19 Oct 2014

ഓണംചില നുറുങ്ങിയചിന്തകളിലൂടെ

 സന്തോഷ്‌  പവിത്രമംഗലം

വീണ്ടും ലോകമെമ്പാടുമുള്ള മലയാളികൾക്കായിഒരുഓണംവരവായി. ഈ ഒരുസമയത്ത്‌, ഓണക്കാലത്തേക്കുറിച്ച്‌ഒരു നിമിഷംചിന്തിച്ചു. കുട്ടിക്കാലത്തെ എന്റെഓണംഅതിശ്രേഷ്ടമായിരുന്നു. അത്‌ഇന്നത്തെപ്പോലെവ്യാവസായികമാ

യിരുന്നില്ല. ചാനലുകൾക്കുള്ളകൊയ്ത്ത്കാലവുംആയിരുന്നില്ല. 18 വയസ്സുമുതൽഏകദേശം 25 വയസ്സിന്‌ താഴെയുള്ള നമ്മുടെ സിനിമലോകത്തെ നടിമാർഒരുകസവ്സാരിഉടുത്ത്‌ അണിഞ്ഞൊരുങ്ങി മിനി സ്ക്രീനിൽവന്ന്‌ വാചാലരാകുമ്പോൾ എനിയ്ക്‌ൿഅവരോട്സഹതാപം തോന്നാറുണ്ട്‌. ചാനലുകൾക്ക്‌വേണ്ടിഎഴുതി പഠിച്ച ചിലഡയലോഗുകൾ. 'എന്റെകുട്ടികാലത്തെ ഞങ്ങളുടെതറവാട്ടിലെഓണം' എന്നൊക്കെ പറഞ്ഞ്കത്തി കയറുമ്പോൾഅതിശയംതോന്നിപ്പോകും. യഥാർത്ഥത്തിൽഏകദേശം 30 വർഷം മൂമ്പെങ്കിലും തനിമയാർന്ന ഓണംകേരളമണ്ണിന്‌ നഷ്ഠപ്പെട്ടൂവേന്ന്ഞ്ഞാൻപറയുമ്പോൾ അൽപം വേദനയോടുകൂടിതന്നെയാൺഅതിനെക്കുറിച്ച്‌ഓർക്കുന്ന്ത്‌. 30 വർഷംഎന്നത്‌യഥാർത്ഥകണക്‌ൿഅല്ലാഎങ്കിൽകൂടി,എൻങ്കേരളത്തിന്റെകാർഷിക സമ്പത്ത്‌ നിലച്ചോ, അൻന്മുതൽഓണംഎന്ന്‌ പറയുന്നത്മറ്റ്സംസ്ഥാനക്കാരുടെഒരുകൊയ്ത്ത്‌ഉത്സവമായിമാറികഴിഞ്ഞു. ഉപ്പ്മുതൽവാഴയിലവരെകടയിൽ നിന്നുംവാങ്ങിഓണംഒരുങ്ങേണ്ടി വന്ന മലയാളിയുടെഅവസ്ഥ പരിതാപകരംതന്നെ. ഓണംഎന്ന്‌ പറയുന്നത്‌, സ്നേഹത്തിന്റെയുംസാഹോദര്യത്തിന്റെയും പര്യായയമായിരുന്നു. അടുത്ത വീട്ടിൽഓണം ഒരുങ്ങുവാൻ ഒരുവന്‌ സാധിച്ചില്ലെന്ന്അയൽവാസിഅറിഞ്ഞാൽ ആ വീട്ടിലേക്‌ൿആവശ്യമുള്ളതൊക്കെയും അവനവന്റെകഴിവ്‌ അനുസരിച്ച്‌എത്തിച്ച്കൊടുത്ത്‌ ഒരുവൻ പോലുംഓണംഒരുങ്ങാത്ത അവസ്ഥഉണ്ടാക്കിയിരുന്നില്ല.എന്നാൽ നമ്മുടെയൊക്കെ ഭാഗ്യംകൊണ്ടും,ഈശ്വരാനുഗ്രഹംകൊണ്ടുംകേരളത്തിൽഒരുകാലത്ത്‌ഒരുവിഭാഗം അനുഭവിച്ച ദാരിദ്ര്യദുഃഖങ്ങൾമാറി.
