21 Feb 2015

മുല്ലക്കരയുടെ മുഗ്ദ്ധലാവണ്യം

നാട്ടുവിശേഷം
         ----



കാവിൽരാജ്‌ മുല്ലക്കര  
                            
              
    കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരിൽനിന്നും 14 കിലോമീറ്റർ കിഴക്കുമാറി പീച്ചി-പാലക്കാട്‌ നാഷണൽഹൈവേയുടെ വലതുഭാഗത്തായി കിടക്കുന്ന മുല്ലക്കരദേശം തൃശ്ശൂർകോർപ്പറേഷനിൽ ഉൾപ്പെട്ടിരിക്കുന്നു. തൃശ്ശൂർ
നിവാസികൾക്കു കുടിവെള്ളം കൊണ്ടുപോകുന്ന പ്രധാനപ്പെട്ട പീച്ചി പൈപ്പ്ലൈനും .കൃഷിക്കാവശ്യമായ വെള്ളം കൊണ്ടുപോകുന്ന കനാലും ഈ കരയിലൂടെയാണ ​‍്കടന്നുപോകുന്നത്‌. കിഴക്കു പട്ടിക്കാട്മലകൾക്കും, പടിഞ്ഞാറ്‌ ആനപ്പാറയക്കും തെക്ക്‌ മൂർക്കനിക്കര മലകൾക്കും നടുവിൽക്കിടക്കുന്ന
മണ്ണുത്തി, ആറാംകല്ല്‌, വട്ടക്കല്ല്‌ മുടിക്കോട്‌, പട്ടിക്കാട്‌ എന്നീ പ്രദേശങ്ങൾ മുല്ലക്കരയുടെ സമീപപ്രദേശങ്ങളാണ്‌.
     സഹോദരങ്ങളായ ശ്രീമുരുകന്റേയും ശ്രീഗണപതി യുടെയും ശ്രീഅയ്യപ്പന്റേയും ഒന്നിച്ചുള്ള സാന്നിദ്ധ്യം ഈ പ്രദേശത്തുള്ളതിനാൽ, പണ്ട്‌ ഒരു ബ്രാഹ്മണകുടുംബം ഒരുമുല്ലത്തറയിൽ മൂന്നുപ്രതിഷ്ഠകളും വച്ചുപൂജകൾ നടത്തിയി
രുന്നതിനാൽ ഈ പ്രദേശത്തിനു മുല്ലത്തറയെന്നുപേരുവന്നെന്നും മുല്ലത്തറ പിന്നീട്‌ മുല്ലക്കരയായിമാറിയതാണെന്നും പറഞ്ഞുവരുന്നു.അതിനുതെളിവായി ഇന്നും അവിടെ നിൽക്കുന്ന ക്ഷേത്രവും ആൽമരവും സാക്ഷികൾതന്നെ. അതല്ല ഇവിടെ ഇസ്ലാം മതത്തിലെ  മുല്ലമാർതാമസിച്ചിരുന്ന കരയായതിനാൽ  മുല്ലക്കരയെന്നുപേരുവന്നതാണെന്നും പറയപ്പെടുന്നുണ്ട്‌. അതിനുതെളിവായിനിൽക്കുന്ന മുല്ലക്കരജാറം കേരളത്തിലെ പ്രധാനപ്പെട്ട മുസ്ലീം ദേവാലയങ്ങളിൽ  ഒന്നാണ്‌. കുംഭം ഒന്നിന്‌ ആഘോഷിക്കുന്ന ചന്ദനക്കുടം മഹോത്സവത്തിന്‌ വിദേശത്തുനിന്നുപോലും ഭക്തജനങ്ങളെത്തുന്നുണ്ട്‌. പ്രസ്തുതപരിപാടിയിൽ ജാതിമതഭേദമന്യേ ദേശത്തെ എല്ലാവരും സഹകരിച്ചുവരുന്നുണ്ട്‌.
    മുല്ലക്കര ജാറത്തിലെ പ്രധാനപ്പെട്ട ചടങ്ങിൽ വിശ്വാസികളുടെ കുതിപ്പ്‌ നേരിട്ടറിയാവുന്നതാണ്‌. ജാറത്തിലെ പച്ചപ്പട്ടിൽ പൊതിഞ്ഞ ഖബറിനു വലംവെച്ചത്തുന്ന വിശ്വാസികളെ മുസലിയാർ പച്ചക്കൊടികൊണ്ട്‌ വീശുകയും മന്ത്രംചൊല്ലി അനുഗ്രഹിക്കുകയും ചെയ്യുന്നു. കുരുമുളകും കോഴിമുട്ടയും പണവും നേർച്ചയായി വിശ്വാസികൾ സമർപ്പിക്കുന്നു. വളരെ ഫലസിദ്ധിയുണ്ടാകുന്നുവേന്നു തെളിയിക്കുന്ന ജനബാഹുല്യമാണവിടെ കാണുന്നത്‌.ചിലർ അതിൽ അവിശ്വാസം പറയുന്നുണ്ടെങ്കിലും ഭൂരിപക്ഷം പേരും വിശ്വാസികളാണ്‌.
