18 Dec 2014

മാവേലിയെത്തുന്ന നേരമായി


ശ്രീകല ചിങ്ങോലി

ആവണിപ്പൂക്കൾക്ക്‌ വൈഡൂര്യമൂക്കുത്തി
ആരോപതിക്കുന്നു പൊന്നോണമായ്‌
ഓണനിലാപ്പക്ഷി പാടുന്നു തരളമായ്‌
പൂച്ചെടികാടുമീ, മേടുമെല്ലാം
മധുമൊഴിച്ചാലിച്ചു പഞ്ചമം പാടുന്നു
മധുരതരളങ്ങളാം കോകിലങ്ങൾ
നിത്യസമൃദ്ധിതൻ നിർമാല്യതാലവും
മുഗ്ധസൗന്ദര്യവുമായി നിൽക്കും
മാമലനാടിന്റെ നന്മയ്ക്കു കണിയായി
മാവേലിയെത്തുന്ന നേരമായി
കുളിരേകിപ്പൂനിലാപ്പുടവചുറ്റി പ്പൊന്നിൻ-
കസവാട ചാർത്തുന്ന കൈരളിക്ക്‌
തിരുവാതിരശ്ശീലിൽ ശ്രുതിയായി വഞ്ചികൾ
തുഴയുന്ന പാട്ടിന്റെയീണമായി
ഓണക്കനവുകൾ ലയലാസ്യഭംഗികൾ
മോടിയിലെത്തുന്നു പൊന്നോണമായ്‌
മനതാരിലാർദ്രമാം സ്മൃതികൾ തൻ പൂക്കളം
അണിയിച്ചൊരുക്കുന്ന പൊന്നോണമേ
വരിക നീ വരിക നീ നിൻ വരവിൽ ഞാനെൻ
ഹൃദയമേ കാണിക്ക വച്ചു നിൽപൂ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...