അതൊക്കെ ജീവിതത്തിന്റെഒരുവശം. ഞാൻ ഇവിടെ പറയാൻ തുടങ്ങിയത്‌എന്റെകുട്ടിക്കാലവുംഓണവും. എന്റെഫേസ്‌ ബുക്ക്‌ പേജിൽസുഹ്യത്തുക്കൾഓണംആശംസിച്ചത്കണ്ടപ്പോൾവലിയസന്തോഷംതോന്നി. നാമും നമ്മുടെ നാടുംവളരെയധികം പുരോഗമിച്ചു. ഈ പുരോഗതിയുടെ പാതയിൽകൂടി നാം സഞ്ചരിയ്ക്കുമ്പോൾ നമ്മുടെ സ്വകാര്യ നിമിഷങ്ങളിൽഒരുമിനിട്ട്‌എങ്കിലും നാം അറിയാതെ നമ്മുടെ മനസ്‌ പഴയഒരുകാലഘട്ടത്തിലേക്ക്‌ പോകും. ചിലത്കയ്പേറിയതാകാം, ചിലത്‌ മാധൂര്യമുള്ളതാകാം. അങ്ങനെ ഒരുചിന്ത കഴിഞ്ഞ ദിവസംഎന്റെ മനസ്സിലൂടെകടന്നുപോയി. നാട്ടിലുള്ളഎന്റെഒരുസുഹ്യുത്തിനോട്‌ ഞാൻതിരക്കി, 'ഓണമൊക്കെ എത്തറ്റമായി' അപ്പോൾ ആ വ്യക്തി പറഞ്ഞു, തുടക്കമെന്നോണംഉപ്പേരിവറത്തൂ. എനിയ്ക്‌ൿഅൽപം പ്രയാസംതോന്നി. സ്വന്തംവീട്ടിൽഒരുഉപ്പേരിവറക്കുന്നത്കണ്ടിട്ട്‌ഏകദേശം 25 വർഷമെങ്കിലുംആയിട്ടുണ്ടാകും. അമ്മ വറുത്ത്‌ഇടുന്ന ഉപ്പേരി, ചൂട്മാറാതെതന്നെ മൺ ചട്ടിയിൽ നിന്നും പെറുക്കിതിന്നുകയും, കുറച്ച്‌എടുത്ത്‌ പോക്കറ്റിൽഇട്ട്‌ഊഞ്ഞാൽ ആടുമ്പോൾ കൊറിയ്ക്കുകയുംചെയ്തിരുന്ന പൊന്നിൻ ചിങ്ങമാസത്തിലെ പൊന്നൊണം. ആ കാലത്ത്‌ പ്രക്യതിപോലും മനുഷ്യന്‌ വിധയപ്പെട്ടിരുന്നു. മനുഷ്യൻ പ്രക്യതിയെസ്നേഹിച്ചിരുന്നു. മനുഷ്യന്‌ മണ്ണിന്റെമണമുണ്ടായിരുന്നു. എന്റെസുന്ദരമായ ഗ്രാമത്തിൽചിങ്ങമാസംആദ്യംതന്നെ കൊയ്ത്ത്കഴിഞ്ഞിരിയ്ക്കും. ക്യഷിഉള്ളവനും ഇല്ലാത്തവനും പുത്തരിചോർക്കൊണ്ട്‌ഓണംഒരുങ്ങാം. കൂടാതെമറ്റ്ക്യഷികളുടെയുംവിളവെടുപ്പ്ചിങ്ങമാസത്തിൽതന്നെയാകും.ഏത്തകുല, കപ്പ, കാച്ചിൽ, ചേമ്പ്‌, ചേന എന്നുവേണ്ട, ഒരുകർഷകകുടുംബത്തിന്‌ ഓണം ഒരുങ്ങുവാൻ വേണ്ടതെല്ലാംസ്വന്തം പറമ്പിൽഉത്പാദിപ്പിച്ചിരുന്ന കാലം.ഇതിന്റെഒരുവിഹിതംവീട്ടിൽക്യഷിയിൽസഹായിച്ച ജോലിക്കാർക്കുള്ളതായിരുന്നു. ഉത്രാടദിവസംരാവിലെത്തന്നെ എന്റെ പിതാവ്‌ നടു ധാന്യങ്ങൾസൂക്ഷിയ്ക്കുന്ന മുറിയിൽകയറിഓരോരുത്തർക്കുമുള്ളവിഭവങ്ങൾഓരോകുട്ടകളിൽആക്കിവയ്ക്കും. സഹായത്തനായിഎന്നെയുംകൂട്ടുമായിരുന്നു. ജോലിക്കാർവരുന്നതനുസരിച്ച്‌ഓരോരുത്തരുടെയും പങ്ക്‌ കൊടുക്കും. തേങ്ങ, കപ്പ, ചേമ്പ്‌, കാച്ചിൽ, വാഴയ്ക്കാ, കൂടാതെതൊഴുത്തിന്റെമുകളിൽ പടർന്ന്‌ പച്ചവിരിച്ച്കിടക്കുന്ന കുമ്പളത്തിൽ നിന്നുംഓരോ കുമ്പളം അങ്ങനെ എന്തൊക്കെ നടുധാന്യങ്ങൾദൈവംഞ്ഞങ്ങൾക്ക്‌ നൽകിയിരുന്നോഅതിന്റെഒരു പങ്ക്‌ ഞങ്ങളെസഹായിച്ച ജോലിക്കാർക്കുള്ളതായിരുന്നു. എന്റെഅച്ഛാച്ചന്റെ ഭാഗത്തുനിന്നും ഇത്രയും നൽകുമ്പോൾ അമ്മയെ സഹായിയ്ക്കുന്ന സ്ത്രീകൾക്കും അമ്മയുടേതായ ഒരുവിഹിതംഅടുക്കള ഭാഗത്തുനിന്നും നൽകുമായിരുന്നു. സ്വന്തംവയലിൽ നിന്നുംലഭിച്ച നാടൻ എള്ളിന്റെശുദ്ധമായ എണ്ണ. ഈ ദിവസങ്ങളിൽശുദ്ധമായ എണ്ണ തലയിൽതേച്ച്‌ കുളിയ്ക്കുവാൻ കഴിയുന്നത്‌അവർക്ക്‌വലിയഒരുസന്തോഷമായിരുന്നു. അങ്ങനെ ഓരോജോലിക്കാരുടെയുംവീടുകൾ നന്നായിഓണംഒരുങ്ങുമായിരുന്നു. എന്റെവീട്ടിലുംഅധികംആർഭാടമില്ലാതെകുടുംബാഗങ്ങൾ മാത്രമായിഓണംഒരുങ്ങും. നേരത്തെ വറുത്ത്‌ വച്ച ഉപ്പേരി, വാഴയിലയിൽ നല്ല കുത്തരിച്ചൊറ്‌, ചെറുപയർവറുത്ത്കുത്തിയെടുത്ത്‌ഉണ്ടാക്കിയ നല്ല പരിപ്പ്കറി, സാമ്പാർ, തോരൻ, അവിയൽ, ഇഞ്ചിക്കറി, നാരങ്ങാക്കറി ഇത്രയുംആകും സാധാരണവിഭവങ്ങൾ. എന്റെ അമ്മ സ്വന്തംകൈകൾകൊണ്ട്‌ഉണ്ടാക്കിയ ഈ വിഭവങ്ങളുടെരുചിമാഹാത്മ്യംഇന്നും നാവിൻ തുമ്പിൽ മായാതെ നിലനിൽക്കുന്നു. കൂടാതെഒരുസേമിയാ പായസം. വീട്ടിൽവളർത്തുന്ന പശുവിന്റെ പാൽ ഉപയോഗിച്ചുള്ള ഈ പായസംവിശേഷദിവസങ്ങളിലെഒരു പ്രത്യേകതയാണ്‌. ഉച്ച ഊണിന്‌ ശേഷം ഞാൻ വീട്ടിൽ നിന്നുംഇറങ്ങും.അവിടെഅടുത്ത്‌ഒരു പറമ്പിൽഅവടങ്ങളിലുള്ളആൺകുട്ടികളും പെൺകുട്ടികളുംഒത്തുകൂടും. കൂടാതെമുതിർന്ന കുറച്ച്സ്ത്രീകളും. അവരുടെ നേത്യത്വത്തിൽതിരുവാതിരകളിയും തുമ്പി തുള്ളലും,ഒക്കെയായിപെണ്ണുങ്ങളും, കബടി, കിളിതട്ട്‌, നാടൻ പന്ത്‌ അങ്ങനെ ഉള്ള കളികളുമായിആൺകുട്ടികളും നേരംവൈകുംവരെവയലിന്റെസമീപമുള്ള ആ പറമ്പിൽ ജാതിമതവ്യത്യാസമില്ലാതെവലിയവനെന്നും ചെറിയവനെന്നും ഉള്ള തരംതിരിവില്ലാതെഓണംഒരുഉത്സവമാക്കിയിരുന്നു. ആ കാലത്ത്മദ്ധ്യപിച്ച്‌വഴിയരുകിൽ പാമ്പായി കിടക്കുന്ന ആരെയുംകണ്ടിരുന്നില്ല. മാല പറിച്ച്‌ഓടുന്ന മോഷ്ഠാക്കളെയും, ശരീര ഭാഗങ്ങൾതുകയുടെവലിപ്പം അനുസരിച്ച്‌വെട്ടിനുറുക്കുന്ന ക്വട്ടേഷൻ സംഘവുംഉണ്ടായിരുന്നില്ല.