     അലങ്കരിച്ചആനകളോടെ വിവിധവാദ്യമളങ്ങളോടെ നേർച്ച ചന്ദനക്കുടവുമായി ജാറത്തിലേക്കെത്തുന്ന വിവിധ ദേശക്കാർക്കും ഇവിടെ അവകാശവാദങ്ങളുണ്ട്‌. തൊട്ടടുത്തുതന്നെ സ്ഥിതിചെയ്യുന്ന ക്രൈസ്തവദേവലയവും ചേർന്ന്‌ മതസാഹോദര്യത്തിന്റെ പൊൻകുരിശുകൾതന്നെയാണ്‌ ഉയർത്തി നിൽക്കുന്നത്‌.   
    ശ്രീമുരുകനുള്ള കാവടിയാട്ടവും അയ്യപ്പനുള്ള ദേശവിളക്കും ചന്ദനക്കുടവും അമ്പുപെരുന്നാളും മതസൗഹാർദ്ദത്തിന്റെ മാറ്റൊലികൾതന്നെയാണ്‌ ഉണർത്തിവിടുന്നത്‌.
      കുന്നിൻമുകളിൽ തല ഉയർത്തിനിൽക്കുന്ന ഈട്ടിമരവും ഹരിതവനംപോലെ എന്നും തെളിഞ്ഞുനിൽക്കുന്ന പ്രാന്തപ്രദേശങ്ങളും മുല്ലക്കരയുടെ മുഗ്ധലാവണ്യംതന്നെയാണ്‌. നാഷണൽ ഹൈവേയിലേക്കാണെന്നു പറഞ്ഞ്‌ ഈട്ടിക്കുന്നിടിക്കുവാൻ ഭൂമാഫിയകൾ പുറപ്പെട്ടപ്പോൾ നാട്ടുകാർ തടഞ്ഞ സംഭവം സമൂഹത്തിൽ ഏറെ കോളിളക്കമുണ്ടാക്കിയ വാർത്തകളായിരുന്നു.                              
    നാഷണൽഹൈവേയുടെ ഇടതുവശത്താണ ​‍്കേരളത്തിലെ ഏക കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം. പ്രസിദ്ധമായതട്ടിൽ എസ്റ്റേറ്റിലാണ്‌ (മൊത്തം 980ഏക്കർഭൂമി) ബ്രിട്ടീഷുകാരുടെ കയ്യിൽനിന്നും തട്ടിൽകൊച്ചുവറീതെന്ന മുതലാളി വാങ്ങി എസ്റ്റേറ്റാക്കിമാറ്റിയത്‌.
    മുൻമുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരൻ ഇവിടെ നിന്നാണ്‌ തൊഴിലാളി സംഘടനാപ്രവർത്തനം ആരംഭിച്ചതു. നിരവധി ആപൽഘട്ടങ്ങളിലൂടെ കടന്നുപോന്നിട്ടു ള്ള അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഇവിടുത്തെ തൊളിലാളികൾക്കുവേണ്ടതായകാര്യങ്ങളിൽ എപ്പോഴും ശ്രദ്ധവെച്ചിരുന്നു. മുൻമുഖ്യമന്ത്രി സി.അച്ചുതമേനോ നും കെ.കരുണാകരനും ചേർന്നാൺ​‍്‌ ഇവിടേക്കു കാർഷികസർവ്വകലാശാലയെ കൊണ്ടുവന്നത്‌. ഈ പ്രദേശത്തിന്റെ സർവ്വതോമുഖമായ മാറ്റത്തിന്റെ കാര്യദർശികൾ ഇവർതന്നെയാണ്‌.
    .ഗവേൺമണ്ട്‌ പ്രൈമറി ഹെൽത്ത്‌ സെന്ററും കാർഷികസർവ്വകലാശാല സ്കൂളും കൈലാസനാഥൻ ഇംഗ്ലീഷ്‌ മീഡിയം സ്കൂളും.കാർഷിക കോളേജും വെറ്റിറനറി കോളേജും ഗവേഷണസ്ഥാപനങ്ങളും ഡോൺബോസ്കോ സ്കൂളും മുല്ലക്കരയുടെ വിദ്യാഭ്യസപരവും സാമൂഹ്യപരവുമായ വളർച്ചക്ക്‌ ആക്കം കൂട്ടിയിട്ടുണ്ട്‌. പൈനാപ്പിൾകൃഷിയുംനെൽകഷിയും വിവിധതരം വാഴകൃഷിയും നടത്തിവരുന്ന ഈ പ്രദേശങ്ങൾ അക്കാര്യത്തിൽ സമ്പൽസമൃദ്ധിയുടെ ഉയരങ്ങളിൽതന്നെയാണ്‌. സർവ്വവിധത്തിലുള്ള നടീൽവസ്തുക്കളും ആടുകളും വളർത്തുകോഴികളും മറ്റു ഭക്ഷണവസ്തുക്കളും ലഭ്യമാകുന്ന സെയിൽസ്‌ കൗണ്ടറും മുല്ലക്കരയുടെ ജീവിതനിലവാരത്തിന്റെ തോത്‌ ഉയർത്തിയട്ടുണ്ട്‌. 
