19 Oct 2014

യാത്ര

ദിപുശശി തത്തപ്പിള്ളി

ഒരു നീർത്തുള്ളി മാത്രമെൻ മിഴിയിൽ

ഓർമ്മത്താളുകളിലൊരു മഴപ്പെയ്ത്തിനായ്‌

ഒരു നിശ്ശബ്ദസങ്കീർത്തനമെൻ നിനവിൽ,

ഭഗ്ന സ്വപ്നങ്ങൾക്കു താരാട്ടായ്‌

നനുത്ത സ്പർശമെൻ വിരൽത്തുമ്പിൽ,

പറയാൻമറന്ന പ്രണയത്തെ തലോടിയുണർത്താൻ

ഒരു രക്തത്തുള്ളിമാത്രമെൻ സിരകളിൽ

കൈക്കുടന്നയിലൂടൂർന്നു പോയൊരെൻ;

ജീവിതത്തിൻ, തർപ്പണത്തിനായ്‌...

കാത്തിരുന്നു, ഞാനീയിരുട്ടിൽ സൂര്യശിഖരത്തിൻ,

കരുണവറ്റാത്ത വെളിച്ചക്കൈകളെ

വന്നതില്ലാരുമെൻ കിനാക്കളെ പങ്കിട്ടെടുക്കുവാൻ

തന്നതോ, ശാപവചനങ്ങൾ തൻ പേമാരി മാത്രം!

ചോരമണക്കുന്ന...

കണ്ണീരുണങ്ങാത്ത വിജനവീഥിയിലൂടെ;

ശിഷ്ടസ്വപ്നങ്ങളുടെ പാഥേയവുമായി

ഏകാന്ത പഥികനായി,

ആർക്കോ, എപ്പോഴോനഷ്ടമായ

കിനാത്തുണ്ടുകളും പെറുക്കിയെടുത്ത്‌

അസ്ഥിക്കുടുക്കയിൽ അസ്തമിക്കാത്ത പ്രതീക്ഷകളുമായി

തുടരട്ടെ; ഞാനെൻ മോക്ഷയാത്ര....!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...