15 Jan 2015

ആർക്കറിയാം ?





മുയ്യം രാജൻ

കൊടുങ്കാറ്റെന്ന കള്ളക്കാമുകന്റെ
ചൂളം വിളിയിൽ കരൾ കുരുങ്ങിയാണ്‌
മഴപ്പെണ്ണ്‌ (കള്ളക്കാമുകി) അവനോടൊപ്പം
ഒളിച്ചോടിപ്പോയിരിക്കുന്നത്‌ !
കലിതുള്ളി വരുന്ന അടുത്ത
കാലവർഷത്തിലെങ്ങാനുമവൾ
വഴി പിഴച്ച്‌ കയറി വരുമോ ?
പറക്കമുറ്റാത്ത അവരുടെ
മഴക്കുഞ്ഞുങ്ങളെ
കൂടെ കൊണ്ടു​‍ു പോരുമോ ?
പെരുവഴിയിലുപേക്ഷിക്കുമോ?
കടലിലൊഴുക്കുമോ ?
കൊടുങ്കാട്ടിലെറിയുമോ?

ആർക്കറിയാം ?

ഇടിമിന്നലായഛൻ
മുടിയഴിച്ചിട്ടാടുന്ന അമ്മയോട്‌
ച്ചറൂപറെ മുറുമുറുക്കുന്നതെന്താണ്‌?
കാരാകർക്കടകത്തോട്‌ മകൾ കിടപിടിക്കേൺണ്ട
 മുഴുപ്പട്ടിണിയെക്കുറിച്ചോ?
അതോ, അവരുടെ പുന്നാരപ്പൂമകൾ
വേനലറുതിയിൽ
ഉരുകിയൊലിക്കുമെന്നോ ?

ആർക്കറിയാം ?

അലമുറയിട്ടാർത്തട്ടഹസിച്ച്‌
നാളെ പടികയറുക
മഴയാണോ, പുഴയാണോ ?
നാടിനെ അടിമുടി കടപുഴക്കുന്ന
ഏതെങ്കിലും പുതിയ മഹാമാരിയാണോ  ?
അപമാനപ്പേമാരിയാണോ ?
ആർക്കറിയാം ?
ആർക്കറിയാം ... ?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...