    മാരിയമ്മൻകോവിലും ശിവക്ഷേത്രവും ജുമാമസ്ജിദ്‌ പള്ളിയും ജമാത്ത്പള്ളിയും മുല്ലക്കരയുടെ ആത്മീയതയിൽ പങ്കുവഹിക്കുന്നുണ്ട്‌. . പഴക്കച്ചവടക്കാരും മീൻകച്ചവടക്കാരും കണ്ണടവ്യാപാരികളും ഉദ്യോഗസ്ഥന്മാരും അദ്ധ്യാപകരും തൊഴിലാളികളും ചായക്കടക്കാരും പലചരക്കുകച്ചവടക്കാരും ഇടതിങ്ങിപാർക്കുന്ന മുല്ലക്കരയിലെ ജീവിതം സാഹോദര്യത്തോടെ നീങ്ങുതിൽ നാട്ടുകാർക്കേവർക്കും സംതൃപ്തിയുമുണ്ട്‌.
    മതസംഘടനകളും റസിഡൻസ്‌ അസോസിയേഷനുകളും സാംസ്ക്കാരിക സംഘടനകളും പ്രവർത്തിക്കുന്നുണ്ടെങ്കിലും ഒരു വായനശാലയുടെ അഭാവം ഇവിടെ അനുഭവപ്പെടുന്നുണ്ട്‌. വളർന്നുവരുന്നകലാകാരന്മാർക്കും കായികപ്രതിഭകൾക്കും ആവശ്യമുള്ള സൗകര്യങ്ങൾ ഇവിടെ ലഭ്യമല്ലാത്തതിനാൽ അത്തരത്തിലുള്ള വിദ്യാർത്ഥികളെ കണ്ടെത്താൻ കഴിയുന്നില്ലായെന്നതും വേദനാജനകമാണ്‌. എന്നിരുന്നാലും സ്പോർട്ട്സ്ക്ലബ്ബുകളും ചെറിയ കൂട്ടായ്മകളും ഇവിടെ സംഭവിക്കുന്നുണ്ട്‌.
    ഹൈവേയുടെ പൂർണ്ണമായ വികസനത്തോടെ മുല്ലക്കരഗ്രാമം തികച്ചും അതിവിപുലമായ മാറ്റങ്ങൾക്കു വിധേയമാവുമെൻണുപ്പിക്കാം. ഓട്ടോറിക്ഷാപേട്ടയും അലോപ്പതി- ആയൂർവ്വേദ-ഹോമ്യോ ഡോക്ടർമാരും അതിനനുബന്ധമായുള്ള സ്ഥാപനങ്ങളും കൺസൂമർസ്റ്റോറും സഹകരണസംഘവും എ.ടി.എം.കൗണ്ടറും ബാങ്കുകളും മുല്ലക്കരയുടെ സാമ്പത്തിക മികവിനെയാണ്‌ എടുത്തുകാണിക്കുന്നത്‌.
    ഈ പ്രദേശത്തുള്ള നഴസറികൾ ഉൽപാദിപ്പിക്കുന്ന വസ്തുക്കൾ നാനാ ദിക്കുകളിലേക്കും കയറ്റിഅയക്കുന്നതിലൂടെ സമ്പന്നരായ കൃഷിക്കാരും സ്ഥാപനങ്ങളുടെ വളർച്ചയിലൂടെ തൊഴിൽരംഗത്തുണ്ടായ അഭിവൃദ്ധിയും നാട്ടുപണികൾക്കാളെക്കിട്ടതെ വരുന്നുണ്ടെങ്കിലും, അഭ്യസ്തവിദ്യരായവർക്കും അല്ലാത്തവർക്കും ഒരുപോലെ തൊഴിൽലഭ്യമകുന്നതിൽ ഏവർക്കും സന്തോഷമേയുള്ളു.
    പുഴകളും കൊച്ചരുവികളുമില്ലെങ്കിലും കാർഷികസർവ്വകലാശാലയിലെ ഔഷധ ഉദ്യാനത്തിൽ നിന്നും വരുന്ന കാറ്റും
പൂങ്കാവനങ്ങളിൽ പാർക്കുന്ന പക്ഷിമൃഗാദികളുടെ ശബ്ദങ്ങളും മുല്ലക്കരയുടെ മുഗ്ധലാവണ്യം വെളിപ്പടുത്തുന്നുണ്ട്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...