വൈകിട്ട്‌എല്ലാവരുംചേർന്ന്ഒരുആർപ്പോ, ഇയ്യോവിളി നാട്ടിലെങ്ങുംമുഴങ്ങുമാറ്‌വിളിച്ച്സ്നേഹത്തോടെ പിരിഞ്ഞിരുന്ന ആ മനോഹരകാലം. ഇന്ന്ആർപ്പ്‌വിളിയും, തിരുവാതിരകളിയുംഎല്ലാം ചാനലുകൾഏറ്റെടുത്ത്കഴിഞ്ഞു. ജനമെല്ലാംഅവരുടെസമയത്തിനായികാതോർക്കുന്നു. മൂന്നാംഓണത്തിന്‌ മുടങ്ങാതെഎല്ലാവർഷവും അമ്മയൊടൊപ്പം അമ്മ വീട്ടിൽ പോകുമായിരുന്നുവല്യപ്പച്ചനും അപ്പച്ചന്റെ ഏക സഹോദരനും കുറച്ച്‌ പുകയിലഓണക്കാഴ്ചയായി നൽകുമായിരുന്നു. സ്വന്തമായി പുകയിലവാങ്ങി മുറുക്കുവാൻ ഉള്ള സാമ്പത്തികശേഷി അപ്പച്ചനും അപ്പച്ചന്റെസഹോദരനുമുണ്ടായിരുന്നു. എങ്കിലും ഞങ്ങൾ കൊണ്ട്ചെല്ലുന്ന ഈ പുകയില അപ്പച്ചൻമാരുടെ ഒരുഅവകാശമായിരുന്നു. ഏതൊകാരണത്താൽഒരുവർഷംഓണസമയത്ത്ഞ്ഞങ്ങൾക്ക്‌ പോകാൻ കഴിഞ്ഞിരുന്നില്ല. കുറച്ച്ദിവസങ്ങൾക്ക്ശേഷംഞ്ഞാനും അമ്മയും കൂടിഅവിടെചെന്നപ്പോൾ ആ അപ്പച്ചൻമാർ പറഞ്ഞ വാക്കുകൾഇന്നും മനസ്സിൽമായാതെ നിൽക്കുന്നു. ഓണത്തിന്‌ മക്കളുടെകൈയ്യിൽ നിന്നുംഒരു പുകയിലകിട്ടുന്നത്‌വലിയഒരുസന്തോഷമാണ്‌. ഈ വർഷംഅത്കിട്ടാഞ്ഞപ്പോൾ,അത്‌ഒരുവിഷമംആയിരുന്നു. സ്നേഹ ബഹുമാനങ്ങൾ നൽകി പ്രയമായവരെആദരിച്ചിരുന്ന നമ്മുടെ കാച്ചുകേരളം. മൂല്യങ്ങളുംസംസ്കാരങ്ങളുംഒട്ടും ലോപിയ്ക്കാതെകാത്തുസൂക്ഷിച്ച മലയാളിയുടെസുന്ദരകേരളത്തിന്‌ ഇന്ന്എന്താൺസംഭവിച്ചതു. സമുദായത്തിനെയുംരാഷ്ട്രീയക്കാരെയുംഎന്തിനും ഏതിനും കുറ്റം പറയുമ്പോൾ ഞാൻ ചിന്തിച്ചിട്ടുണ്ടോ, ഞാനും ഇതിന്റെഒരുകാരണക്കാരനാണെന്ന്‌. ഈ ദുഷിച്ച അവസ്ഥയ്ക്‌ൿഒരുമാറ്റംവേണ്ടയോ? ഞാൻ അനുഭവിച്ച സുന്ദരസൗഭാഗ്യങ്ങൾഎന്റെ പിൻതലമുറയ്ക്കും അനുഭവിയ്ക്കേണ്ടയോ? നമ്മൾ നശിപ്പിച്ച നമ്മുടെ പ്രക്യതി സമ്പത്തുകൾ നമുക്ക്തിരിച്ച്‌ പിടിയ്ക്കണ്ടയോ. സഹോദരങ്ങളെ, നമുക്‌ൿഉണരാം. നമ്മുടെ അലസത, മതവിരോധം, സ്വാർത്ഥതഎന്നിവ നമുക്ക്മാറ്റി നിർത്താം. ഒരേസ്വരത്തിൽആർപ്പോവിളിയ്ക്കാം, ഒരുമയോടെനമുക്ക്‌റംസാനും ക്രിസ്മസുംദീപാവലിയുംകൊണ്ടാടാം. ഒരെസ്വരത്തിൽ നമുക്ക്‌ പറയാം വന്ദേമാദരം. ഈ ഒരുശക്തിയ്ക്കുമുന്നിൽമതമൗലികവാദികളും കപടരാഷ്ട്രീയ കോമരങ്ങളുംകത്തി ചാമ്പലാകട്ടെ. അങ്ങനെയുള്ളഒരു ഇൻഡ്യ, ദൈവത്തിന്റെസ്വന്തം നാട്‌അത്‌ഓരോമലയാളിയുടെയും ആകട്ടെ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...