെന്നും മദ്യനയം തിരുത്തണമെന്നും പറയുന്നവർ ഒരുകാലത്തും പതിതരുടെ ഉന്നമനത്തെ ഉയർത്തുവാനാഗ്രഹിക്കുന്നവരല്ല.അനുകൂലമോ പ്രതികൂലമോ ആയ പ്രതികരണം സർഗ്ഗശക്തിയുള്ള എഴുത്തുകാരിൽനിന്നുണ്ടാകണം.   
       വ്യാമോഹങ്ങൾ പലരുടെ മനസ്സിലും കുടിയിരിപ്പുള്ളതിനാൽ ഉദ്ദേശിച്ചകാര്യം നടക്കാതെ പോയതിനു പരിഹാരമായി പലതും ഇനി സമൂഹത്തിൽ സംഭവിക്കാനിടയുണ്ടെന്നും അനുമാനിക്കാവുന്നതാണ്‌.ഗാന്ധിയൻ ചിന്താഗതിക്കാരണ്‌ കോൺഗ്രസ്സുകാർ എന്ന്​‍്‌ ഒരിക്കൽകൂടി തെളിയിക്കുന്നതിനും ഒറ്റക്കെട്ടായി നിൽക്കാൻ അതുകൊണ്ടു സാധിച്ചുവേന്നും അഭിമാനിക്കാവുന്ന ഈ അവസരത്തിൽ ഇനിയും നാടിനു നന്മകൾ ചെയ്യുവാൻ മുന്നിട്ടിറങ്ങണം.    വിവിധ കക്ഷിരാഷ്ട്രീയപ്പാർട്ടികളിൽ വിശ്വസിക്കുന്ന എഴുത്തുകാരും നിഷ്പക്ഷകക്ഷികളും ഇക്കാര്യത്തിൽ സർക്കാരിന്റെ വ്യക്തമായ നയത്തെ അംഗീകരിക്കുകയാണ്‌ വേണ്ടത്‌. ജാതിമത-കക്ഷിരാഷ്ട്രീയചിന്തകൾക്കതീതമായി ഇക്കാര്യത്തിൽ ഒന്നിച്ചു നിൽക്കുന്നതിനു പകരം സമൂഹത്തിലെ പുഴുക്കുത്തുകൾ കണ്ടില്ലെന്നു നടിച്ച്‌ ജാഥനടത്തിയും ധർണ്ണനടത്തിയും ആഘോഷിക്കുകയല്ല വേണ്ടത്‌. വലംകയ്യിൽ ബ്രാണ്ടിക്കുപ്പിയും ഇടതുകയ്യിൽ ബിരിയാണിപ്പൊതിയും നൽകി വോട്ടുകൾ ചോദിക്കുന്നവരുടെ കാലം കടന്നുപോയിരിക്കുന്നു
    മലയാളിയെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന പ്രവർത്തനങ്ങളിൽനിന്നും മാറിനിൽക്കുവാനാണ്‌ പൊതുസമൂഹം ആവശ്യപ്പെടുന്നത്‌. വ്യാജമദ്യമൊഴുക്കി ദരിദ്രരെ വധിക്കുന്ന വിപത്തുക്കൾ ഇനിയും സംഭവിച്ചേക്കാം അതുണ്ടാവാതിരിക്കുവാൻ ശ്രദ്ധിക്കേൺത്‌ അധികാരികളും സന്നദ്ധസംഘടനകളും പൊതുജനങ്ങളും തന്നെയാണ്‌ ശ്രദ്ധിക്കേണ്ടത്‌. സംഭവിച്ചതിനു ശേഷം അവർക്കു പണം വാങ്ങിക്കൊടുക്കുവാനും അതിനായി ബണ്ട്‌ നടത്തുവാനും രക്തസാക്ഷികളെ ഉണ്ടാക്കുവാനും അണികളെ അണിയിച്ചൊരുക്കുന്ന കക്ഷിരായ്ട്രീയമനോഭാവം മാറ്റേണ്ടിയിരിക്കുന്നു.
     രാജ്യത്തിന്റെ പൊതുനന്മയ്ക്കായി ഒരുനല്ല കാര്യം നടപ്പാക്കുവാൻ അവസരം ലഭിച്ചാൽ അതിനെ അനുകൂലിക്കാതെ പാർട്ടിക്കൊടി ഉയർത്തിക്കെട്ടി ഇനിയും രക്തസാക്ഷികളെ അണിനിരത്തരുതേയെന്ന പ്രാർത്ഥനമാത്രമേ സർഗ്ഗസ്വരത്തിനുള്ളു.തത്വം പ്രയോഗികമാക്കി കേരളം മറ്റുള്ളവർക്കു മാതൃക കാണിക്കണം.                    
                                      കാവിൽരാജ്‌
                                     ജനറൽ സെക്രട്ടറി
                                  സർഗ്ഗസ്വരം -തൃശ്ശൂർ                 
                                       999 57 83 806

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...