15 Jan 2015

രണ്ടു കവിതകൾ

അന്‍വര്‍ ഷാ ഉമയനല്ലൂര്‍



പാവങ്ങളുടെ അമ്മ

ദുഷ്‌കൃതങ്ങള്‍തന്‍ കരിങ്കൂറനീക്കി തന്‍
കനിവിന്റെ ശുഭ്രാംബരം നാടിനേകുവാന്‍
ധന്യ, വചനാമൃതം പകര്‍ന്നേകിയോള്‍;
മന്നിതിലുന്നത ചിന്തപുലര്‍ത്തിയോള്‍.

നന്മനിറഞ്ഞതാം പ്രാര്‍ത്ഥനാസാമ്യമായ്
സന്തത ജീവിത,മത്യുദാരാമൃതം
കാരുണ്യമേറെയും വറ്റിയ പാരിതില്‍
താവക ജന്മമുണ്ടായതാണാദരം.

കന്മതില്‍ തീര്‍ത്തതില്ലകമെ,യാ-ദൃഷ്ടിയി-
ലേവരുമേക കുലത്തില്‍പ്പിറന്നവര്‍
ഹാ! പുണ്യമേ, തവ രമ്യസ്മരണയെന്‍
സോദരര്‍ക്കാശ്വാസമേകുന്നുലകിതില്‍.

വൈശിഷ്ട്യമേറേ നിറഞ്ഞതാം സാഗരം-
പോലേ, വിശാലം മഹിയില്‍നിന്‍ ജീവിതം
മാറേണ്ടതാണുനാ,മിനിയെങ്കിലും സ്വയം
മാതൃകോദാര മനസ്സുപോലീവിധം.

ശാന്തമായൊഴുകിയോരാപുണ്യഹൃത്തടം
താന്തരായോര്‍ക്കേകിയാശ്വാസവാസരം
നീഹാരബിന്ദുപോല്‍ നില്‍പ്പു,നാമേവരും
സ്വീകാര്യമെങ്കിലര്‍പ്പിക്ക!നാം; ജീവിതം.

വിശ്വസാഹോദര്യമെന്നല്ല,യിവിടെനാ
നശ്വരരെന്നുപോലും ഹാ! മറന്നുപോയ്
ഈശ്വരനീവിശ്വമൊന്നില്‍പ്പുനര്‍ജ്ജനി-
ച്ചീടിലിന്നാശ്വാസമെന്നേന്‍ നിനച്ചുപോയ്...!

 നീഹാരം

ഒരുമഹാസാഗരമാകാതെയിനിയെനി-ക്കാവില്ലയനുപമേയൊരുജന്‌മമീവിധം ചുറ്റുമീ ഘനനിബിഡാന്ധകാരം-സദാമുറ്റിനില്‍ക്കുന്നപോലായ് നരജീവിതം.

സ്‌തുതിപാഠകര്‍ക്കതിമോദമാകീടിലു വിധിതന്നിതെന്നറിഞ്ഞീടുന്നു സാദരംമതിയായിതെന്നുരചെയ്‌വൂ നിരന്തരംമൃതിപാതികാര്‍ന്നതാമെന്നാത്മപാദപം.

ചതിയിതെന്നോതിയാറ്റീടിലും നിന്മനം നിരമുറിഞ്ഞീടുന്നതാം സ്വാത്മഗീതകം ധരപോലിതേറ്റം ക്ഷമിപ്പിതേനെങ്കിലും അതിവേനലേറ്റുരുകീടുന്നു നെഞ്ചകം.

ഇറ്റിറ്റുവീണുടയുന്നമല്‍സ്മരണയാല്‍ പറ്റുകില്ലെന്നോതിടുന്നിതെന്നശ്രുനീര്‍വറ്റുന്നു ശാന്തിതന്നിളനീരുമേകിയോ-രെന്മലയാളമേ,തെളിവാര്‍ന്നചിന്തകള്‍.

കരളിലായലിവിന്റെ വര്‍ഷമായിന്നുനീ ഹര്‍ഷംപകരുന്നിതെങ്കിലുമെന്‍സഖേ, ശേഷിപ്പതില്ലെന്‍വിഹായസ്സിലായ്‌ രമ്യ-താരങ്ങളൊന്നുമി-ന്നുന്മേഷമാംവിധം.

ശീതളമാകാന്‍ കൊതിച്ചുവെന്നാലിളം-തിങ്കളേകുന്നെനിക്കിന്നാര്‍ദ്രകുഡ്മളം അകമേ കിലുങ്ങുന്നരുമതന്‍ ചിരിവളവറ്റാതിരുന്നെങ്കിലോര്‍മ്മകള്‍തന്‍നിള.

കരളിലേക്കമ്പെയ്‌തിടുന്നാത്മകാലമേ, തിരയടങ്ങാതലഞ്ഞീടുമെന്‍ കാവ്യമേ,നീഹാരമായ് നിറഞ്ഞീടുമെന്മോഹമേ; നീ, ഹാരമേകി വരവേല്‌പതെന്നീമനം?

വന്നണഞ്ഞീടുകെന്നകമേയൊരുദിന-മുന്മേഷമേനീ-മയൂരമൊന്നായ്സ്വയം പൊന്‍ചിലമ്പായിക്കിലുങ്ങട്ടെ കാലമി-ന്നെന്‍ജീവിതത്തെത്തളച്ചിട്ട; ഹൃത്തടം.





      

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...